
റിയാദ്: റഷ്യൻ എതിരാളിയെ തോൽപിച്ച് സൗദി വനിതാ ടെന്നീസ് താരം യാര അൽ - ഹഖ്ബാനി ബഹ്റൈനിൽ നടന്ന ജെ ഫൈവ് ഇസാ ടൗൺ ടൂർണമെന്റിൽ ജേതാവായി. ഞായറാഴ്ച നടന്ന ഫൈനലിൽ റഷ്യൻ താരം ടാംറ എർമകോവിനെ രണ്ട് സെറ്റുകളിൽ 6 - 4, 6 - 2 എന്ന സ്‌കോറിനാണ് 17കാരിയായ യാര അൽ - ഹഖ്ബാനി തോൽപിച്ചത്.
ഇത് രണ്ടാം തവണയാണ് ഇരുവരും ഏറ്റുമുട്ടുന്നത്. 2021ലെ ജെ ഫോർ ഇസ ടൗൺ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ എർമക്കോവയെ രണ്ട് സെറ്റുകൾക്ക് 6-1, 6-2 എന്ന സ്‌കോറിന് യാര അൽ-ഹഖ്ബാനി തോൽപിച്ചിരുന്നു. ഇപ്പോഴത്തെ ജയത്തോടെ അൽ-ഹഖ്ബാനിയുടെ വിജയ റെക്കോർഡ് തോൽവികളെക്കാൾ മുകളിലെത്തി. ഇതുവരെ 21 തോൽവികൾ നേരിട്ടപ്പോള്‍ ജയം 22 ആയി ഉയർന്നു. നിലവിൽ ഇന്റർനാഷനൽ ടെന്നീസ് ഫെഡറേഷന്റെ (ഐ.ടിഴഎഫ്) 946-ാം റാങ്കിലാണ് യാര അൽ-ഹഖ്ബാനി.
ശനിയാഴ്ച നടന്ന ബഹ്റൈൻ ടൂർണമെന്റിന്റെ സെമിയിൽ ഇസ്രയേലിന്റെ ഇസബെൽ ബിലാസിനെയാണ് അൽ-ഹഖ്ബാനി പരാജയപ്പെടുത്തിയത്. 2004-ൽ ജനിച്ച യാര അൽ-ഹഖ്ബാനി പ്രഫഷനൽ തലത്തിൽ സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതാ ടെന്നീസ് താരമാണ്. സ്ത്രീകൾക്കുള്ള നിരവധി നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ പരിഷ്കാരങ്ങളെ തുടർന്ന് രാജ്യത്ത് പുതുതരംഗം വീശിയടിക്കുന്നതിനിടയിൽ സ്പോർട്സ് രംഗത്ത് വനിതാ പങ്കാളിത്തം വൻതോതിൽ വർധിച്ചുവരികയാണ്.
Read also: 100 ദിര്‍ഹത്തിന് യുഎഇയിലേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ; അപേക്ഷ സ്വീകരിച്ച് തുടങ്ങി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ