
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (Covid)വ്യാപനം ശക്തമായതോടെ നഗരങ്ങളിലെ ബസ് സര്‍വീസുകളിലെ യാത്രക്കും നിബന്ധന. ബസ് സ്റ്റേഷനില്‍ നില്‍ക്കുമ്പോഴും ബസില്‍ കയറുമ്പോഴും മാസ്‌ക് ധരിക്കണം.
ബസ് പാസായ സ്മാര്‍ട്ട് കാര്‍ഡ് കൈവശമുള്ളവര്‍ മാത്രമേ ബസില്‍ കയറാന്‍ പാടുള്ളൂ. അതല്ലാതെ ബസില്‍ കയറാന്‍ നില്‍ക്കുമ്പോള്‍ കാര്‍ഡ് വാങ്ങരുത്. ബസ് സ്റ്റോപ്പില്‍ മാസ്‌കിട്ട് സാമൂഹിക അകലം പാലിച്ച് നില്‍ക്കണം. സ്‌മോക്കിംഗ് റൂം ഉപയോഗിക്കരുത്. രണ്ടു യാത്രക്കാര്‍ക്കിടയില്‍ ഒരു സീറ്റ് ഒഴിച്ചിടണം. ഒരേ കുടുംബത്തിലുള്ളവര്‍ക്ക് ഒന്നിച്ചിരിക്കാം. ബസിനുള്ളില്‍ മാസ്‌ക് ധരിക്കണം.
ബസില്‍ കയറുന്നതിന് മുന്‍ ഭാഗത്തെയും ഇറങ്ങുന്നതിന് പിന്‍വശത്തെയും വാതിലുള്‍ ഉപയോഗിക്കണം. ബസിനുള്ളില്‍ ആരും നില്‍ക്കരുത്. കയറുമ്പോഴും ഇറങ്ങുമ്പോഴും തിരക്ക് ഉണ്ടാവരുത്. ബസിനുള്ളില്‍ സാമൂഹിക അകലം പാലിക്കുന്നതിനുള്ള സ്റ്റിക്കര്‍ ഒന്നര മീറ്റര്‍ പരിധിയില്‍ സ്ഥാപിക്കണമെന്നും സൗദി പൊതുജനാരോഗ്യ വകുപ്പ് അറിയിപ്പ് നല്‍കി.
റിയാദ്: സൗദി അറേബ്യയ്‍ക്ക് (Saudi Arabia) നേരെ യെമന്‍ സായുധ വിമത സംഘമായ ഹൂതികളുടെ (Houthi militia) ആക്രമണ ശ്രമം. രാജ്യത്ത് ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ മൂന്ന് ആളില്ലാ വിമാനങ്ങള്‍ (booby trapped drones) സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന തകര്‍ത്തു. ദക്ഷിണ സൗദിയിലെ നഗരങ്ങളില്‍ (Southern cities of Saudi Arabia) ആക്രമണം നടത്താനായി സ്‍ഫോടക വസ്‍തുക്കള്‍ നിറച്ചവയായിരുന്നു ഈ ആളില്ലാ വിമാനങ്ങള്‍.
യെമന്‍ തലസ്ഥാനമായ സന്‍ആയില്‍ നിന്നാണ് ഹൂതികള്‍ ആക്രമണം നടത്താനായി ഡ്രോണുകള്‍ അയച്ചതെന്ന് അറബ് സഖ്യസേന ട്വീറ്റ് ചെയ്‍തു. ആക്രമണ കേന്ദ്രത്തില്‍ തിരിച്ചടി നല്‍കാനായി കൂടുതല്‍ വിവരങ്ങള്‍ രഹസ്യാന്വേഷക സംഘം ശേഖരിക്കുകയാണെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു. സന്‍ആ വിമാനത്താവളം തങ്ങള്‍ക്ക് നേരെ ആക്രമണം നടത്താനുള്ള കേന്ദ്രമായി ഹൂതികള്‍ ഉപയോഗിക്കുന്നുവെന്ന് സൗദി അറേബ്യ നേരത്തെ തന്നെ ആരോപിച്ചിരുന്നു.
അതേസമയം സൗദി അറേബ്യയ്‍ക്ക് നേരെയുണ്ടായ ആക്രമണ ശ്രമത്തെ അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്തെത്തി. യുഎഇ, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങള്‍ സൗദി അറേബ്യയ്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്‍തുകൊണ്ട് പ്രസ്‍താവന പുറത്തിറക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam