എന്തിനായിരുന്നു ആ രക്തസാക്ഷിത്വം? പുന്നപ്ര-വയലാർ: ഒരു പുനർ സന്ദർശനം

Aug 2, 2022, 5:05 PM IST

കേരളത്തിന്‍റെ നെല്ലറയായ കുട്ടനാടിന്‍റെ കാർഷിക പാരമ്പര്യം തൊട്ടറിഞ്ഞ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ വജ്രജയന്തി സംഘം . കാർഷിക രീതികളെ പറ്റി കർഷകരിൽ നിന്ന് പഠിച്ചറിഞ്ഞ എൻ സി സി കേഡറ്റുകൾക്ക്  തൊഴിലാളികൾ പാടിയ ഞാറ്റുവേലപ്പാട്ടും വഞ്ചിപ്പാട്ടും എല്ലാം പുത്തൻ അനുഭവമായി.

കുട്ടനാടൻ മണ്ണിലേക്കുള്ള സ്വീകരണം തന്നെ കേഡറ്റുകൾക്ക് അവിസ്മരണീയമായി. കേട്ടറിഞ്ഞ കൊയ്തു പാട്ടുകൾ കുട്ടികളുടെ കൺമുന്നിൽ സ്ത്രീ തൊഴിലാളികൾ ഒന്നാന്നായി താളത്തിൽ പാടിക്കൊടുത്തു

പിന്നെ വിദഗ്ദർക്കും കർഷക്കൊപ്പവുമുള്ള  ചർച്ചകൾ. കുട്ടനാടിന്‍റെ ചരിത്രവും വർത്തമാനവും ഭാവിയും എല്ലാം ചർച്ചകളിൽ നിറഞ്ഞു. അന്തരാഷ്ട്ര കായൽകൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോക്ടർ കെ ജി പത്മകുമാർ, കർഷകനും നടനുമായ കൃഷ്ണപ്രസാദ്, പാടശേഖര സമിതി ഭാരവാഹികൾ എന്നിവർ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.