ഹോട്ടാണ്, സ്റ്റൈലാണ്, തരം​ഗമായി സ്വിമ്മിം​ഗ് കോച്ച്, അമ്മമാരുടെ ഒഴുക്ക് കുട്ടികളെ ക്ലാസിൽ ചേർക്കാൻ

Published : Jul 19, 2025, 07:59 PM IST
chen, chinese viral swimming coach

Synopsis

ജൂലൈ മുതലാണ് നീന്തൽ പരിശീലകനായ യുവാവിന്റെ നിരവധി വീഡിയോകൾ ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങിയത്. ഹാങ്‌ഷൗ ചെൻജിംഗ്ലുൻ സ്‌പോർട്‌സ് സ്‌കൂളിലാണ് ഇയാൾ കുട്ടികളെ നീന്തൽ പരിശീലിപ്പിക്കുന്നത്.

കിഴക്കൻ ചൈനയിൽ നിന്നുള്ള ഒരു യുവ നീന്തൽ പരിശീലകനാണ് ഇപ്പോൾ ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ തരം​ഗമാകുന്നത്. യുവാവിന്റെ നീന്തൽ പരിശീലിപ്പിക്കുന്നതിലെ രീതികൾ കൊണ്ടോ, കഴിവുകൾ കൊണ്ടോ മാത്രമല്ല അത്. ആളൊരു സുന്ദരനാണ്. പോരാത്തതിന് ഹോട്ടാണ് ഫിറ്റാണ് എന്നാണ് ആളുകളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ അഭിപ്രായം. അതോടെ കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതിനായി പരിശീലകന്റെ അടുത്തേക്ക് അമ്മമാരുടെ ഒഴുക്കാണത്രെ.

ജൂലൈ മുതലാണ് നീന്തൽ പരിശീലകനായ യുവാവിന്റെ നിരവധി വീഡിയോകൾ ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങിയത്. ഹാങ്‌ഷൗ ചെൻജിംഗ്ലുൻ സ്‌പോർട്‌സ് സ്‌കൂളിലാണ് ഇയാൾ കുട്ടികളെ നീന്തൽ പരിശീലിപ്പിക്കുന്നത്. യുവാവ് കുട്ടികളെ ഇവിടെ വച്ച് നീന്തൽ പരിശീലിപ്പിക്കുന്ന വിവിധ വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

മിക്ക വീഡിയോകളും ഇവിടെ പരിശീലനത്തിനെത്തുന്ന കുട്ടികളുടെ അമ്മമാർ തന്നെ എടുത്ത് പോസ്റ്റ് ചെയ്‌തതാണ്. തിളങ്ങുന്ന സ്വിമ്മിം​ഗ് സ്യൂട്ട് ധരിച്ചും, ഷർട്ടില്ലാതെയും ഒക്കെ പ്രത്യക്ഷപ്പെടുന്ന യുവാവിന്റെ ചിത്രങ്ങൾ വളരെ വേ​ഗത്തിലാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി മാറിയത്.

ചെൻ എന്നാണ് യുവാവിന്റെ സർനെയിം. ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ ചെൻ അടുത്തിടെയാണ് നാൻജിംഗ് സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നത്. പഠിക്കുമ്പോൾ തന്നെ ജൂനിയർ പരിശീലകനായി പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു ചെൻ. നാലിനും അഞ്ചിനും ഇടയിൽ പ്രായമുള്ള ഇരുപതോളം കുട്ടികൾക്കാണത്രെ ചെൻ പരിശീലനം നൽകുന്നത്.

നീന്തലിൽ പ്രശസ്തരായ സൺ യാങ്, ചെൻ യൂഫെയ് എന്നിവരെപ്പോലുള്ള മികച്ച കായികതാരങ്ങളെ സൃഷ്ടിച്ചതിന് പേരുകേട്ട സ്ഥാപനമാണ് ഹാങ്‌ഷൗ ചെൻജിംഗ്ലുൻ സ്‌പോർട്‌സ് സ്‌കൂൾ. ഈ വേനൽക്കാലത്ത് മാത്രം ഇവിടെ ഏകദേശം 800 കുട്ടികൾ നീന്തൽ ക്ലാസിൽ ചേർന്നതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ കോച്ച് ചെൻ ആണ് അപ്രതീക്ഷിതമായി ഇപ്പോൾ താരമായി മാറിയിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ