ഹാക്കിംഗ് വീഡിയോകളെ പുറത്ത് കളഞ്ഞ് യൂട്യൂബ്

By Web TeamFirst Published Jul 7, 2019, 11:14 AM IST
Highlights

ഇതിനൊപ്പം തന്നെ ഒരു കമ്പ്യൂട്ടറിന്‍റെ സുരക്ഷ ഭേദിച്ച് എങ്ങനെ ഹാക്ക് ചെയ്യാം എന്ന് പറയുന്ന വീഡിയോകളും യൂട്യൂബില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. 

ന്യൂയോര്‍ക്ക്: ഒരുകൂട്ടം വീഡിയോകള്‍ കൂടി നീക്കം ചെയ്ത് യൂട്യൂബ്. ഹാക്കിംഗ് സംബന്ധിച്ച ടൂട്ടോറിയല്‍ വീഡിയോകളാണ് ഇത്തവണ ഗൂഗിളിന്‍റെ കീഴിലുള്ള ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്ഫോം നീക്കം ചെയ്തത്. ഇതില്‍ ഓണ്‍ലൈന്‍ ഫിഷിംഗ്, ഹാക്കിംഗ് എന്നിവ എങ്ങനെ ചെയ്യാം എന്ന് പറയുന്നു ആയിക്കണക്കിന് വീഡിയോകള്‍ ഉള്‍പ്പെടും എന്നാണ് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിനൊപ്പം തന്നെ ഒരു കമ്പ്യൂട്ടറിന്‍റെ സുരക്ഷ ഭേദിച്ച് എങ്ങനെ ഹാക്ക് ചെയ്യാം എന്ന് പറയുന്ന വീഡിയോകളും യൂട്യൂബില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. ഇത്തരം വീഡിയോകള്‍ അപകടകരവും, ആപത്ത് വരുത്തുന്നതുമായ  എന്ന വിഭാഗത്തിലാണ് ഇനി യൂട്യൂബ് കണക്കാക്കുക എന്നാണ് റിപ്പോര്‍ട്ട്. 

പുതിയ വീഡിയോകള്‍ ഉള്‍പ്പെടുത്തുമ്പോള്‍ അതിന്‍റെ പരിശോധന യൂട്യൂബ് കര്‍ശനമാക്കിയിരിക്കുകയാണ്. പുതിയ പോളിസി പ്രകാരം ‘extremely dangerous challenges’, ‘dangerous or threatening pranks’, ‘instructions to kill or harm’, ‘hard drug use or creation’, eating disorders’, ‘violent events’  ‘instructional theft’. എന്നീ വിഭാഗത്തില്‍ വീഡിയോ പോസ്റ്റ് ചെയ്താല്‍ ആദ്യം താക്കീതും പിന്നെ സ്ഥിരം യൂട്യൂബ് നിരോധനവും അത് അപ്ലോഡ് ചെയ്യുന്ന അക്കൗണ്ടിന് നേരിടേണ്ടി വരും.

അതേ സമയം ഹാക്കിംഗ് വീഡിയോ നീക്കം ചെയ്തത്. എത്തിക്കല്‍ ഹാക്കിംഗ് സമൂഹത്തെയും ബാധിച്ചിട്ടുണ്ടെന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. സൈബര്‍ സുരക്ഷയ്ക്ക് വേണ്ടി ഹാക്കിംഗിനെ ഉപയോഗിക്കുന്നതിനെയാണ് എത്തിക്കല്‍ ഹാക്കിംഗ് എന്ന് പറയുന്നത്. ഇത്തരം ഹാക്കിംഗ് രീതികള്‍ പരിചയപ്പെടുത്തുന്ന പ്രമുഖ അക്കൗണ്ടുകളും യൂട്യൂബിന്‍റെ പുതിയ വൃത്തിയാക്കല്‍ പ്രവര്‍ത്തിയില്‍ പെട്ടിട്ടുണ്ട്.

പ്രമുഖ എത്തിക്കല്‍ ഹാക്കിംഗ് ചാനല്‍ ഹാക്കര്‍ ഇന്‍റര്‍ചെയ്ഞ്ചിന്‍റെ സ്ഥാപകന്‍ കോഡിയുടെ ട്വീറ്റ് പ്രകാരം. എത്തിക്കല്‍ ഹാക്കര്‍മാര്‍ക്ക് വേണ്ടുന്ന വീഡിയോകള്‍, കമ്പ്യൂട്ടര്‍ സയന്‍സ് വീഡിയോകള്‍ എന്നിവ ഇത്തരത്തില്‍ നീക്കം ചെയ്യപ്പെട്ടതായി പറയുന്നു. ഇത്തരത്തിലുള്ള വീഡിയോകള്‍ നീക്കം ചെയ്യുന്നത് സൈബര്‍ സെക്യൂരിറ്റി രംഗത്തേക്ക് സ്വയം പഠിച്ച് എത്തുന്ന സന്നദ്ധസേവകരുടെ എണ്ണം കുറയ്ക്കുമെന്നും, ഇത് ഭാവിയില്‍ സൈബര്‍ സുരക്ഷയ്ക്ക് വെല്ലുവിളിയാകുമെന്നുമാണ് ഇദ്ദേഹം പറയുന്നത്. 

click me!