ഇങ്ങനെയും പണം നഷ്ടപ്പെടാം; കസ്റ്റമർ കെയർ ഏജൻറ് ചമഞ്ഞ് തട്ടിപ്പ്, 64കാരിയ്ക്ക് നഷ്ടപ്പെട്ടത് 25000 രൂപ

Published : Aug 13, 2023, 01:40 PM IST
ഇങ്ങനെയും പണം നഷ്ടപ്പെടാം; കസ്റ്റമർ കെയർ ഏജൻറ് ചമഞ്ഞ് തട്ടിപ്പ്, 64കാരിയ്ക്ക് നഷ്ടപ്പെട്ടത് 25000 രൂപ

Synopsis

ഇത്തരത്തിൽ നൽകിയ വിവരങ്ങളിൽ ശില്പയുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങളും ഉൾപ്പെട്ടിരുന്നു. അജ്ഞാതൻറെ ഫോൺ സംഭാഷണം അവസാനിച്ച് അല്പസമയം കഴിഞ്ഞപ്പോൾ ശില്പയ്ക്ക് തന്റെ അക്കൗണ്ടിൽ നിന്നും ഇരുപത്തയ്യായിരം രൂപ ആരോ പിൻവലിച്ചതായി സന്ദേശം ലഭിച്ചു.

കേൾക്കുമ്പോൾ ഏറെ വിചിത്രമായി തോന്നാമെങ്കിലും ബാംഗ്ലൂരിൽ നിന്നും പുറത്തുവരുന്ന ഒരു തട്ടിപ്പിന്റെ കഥ ആശങ്കപ്പെടുത്തുന്നതാണ്. ബംഗളൂരു സ്വദേശിനിയായ ഒരു സ്ത്രീയിൽ നിന്നും ഫുഡ് ഡെലിവറി കസ്റ്റമർ കെയർ  ഏജൻറ് ആണെന്ന വ്യാജേന ഒരാൾ തട്ടിയെടുത്തത് ഇരുപത്തയ്യായിരം രൂപയാണ്. 

ബെംഗളൂരുവിലെ നാഗവാര പ്രദേശത്ത് താമസിക്കുന്ന 64 കാരിയായ ശിൽപ സർണോബത്ത് ആണ് തട്ടിപ്പിനിരയായത്. ഓഗസ്റ്റ് 6 -ന് ഇവർ ഒരു ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം വഴി ഭക്ഷണം ഓർഡർ ചെയ്തു. എന്നാൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ അവർ ഓർഡർ റദ്ദാക്കി. ഇതേത്തുടർന്ന് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം അവർക്കെതിരെ ക്യാൻസലേഷൻ ചാർജുകൾ ചുമത്തി.

ഇതിനുശേഷം രണ്ട് ദിവസം കഴിഞ്ഞ് ആഗസ്ത് എട്ടിന് രാവിലെ ശിൽപയ്ക്ക്  ഒരു അജ്ഞാത നമ്പറിൽ നിന്ന് കോൾ വന്നു. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിലെ കസ്റ്റമർ കെയർ ജീവനക്കാരനാണെന്ന് മറുവശത്തുള്ള ആൾ സ്വയം പരിചയപ്പെടുത്തി. ഫുഡ് ഓർഡർ വിശദാംശങ്ങൾ ചർച്ച ചെയ്ത ശേഷം ക്യാൻസലേഷൻ ചാർജ് തിരികെ വാങ്ങിത്തരാമെന്ന് അയാൾ പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്ന് ഇതിനായി ഒരു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നും താൻ പറയുന്നത് അനുസരിച്ച് വിവരങ്ങൾ അതിൽ രേഖപ്പെടുത്തണമെന്നും അയാൾ ആവശ്യപ്പെട്ടു. 

ഇത്തരത്തിൽ നൽകിയ വിവരങ്ങളിൽ ശില്പയുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങളും ഉൾപ്പെട്ടിരുന്നു. അജ്ഞാതൻറെ ഫോൺ സംഭാഷണം അവസാനിച്ച് അല്പസമയം കഴിഞ്ഞപ്പോൾ ശില്പയ്ക്ക് തന്റെ അക്കൗണ്ടിൽ നിന്നും ഇരുപത്തയ്യായിരം രൂപ ആരോ പിൻവലിച്ചതായി സന്ദേശം ലഭിച്ചു. അപ്പോഴാണ് അവർക്ക് താൻ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് മനസ്സിലായത്.

ഉടൻതന്നെ അവർ തന്നെ വിളിച്ച നമ്പറിലേക്ക് തിരികെ വിളിച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ല. തുടർന്ന് ലോക്കൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് ഇപ്പോൾ അന്വേഷണം നടത്തിവരികയാണ്.

PREV
Read more Articles on
click me!

Recommended Stories

നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ
'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം