പ്രവാസികൾക്ക് തിരിച്ചടി; കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാകും, ഈ തൊഴിലുകളിൽ 40 ശതമാനം ഇനി സ്വദേശികൾക്ക്

Published : Mar 26, 2024, 06:15 PM IST
പ്രവാസികൾക്ക് തിരിച്ചടി; കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാകും, ഈ തൊഴിലുകളിൽ 40 ശതമാനം ഇനി സ്വദേശികൾക്ക്

Synopsis

  നിരവധി ജോലികളിൽനിന്ന് വിദേശികൾ പുറത്താവും

റിയാദ്: ‘കൺസൾട്ടിങ്’ രംഗത്തെ ജോലികളിൽ 40 ശതമാനം ഇനി സൗദി പൗരർക്ക്. സ്വദേശിവത്കരണ തീരുമാനത്തിെൻറ രണ്ടാംഘട്ടം പ്രാബല്യത്തിലായെന്ന് മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തിങ്കൾ (മാർച്ച് 25) മുതലാണ് രണ്ടാംഘട്ടം നടപ്പായത്. രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ പൗരന്മാർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള മന്ത്രാലയത്തിെൻറ ശ്രമങ്ങളുടെ തുടർച്ചയാണ് ഈ തീരുമാനം.

ഫിനാൻഷ്യൽ കൺസൾട്ടിങ് സ്പെഷ്യലിസ്റ്റ്, ബിസിനസ് കൺസൾട്ടിങ് സ്പെഷ്യലിസ്റ്റ്, സൈബർ സെക്യൂരിറ്റി കൺസൾട്ടിങ് സ്പെഷ്യലിസ്റ്റ്, പ്രോജക്ട് മാനേജ്മെൻറ് മാനേജർ, പ്രോജക്ട് മാനേജ്മെൻറ് എൻജിനീയർ, പ്രോജക്ട് മാനേജ്മെൻറ് സ്പെഷ്യലിസ്റ്റ് എന്നിവയാണ് 40 ശതമാനം സൗദി പൗരർക്കായി നിജപ്പെടുത്തിയ പ്രധാനപ്പെട്ട തസ്തികൾ. ഫിനാൻഷ്യൽ കൺസൾട്ടിങ്, മെഡിക്കൽ കൺസൾട്ടിങ്, എൻജിനീയറിങ്- ആർക്കിടെക്ചറൽ കൺസൾട്ടിങ്, സീനിയർ മാനേജ്മെൻറ് കൺസൾട്ടിങ് എന്നിവയാണ് സ്വദേശിവത്കരണം നടപ്പാക്കുന്ന കൺസൾട്ടിങ് മേഖല.

Read Also -  ചെറിയ പെരുന്നാള്‍; കുവൈത്തില്‍ അവധി പ്രഖ്യാപിച്ചു

പ്രവാസികൾക്ക് സുവ‍ർണാവസരം; റസിഡൻസ് വിസയുള്ളവ‍ർക്ക് 1.27 ലക്ഷം പ്രതിമാസം ശമ്പളത്തോടെ അവസരമൊരുക്കി ഇന്ത്യൻ എംബസി

ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിയിൽ ലോക്കൽ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരം ഒഴിവും താത്കാലിക ഒഴിവുകളുമുണ്ട്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച അറിയിപ്പ് എംബസി പ്രസിദ്ധീകരിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. കംപ്യൂട്ടർ പരിജ്ഞാനവും എംഎസ് ഓഫീസ് പ്രാവീണ്യവും വേണം.

ഇംഗ്ലീഷും ഹിന്ദിയും കൈകാര്യം ചെയ്യാൻ അറിയുന്നവരായിരിക്കണം. 21 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ളവ‍ർക്കാണ് അവസരം. 2024 ഫെബ്രുവരി 29 അടിസ്ഥാനപ്പെടുത്തിയായിരിക്കും പ്രായം കണക്കാക്കുക. ഏതെങ്കിലും പ്രമുഖ സ്ഥാപനത്തിലോ ഓഫീസിലോ ക്ലറിക്കൽ ജോലികളിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

അറബി ഭാഷയിലെ പ്രാവീണ്യം അധിക യോഗ്യതയാണ്. ഉദ്യോഗാർത്ഥികൾക്ക് തങ്ങൾക്കുള്ള അധിക യോഗ്യതകളോ പ്രവൃത്തി പരിചയമോ സ‍ർട്ടിഫിക്കറ്റുകളോ അപേക്ഷയിൽ കാണിക്കാം. എല്ലാ അലവൻസുകളും ഉൾപ്പെടെ 5,500 ഖത്തരി റിയാലാണ് പ്രതിമാസ ശമ്പളം. സാധുതയുള്ള റെസിഡൻസ് വിസയുള്ള ഉദ്യോഗാർത്ഥികൾക്ക് 2024 ഏപ്രിൽ ഏഴിന് മുമ്പ് അപേക്ഷ സമർപ്പിക്കാം. അപേക്ഷ അയക്കാനുള്ള ലിങ്ക് എംബസി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഉൾപ്പെടെ പ്രസിദ്ധീകരിച്ചിട്ടുള്ള അറിയിപ്പിനൊപ്പം നൽകിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ