Drug peddlers: മയക്കുമരുന്ന് കടത്ത്; രണ്ട് പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റില്‍

By Web TeamFirst Published Feb 28, 2022, 9:58 AM IST
Highlights

ഇവരിലൊരാള്‍ മറ്റൊരു കേസില്‍ പൊലീസ് അന്വേഷിച്ചുവന്നിരുന്ന ആളാണ്. അര കിലോഗ്രാം കഞ്ചാവും മറ്റ് മയക്കുമരുന്നുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) മയക്കുമരുന്നുമായി രണ്ട് പ്രവാസികള്‍ പിടിയിലായി (Two expats arrested). ഖൈത്താന്‍, ജലീബ് അല്‍ ശുയൂഖ് (Khaitan and Jleeb) എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ ഡ്രഗ്‍സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് (Drugs Control Department) പിടികൂടിയത്. ഇവരിലൊരാള്‍ മറ്റൊരു കേസില്‍ പൊലീസ് അന്വേഷിച്ചുവന്നിരുന്ന ആളാണ്. അര കിലോഗ്രാം കഞ്ചാവും മറ്റ് മയക്കുമരുന്നുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

പ്രാദേശികമായി നിര്‍മിച്ച മദ്യവുമായി പ്രവാസി പിടിയില്‍; വിസ നിയമ ലംഘനത്തിനും കുറ്റം
കുവൈത്ത് സിറ്റി: പ്രാദേശികമായി നിര്‍മിച്ച മദ്യവുമായി (Locally distilled alcohol) കുവൈത്തില്‍ പ്രവാസി യുവാവ് പിടിയിലായി (Expat arrested). ഹോം ഡെലിവറി ജീവനക്കാരനായി (Home delivery worker) ജോലി ചെയ്‍തിരുന്നയാളാണ് പിടിയിലായത്. ഡെലിവറി ജീവനക്കാരുടെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുവേണ്ടി ഉദ്യോഗസ്ഥര്‍ നടത്തിവരുന്ന പരിശോധനയ്‍ക്കിടെയായിരുന്നു (Inspection Campaign) അറസ്റ്റ്.

രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ക്ക് ഗാര്‍ഹിക തൊഴിലാളികളുടെ വിസയാണുള്ളതെന്ന് കണ്ടെത്തി. പ്രാദേശികമായി നിര്‍മിച്ച 26 ബോട്ടില്‍ മദ്യമാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. തുടര്‍ നടപടികള്‍ക്കായി ഇയാളഎ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.

വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിക്ക് 15 വര്‍ഷം കഠിന തടവ്
കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ (Murder) സ്വദേശി വനിതയ്‍ക്ക് 15 വര്‍ഷം തടവ്.  കുവൈത്ത് പരമോന്നത കോടതിയാണ് (Kuwait Cassation Court) ശിക്ഷ വിധിച്ചത്. ഫിലിപ്പൈന്‍സ് സ്വദേശിയായ വീട്ടുജോലിക്കാരിയുടെ (Housemaid) കൊലപാതകം കുവൈത്തും ഫിലിപ്പൈന്‍സും തമ്മിലുള്ള രാഷ്‍ട്രീയ പ്രശ്നങ്ങളിലേക്ക് വരെ നയിച്ചിരുന്നു. തുടര്‍‌ന്ന് കുവൈത്തിലേക്കുള്ള വീട്ടുജോലിക്കാരികളുടെ നിയമനം ഫിലിപ്പൈന്‍സ് തടയുകയും ചെയ്‍തു. 

കേസില്‍ കുവൈത്തി വനിതയ്‍ക്ക് 15 വര്‍ഷം കഠിന തടവ് വിധിച്ച അപ്പീല്‍ കോടതി വിധി, പരമോന്നത കോടതി ശരിവെയ്‍ക്കുകയായിരുന്നു. തെളിവ് നശിപ്പിച്ചതിന് പ്രതിയുടെ ഭര്‍ത്താവിന് നാല് വര്‍ഷം തടവും വിധിച്ചു. കേസ് ആദ്യം പരിഗണിച്ചപ്പോള്‍ കോടതി വധശിക്ഷയാണ് വിധിച്ചതെങ്കിലും പിന്നീട് അപ്പീലുകളിലൂടെ ശിക്ഷ 15 വര്‍ഷം തടവായി കുറയ്‍ക്കുകയായിരുന്നു.

ഫിലിപ്പൈന്‍സ് സ്വദേശിയായ ജോലിക്കാരിയെ ദീര്‍ഘ നാളായി കുവൈത്തി വനിത ക്രൂരമായി മര്‍ദിക്കുകയും വീട്ടിലെ ഒരു മുറിയില്‍ പൂട്ടിയിട്ട് ചികിത്സ നിഷേധിക്കുകയുമായിരുന്നു. മര്‍ദനത്തിനൊടുവില്‍ ജോലിക്കാരി മരിച്ചു. ശരീരം നിറയെ മര്‍ദനമേറ്റ പാടുകളും മുറിവുകളുമായി ഇവരുടെ മൃതദേഹം സബാഹ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം അറിയിച്ചത്.

പ്രാഥമിക പരിശോധനയില്‍ തന്നെ അസ്വഭാവിക മരണമാണെന്ന് വ്യക്തമായതോടെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്‍തു. മൃതദേഹം ആശുപത്രിയിലെത്തിച്ച സ്‍പോണ്‍സറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‍തതില്‍ നിന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. തന്റെ ഭാര്യ ജോലിക്കാരിയെ ക്രൂരമായി മര്‍ദിക്കുമായിരുന്നുവെന്നും മര്‍ദനമേറ്റ് ബോധരഹിതയായപ്പോഴാണ് താന്‍ ആശുത്രിയിലെത്തിച്ചതെന്നും ഇയാള്‍ പറഞ്ഞു. വീട്ടുജോലിക്കാരി മരിച്ചിരുന്നുവെന്ന് താന്‍ അറിഞ്ഞില്ലെന്നും ഇയാളുടെ മൊഴിയിലുണ്ടായിരുന്നു.

വീട്ടുജോലിക്കാരിയുടെ നെഞ്ചിലും തലയിലും ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍  മര്‍ദനമേറ്റിരുന്നു. ഭര്‍ത്താവിന് വീട്ടുജോലിക്കാരിയുമായി രഹസ്യ ബന്ധമുണ്ടെന്ന് പ്രതി ആരോപിച്ചിരുന്നു. ദുര്‍മന്ത്രാവാദത്തിലൂടെ തന്നെയും ഭര്‍ത്താവിനെയും പരസ്‍പരം അകറ്റാന്‍ ഇവര്‍ ശ്രമിക്കുന്നുവെന്നായിരുന്നു പ്രതിയുടെ വാദം.  

click me!