'അശ്ലീല ഉള്ളടക്കം' ഫോൺതന്നെ തടയും, വിചിത്രമായ നിയമം പാസാക്കി ഈ സംസ്ഥാനം

Published : Mar 28, 2021, 10:39 AM IST
'അശ്ലീല ഉള്ളടക്കം' ഫോൺതന്നെ തടയും, വിചിത്രമായ നിയമം പാസാക്കി ഈ സംസ്ഥാനം

Synopsis

യൂട്ടാ നിയമനിർമ്മാതാക്കൾ അശ്ലീലഉള്ളടക്കത്തിനെതിരെ വളരെക്കാലമായി പോരാടുന്നുണ്ട്. മുമ്പ് അച്ചടി, ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കിയിരുന്നു. 

അമേരിക്കൻ യാഥാസ്ഥിതിക സംസ്ഥാനമായ യൂട്ട വളരെ വിചിത്രമായ ഒരു നിയമം പാസ്സാക്കിയിരിക്കയാണ്. സംസ്ഥാനത്ത് വിൽക്കുന്ന എല്ലാ സെൽഫോണുകളിലും ടാബ്‌ലെറ്റുകളിലും പോൺ ഉള്ളടക്കം ഫിൽട്ടറുകൾ ഉപയോഗിച്ച് യാന്ത്രികമായി തടയുന്ന നിയമമാണ് അത്. കഴിഞ്ഞ ദിവസം ഇത് അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവിൽ യൂട്ടയിലെ റിപ്പബ്ലിക്കൻ ഗവർണർ ഒപ്പിട്ടു. അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഒന്നാം ഭേദഗതി അവകാശത്തിലുള്ള കടന്നുകയറ്റമാണ് ഇതെന്ന് വിമർശകർ ആരോപിച്ചു. അശ്ലീല ഉള്ളടക്കം കാണുന്നതിൽ നിന്ന് കുട്ടികളെ ഈ നിയമം തടയുമെന്ന് ഗവർണർ സ്പെൻസർ കോക്സ് അവകാശപ്പെടുന്നു.

മറ്റ് അഞ്ച് സംസ്ഥാനങ്ങൾ സമാനമായ നിയമങ്ങൾ നടപ്പിലാക്കുന്നത് വരെ നടപടികളൊന്നും സ്വീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അശ്ലീല ഉള്ളടക്കത്തിന്റെ ലഭ്യത നിയന്ത്രിക്കുന്നതിനുള്ള യൂട്ടയുടെ നിയമനിർമ്മാണ കാമ്പെയ്‌നിലെ ഏറ്റവും പുതിയ നീക്കമാണിത്. ബില്ലിന്റെ ഭരണഘടനാപരമായ വശം വേണ്ടത്ര പരിഗണിച്ചിട്ടില്ലെന്നും ഇത് കോടതിയിൽ വാദിക്കപ്പെടുമെന്നും അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ ഓഫ് യൂട്ട പറഞ്ഞു. “പാസാക്കുന്ന നിയമത്തിന്റെ ഭരണഘടനാപരമായ പ്രത്യാഘാതങ്ങൾ മറക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്” എസി‌എൽ‌യു അറ്റോർണി ജേസൺ ഗ്രോത്ത് പറഞ്ഞു.

മുതിർന്ന സിനിമാതാരം ചെറി ഡെവില്ലെ ഉൾപ്പെടെയുള്ളവർ ഈ നടപടിയെ വിമർശിക്കുന്നു. അവർ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കകളെ വീറ്റോ ചെയ്യാൻ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഗവർണർ നിയമത്തിൽ ഒപ്പുവെച്ചതിൽ നന്ദിയുണ്ടെന്നും ഇത് കുട്ടികൾക്ക് മുന്നിൽ അനാവശ്യമായി അശ്ലീല ഉള്ളടക്കങ്ങൾ തുറന്നുകാട്ടുന്നതിൽ നിന്ന് മാതാപിതാക്കളെ രക്ഷിക്കുമെന്നും ബില്ലിന്റെ സ്പോൺസർ പ്രതിനിധി സൂസൻ പൾസിഫർ പറഞ്ഞു. മുതിർന്നവർക്ക് വേണമെങ്കിൽ ഫിൽട്ടറുകൾ നിർജ്ജീവമാക്കാമെന്ന്  ഭരണഘടനാപരമായ ചോദ്യത്തെ അഭിസംബോധന ചെയ്ത പൾസിഫർ പറയുന്നു. എന്നിരുന്നാലും ഇപ്പോഴും ഇത് നിയമപരമായ ആശങ്കകൾ ഉയർത്തുന്നുവെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

യൂട്ടാ നിയമനിർമ്മാതാക്കൾ അശ്ലീലഉള്ളടക്കത്തിനെതിരെ വളരെക്കാലമായി പോരാടുന്നുണ്ട്. മുമ്പ് അച്ചടി, ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കിയിരുന്നു. കൂടാതെ 2016 -ൽ അശ്ലീലത്തെ “പൊതുജനാരോഗ്യ പ്രതിസന്ധി” ആയി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അങ്ങനെ ചെയ്യുന്ന ആദ്യത്തെ സംസ്ഥാനമാണ് ഇത്. സംസ്ഥാന നിയമസഭയിലെ നിരവധി പ്രതിനിധികൾ ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സിലെ അംഗങ്ങളാണ്. അശ്ലീലഉള്ളടക്കത്തിന്റെ അപകടങ്ങളെക്കുറിച്ച് സഭാ നേതാക്കളും സംസാരിക്കുന്നു. 2016 മുതൽ, ഒരു ഡസനിലധികം സംസ്ഥാനങ്ങൾ യൂട്ടയുടെ മാതൃക പിന്തുടർന്ന് ഒരു അശ്ലീല പൊതുജനാരോഗ്യ പ്രതിസന്ധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ അഞ്ച് സംസ്ഥാനങ്ങൾ  മാത്രമാണ് ഇത് പിന്തുടരുന്നത്.  

(ചിത്രം പ്രതീകാത്മകം)


 

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം