പല തവണ മാറ്റിവച്ച ജിസാറ്റ് 1 ഉപഗ്രഹം ഓഗസ്റ്റ് 12 ന് വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ

Web Desk   | Asianet News
Published : Jul 11, 2021, 04:35 PM IST
പല തവണ മാറ്റിവച്ച ജിസാറ്റ് 1 ഉപഗ്രഹം ഓഗസ്റ്റ് 12 ന് വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ

Synopsis

ഈ ഭൗമ നിരീക്ഷണ ഉപഗ്രഹം രാജ്യഅതിര്‍ത്തികളുടെ തത്സമയ ചിത്രങ്ങള്‍ നല്‍കും. ഇത് പ്രകൃതിദുരന്തങ്ങള്‍ വേഗത്തില്‍ നിരീക്ഷിക്കും. ജിയോസ്‌റ്റേഷണറി ഭ്രമണപഥത്തില്‍ അത്യാധുനിക അജൈല്‍ എര്‍ത്ത് നിരീക്ഷണ ഉപഗ്രഹം സ്ഥാപിക്കുന്നത് പ്രധാന ഗുണങ്ങളാണെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു.

കൊവിഡിനെ തുടര്‍ന്നു പല തവണ മാറ്റിവച്ച് ജിസാറ്റ് 1 ഉപഗ്രഹം ഓഗസ്റ്റ് 12 ന് ജിഎസ്എല്‍വിഎഫ് 10 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കും. 2,268 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 1 യഥാര്‍ത്ഥത്തില്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് മാര്‍ച്ച് 5 ന് വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഒരു ദിവസം മുമ്പ് ഇത് മാറ്റിവച്ചു. ഫെബ്രുവരി 28 ന് പിഎസ്എല്‍വിസി 51 ദൗത്യം വിജയകരമായി വിക്ഷേപിച്ചതിനു ശേഷം നടത്തുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട വിക്ഷേപണമാണിത്.

ഈ ഭൗമ നിരീക്ഷണ ഉപഗ്രഹം രാജ്യഅതിര്‍ത്തികളുടെ തത്സമയ ചിത്രങ്ങള്‍ നല്‍കും. ഇത് പ്രകൃതിദുരന്തങ്ങള്‍ വേഗത്തില്‍ നിരീക്ഷിക്കും. ജിയോസ്‌റ്റേഷണറി ഭ്രമണപഥത്തില്‍ അത്യാധുനിക അജൈല്‍ എര്‍ത്ത് നിരീക്ഷണ ഉപഗ്രഹം സ്ഥാപിക്കുന്നത് പ്രധാന ഗുണങ്ങളാണെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു. ഓണ്‍ബോര്‍ഡ് ഹൈ റെസല്യൂഷന്‍ ക്യാമറകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ ഭൂപ്രദേശത്തെയും സമുദ്രങ്ങളെയും പ്രത്യേകിച്ച് അതിര്‍ത്തികളെയും തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ ഉപഗ്രഹം അനുവദിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കൃഷി, വനം, ധാതുശാസ്ത്രം, ദുരന്ത മുന്നറിയിപ്പ്, ക്ലൗഡ് പ്രോപ്പര്‍ട്ടികള്‍, ഹിമവും ഹിമാനിയും, സമുദ്രശാസ്ത്രം എന്നിവയുടെ സ്‌പെക്ട്രല്‍ ഒപ്പുകള്‍ നേടുക എന്നതാണ് മൂന്നാമത്തെ ലക്ഷ്യം.

ലോക്ക്ഡൗണ്‍ കാരണം വിക്ഷേപണജോലിയെ ബാധിച്ചുവെന്നു ഇസ്രോ അറിയിച്ചു. ഈ വര്‍ഷം മാര്‍ച്ച് 28 നാണ് ഇത് ഷെഡ്യൂള്‍ ചെയ്തിരുന്നതെങ്കിലും ഉപഗ്രഹവുമായുള്ള ഒരു ചെറിയ പ്രശ്‌നം കാരണം അത് മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതമായി. വിക്ഷേപണം പിന്നീട് ഏപ്രിലിലും തുടര്‍ന്നു മെയ് മാസത്തിലും പ്രതീക്ഷിച്ചിരുന്നുവെങ്കിലും പാന്‍ഡെമിക്കിന്റെ രണ്ടാം തരംഗം കാരണം മാറ്റിവെക്കുകയായിരുന്നു. 
മേഘരഹിതമായ സാഹചര്യങ്ങളില്‍, ലൈവ് നിരീക്ഷണത്തിന് ജിസാറ്റ് 1 സഹായിക്കുമെന്ന് ഇസ്‌റോ പറയുന്നു. ഒരു ജിയോ സിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഭ്രമണപഥത്തില്‍ ജിഎസ്എല്‍വിഎഫ് 10 ജിസാറ്റ് 1-നെ സ്ഥാപിക്കും, തുടര്‍ന്ന്, ഭൂമിയുടെ മധ്യരേഖയില്‍ നിന്ന് 36,000 കിലോമീറ്റര്‍ ഉയരത്തില്‍ അന്തിമ ജിയോസ്‌റ്റേഷണറി ഭ്രമണപഥത്തില്‍ ഉയര്‍ത്തും.

PREV
click me!

Recommended Stories

ഭാവിയിൽ ബഹിരാകാശ ടെലിസ്‍കോപ്പുകൾ പകർത്തുന്ന ചിത്രങ്ങൾ മങ്ങിപ്പോകും; കാരണം ഇതാണ്!
കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ