
റിയാദ്: സൗദി വിനോദ വ്യവസായ രംഗത്തെ എട്ട് ജോലികള്‍ സ്വദേശിവത്കരിച്ചതായി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. എന്റര്‍ടൈന്‍മെന്റ് സിറ്റികളിലെയും മാളുകളിലെ വിനോദ കേന്ദ്രങ്ങളിലെയും ജോലികളില്‍ 70 ശതമാനം സൗദിവത്കരിച്ചതായി മാനവശേഷി വിഭവ മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹി വ്യക്തമാക്കി. ഈ വര്‍ഷം സെപ്തംബര്‍ 23 മുതലാണ് വ്യവസ്ഥ പ്രാബല്യത്തിലാവുക.
ബ്രാഞ്ച് മാനേജര്‍, ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍, ഡിപ്പാര്‍ട്ട്‌മെന്റ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, കാഷ് കൗണ്ടര്‍ സൂപ്പര്‍വൈസര്‍, കസ്റ്റമര്‍ സര്‍വീസ്, സെയില്‍സ് സ്‌പെഷ്യലിസ്റ്റ്, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ് എന്നീ പ്രൊഫഷനുകളാണ് സൗദിവത്കരിച്ചത്. ഈ ജോലികളില്‍ വിദേശികളെ നിയമിക്കാന്‍ സാധിക്കില്ല. എന്നാല്‍ ക്ലീനര്‍, ലോഡിംഗ്, അണ്‍ലോഡിംഗ് തൊഴിലാളികള്‍, പ്രത്യേക കഴിവുകളും സര്‍ട്ടിഫിക്കറ്റുകളും ആവശ്യമുള്ള നിര്‍ദ്ദിഷ്ട ഗെയിമുകളുടെ ഓപ്പറേറ്റര്‍മാര്‍ എന്നീ ജോലികളെ സൗദിവത്കരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ