Published : Dec 16, 2019, 11:32 AM ISTUpdated : May 19, 2020, 02:19 PM IST
പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ഇന്ത്യയൊട്ടൊക്കും കലാപസമാനമായ അവസ്ഥ. ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ സര്‍വ്വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും തെരുവികളില്‍ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെയുള്ള പോരാട്ടത്തിലാണ്. ഇന്നലെ ജാമിയാ മില്യ, അലിഗഢ് സര്‍വ്വകലാശാലകളില്‍ പൊലീസ് അക്രമം അഴിച്ച് വിട്ടതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പൊലീസ് മര്‍ദ്ദിച്ചതിന്‍റെ പാടുകള്‍ ഉയര്‍ത്തിക്കാണിച്ചാണ് ഇന്ന് രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുന്നത്. അതിക്രൂരമായ മര്‍ദ്ദനമായിരുന്നു ഇന്നലെ പൊലീസ് ദില്ലിയിലെ സര്‍വ്വകലാശാലകളില്‍ അഴിച്ച് വിട്ടത്. രാജ്യം മുഴുവന്‍ കലാപാന്തരീക്ഷത്തില്‍ നില്‍ക്കുമ്പോഴും പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പാകിസ്ഥാന്‍റെ ഭാഷയാണെന്നും അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ നിന്ന് അവരെ തിരിച്ചറിയാമെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ തെരുവുകളില്‍ കലാപം അഴിച്ച് വിടുമ്പോള്‍ പ്രധാനമന്ത്രി ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോദന ചെയ്യുകയായിരുന്നു. ഇതിനിടെ പശ്ചിമ ബംഗാളില്‍ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്കും അഞ്ച് ട്രെയിനുകള്‍ക്കും തീവെച്ചു. കാണാം പ്രശ്നവത്ക്കരിക്കപ്പെടുന്ന ഇന്ത്യന്‍ പൗരത്വം.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധത്തിനിടയില്‍ ദില്ലിയില്‍ ബസ് കത്തിച്ചത് ദില്ലി പൊലീസാണെന്ന ഗുരുതര ആരോപണവുമായി ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയുടെ ട്വിറ്റ്.
പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധത്തിനിടയില്‍ ദില്ലിയില്‍ ബസ് കത്തിച്ചത് ദില്ലി പൊലീസാണെന്ന ഗുരുതര ആരോപണവുമായി ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയുടെ ട്വിറ്റ്.
240
അക്രമത്തിന് പിന്നില്‍ പൊലീസാണെന്ന ആരോപണം ശക്തമാക്കുന്ന ചിത്രങ്ങളും വീഡിയോയും മനീഷ് സിസോദിയ ട്വിറ്ററില്‍ പങ്കുവെച്ചു.
അക്രമത്തിന് പിന്നില്‍ പൊലീസാണെന്ന ആരോപണം ശക്തമാക്കുന്ന ചിത്രങ്ങളും വീഡിയോയും മനീഷ് സിസോദിയ ട്വിറ്ററില്‍ പങ്കുവെച്ചു.
340
ദില്ലി പൊലീസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നത് കൊണ്ടുതന്നെ സംസ്ഥാനത്തിന്‍റെ താത്പര്യങ്ങള്‍ക്ക് ദില്ലി പൊലീസ് പലപ്പോഴും എതിരുനില്‍ക്കുന്നതായി ദില്ലി ഭരിക്കുന്ന എഎപി കാലങ്ങളായി ഉന്നയിക്കുന്ന ആരോപണമാണ്.
ദില്ലി പൊലീസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നത് കൊണ്ടുതന്നെ സംസ്ഥാനത്തിന്‍റെ താത്പര്യങ്ങള്‍ക്ക് ദില്ലി പൊലീസ് പലപ്പോഴും എതിരുനില്‍ക്കുന്നതായി ദില്ലി ഭരിക്കുന്ന എഎപി കാലങ്ങളായി ഉന്നയിക്കുന്ന ആരോപണമാണ്.
440
എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ തെറ്റാണെന്നാണ് ദില്ലി പൊലീസ് പറയുന്നത്. പൊലീസ് ശ്രമിച്ചത് തീ കെടുത്താനാണെന്നും വീഡിയോ പൂര്‍ണമായി കണ്ടാല്‍ തെറ്റിധാരണകള്‍ മാറുമെന്നുമാണ് ദില്ലി പൊലീസ് പറയുന്നത്.
എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ തെറ്റാണെന്നാണ് ദില്ലി പൊലീസ് പറയുന്നത്. പൊലീസ് ശ്രമിച്ചത് തീ കെടുത്താനാണെന്നും വീഡിയോ പൂര്‍ണമായി കണ്ടാല്‍ തെറ്റിധാരണകള്‍ മാറുമെന്നുമാണ് ദില്ലി പൊലീസ് പറയുന്നത്.
540
പ്രതിഷേധക്കാരെ പിരിച്ച് വിടുന്നതിന് ഇടയില്‍ സര്‍വ്വകലാശാലയ്ക്കുള്ളഇല്‍ നിന്നാണ് പൊലീസിനേ നേരെ കല്ലേറുണ്ടായത്. ഈ സാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്.
പ്രതിഷേധക്കാരെ പിരിച്ച് വിടുന്നതിന് ഇടയില്‍ സര്‍വ്വകലാശാലയ്ക്കുള്ളഇല്‍ നിന്നാണ് പൊലീസിനേ നേരെ കല്ലേറുണ്ടായത്. ഈ സാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്.
640
വര്‍ണനാതീതമായിരുന്ന സാഹചര്യങ്ങളായിരുന്നു ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ സംഭവിച്ചതെന്നും പൊലീസ് പറയുന്നു.
വര്‍ണനാതീതമായിരുന്ന സാഹചര്യങ്ങളായിരുന്നു ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ സംഭവിച്ചതെന്നും പൊലീസ് പറയുന്നു.
740
ഇതിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാലുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികളെക്കുറിച്ച് ചർച്ച ചെയ്തു.
ഇതിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാലുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികളെക്കുറിച്ച് ചർച്ച ചെയ്തു.
840
തലസ്ഥാനത്തെ സ്ഥിതിഗതികൾ എത്രയും പെട്ടെന്ന് സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് നടന്നത്.
തലസ്ഥാനത്തെ സ്ഥിതിഗതികൾ എത്രയും പെട്ടെന്ന് സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് നടന്നത്.
940
ഇന്നലെ വൈകുന്നേരമാണ് ദില്ലി അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായത്. വൈകുന്നേരത്തോടെ ദില്ലി ജാമിയ മിലിയ സർവ്വകലാശാല വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിനിടയില്‍ പുറത്ത് നിന്നുള്ളവര്‍ ക്യാംപസില്‍ കയറിയെന്നാരോപിച്ച് അനുവാദമില്ലാതെ അകത്ത് കയറിയ പൊലീസ് വിദ്യാര്‍ത്ഥികളെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ഇന്നലെ വൈകുന്നേരമാണ് ദില്ലി അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായത്. വൈകുന്നേരത്തോടെ ദില്ലി ജാമിയ മിലിയ സർവ്വകലാശാല വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിനിടയില്‍ പുറത്ത് നിന്നുള്ളവര്‍ ക്യാംപസില്‍ കയറിയെന്നാരോപിച്ച് അനുവാദമില്ലാതെ അകത്ത് കയറിയ പൊലീസ് വിദ്യാര്‍ത്ഥികളെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
1040
വിദ്യാര്‍ത്ഥികള്‍ പത്തോളം ബസ് കത്തിച്ചതായി പൊലീസ് ആരോപിച്ചു.
വിദ്യാര്‍ത്ഥികള്‍ പത്തോളം ബസ് കത്തിച്ചതായി പൊലീസ് ആരോപിച്ചു.
1140
എന്നാല്‍ പൊലീസ് തന്നെയാണ് ബസ് കത്തിച്ചതെന്ന വാദവുമായി വിദ്യാര്‍ത്ഥികളും രംഗത്തെത്തി. ബസിനകത്തേക്ക് ദില്ലി പൊലീസ് മണ്ണെണ്ണ ക്യാനുകള്‍ കമത്തുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
എന്നാല്‍ പൊലീസ് തന്നെയാണ് ബസ് കത്തിച്ചതെന്ന വാദവുമായി വിദ്യാര്‍ത്ഥികളും രംഗത്തെത്തി. ബസിനകത്തേക്ക് ദില്ലി പൊലീസ് മണ്ണെണ്ണ ക്യാനുകള്‍ കമത്തുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
1240
ഗേറ്റുകൾ അടച്ചൂപൂട്ടിയ ശേഷം വിദ്യാർത്ഥിനികളടക്കമുള്ളവരെ പൊലീസ് വളഞ്ഞിട്ട് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ഗേറ്റുകൾ അടച്ചൂപൂട്ടിയ ശേഷം വിദ്യാർത്ഥിനികളടക്കമുള്ളവരെ പൊലീസ് വളഞ്ഞിട്ട് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
1340
പൊലീസ് സംഘം ലൈബ്രറിക്കകത്ത് കയറി വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായും വിദ്യാർത്ഥികൾ ആരോപിച്ചു.
പൊലീസ് സംഘം ലൈബ്രറിക്കകത്ത് കയറി വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായും വിദ്യാർത്ഥികൾ ആരോപിച്ചു.
1440
പൊലീസ് വെടിയുതിർത്തതായും ആരോപണം ഉയർന്നിരുന്നു. ജാമിയ മിലിയ സർവ്വകലാശാലയിൽ പൊലീസ് അതിക്രമിച്ച് കടന്ന് വിദ്യാർത്ഥികളെയും ജീവനക്കാരെയും മർദ്ദിച്ചതിനെതിരെ വിദ്യാർത്ഥികൾ സംഘടിച്ചെത്തി.
പൊലീസ് വെടിയുതിർത്തതായും ആരോപണം ഉയർന്നിരുന്നു. ജാമിയ മിലിയ സർവ്വകലാശാലയിൽ പൊലീസ് അതിക്രമിച്ച് കടന്ന് വിദ്യാർത്ഥികളെയും ജീവനക്കാരെയും മർദ്ദിച്ചതിനെതിരെ വിദ്യാർത്ഥികൾ സംഘടിച്ചെത്തി.
1540
ദില്ലി പൊലീസ് ആസ്ഥാനത്ത് പുലർച്ചെ നാല് മണി വരെ ഇവർ പ്രതിഷേധിച്ചു.
ദില്ലി പൊലീസ് ആസ്ഥാനത്ത് പുലർച്ചെ നാല് മണി വരെ ഇവർ പ്രതിഷേധിച്ചു.
1640
ഇതോടെയാണ് പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കാനും കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാനും പൊലീസ് തയ്യാറായി.
ഇതോടെയാണ് പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കാനും കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാനും പൊലീസ് തയ്യാറായി.
1740
ജാമിയ സർവ്വകലാശാലയിലെ 67 വിദ്യാർത്ഥികളാണ് ദില്ലി പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. ഇവരെ കേസ് രജിസ്റ്റർ ചെയ്യാതെ തന്നെ വിട്ടയച്ചുവെന്നാണ് വിദ്യാർത്ഥികൾ വ്യക്തമാക്കിയത്.
ജാമിയ സർവ്വകലാശാലയിലെ 67 വിദ്യാർത്ഥികളാണ് ദില്ലി പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. ഇവരെ കേസ് രജിസ്റ്റർ ചെയ്യാതെ തന്നെ വിട്ടയച്ചുവെന്നാണ് വിദ്യാർത്ഥികൾ വ്യക്തമാക്കിയത്.
1840
അതേസമയം വിദ്യാർത്ഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി.
അതേസമയം വിദ്യാർത്ഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി.
1940
യുവത്വത്തിന്‍റെ പ്രതിഷേധം ഭരണകൂടത്തിനുള്ള താക്കീതാണെന്നും യുവാക്കളുടെ ശബ്ദം കേൾക്കാതെ മോദിക്ക് മുൻപോട്ട് പോകാനാവില്ലെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
യുവത്വത്തിന്‍റെ പ്രതിഷേധം ഭരണകൂടത്തിനുള്ള താക്കീതാണെന്നും യുവാക്കളുടെ ശബ്ദം കേൾക്കാതെ മോദിക്ക് മുൻപോട്ട് പോകാനാവില്ലെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
2040
ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥി സമരത്തിനിടെ നടന്നത് പൊലീസ് നരനായാട്ടാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.
ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥി സമരത്തിനിടെ നടന്നത് പൊലീസ് നരനായാട്ടാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.
2140
അനുവാദമില്ലാതെ അതിക്രമിച്ച് ക്യാമ്പസിനകത്ത് കയറിയ പൊലീസ് പ്രകോപനമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ടിയര്‍ ഗ്യാസ് വലിച്ചെറിഞ്ഞശേഷം രൂക്ഷമായ ലാത്തിച്ചാർജ് നടത്തുകയായിരുന്നുന്നും വിദ്യാർത്ഥികൾ പറയുന്നു.
അനുവാദമില്ലാതെ അതിക്രമിച്ച് ക്യാമ്പസിനകത്ത് കയറിയ പൊലീസ് പ്രകോപനമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ടിയര്‍ ഗ്യാസ് വലിച്ചെറിഞ്ഞശേഷം രൂക്ഷമായ ലാത്തിച്ചാർജ് നടത്തുകയായിരുന്നുന്നും വിദ്യാർത്ഥികൾ പറയുന്നു.
2240
അക്രമം ഉണ്ടായതിന് പിന്നിൽ വിദ്യാർത്ഥികളല്ലെന്നും പൊലീസും പൊലീസിനൊപ്പം പുറത്ത് നിന്നെത്തിയവരുമാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
അക്രമം ഉണ്ടായതിന് പിന്നിൽ വിദ്യാർത്ഥികളല്ലെന്നും പൊലീസും പൊലീസിനൊപ്പം പുറത്ത് നിന്നെത്തിയവരുമാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
2340
സർവകലാശാലയിലെ പൊലീസ് നടപടിയെ ശക്തമായ ഭാഷയിൽ അപലപിച്ച് വൈസ് ചാൻസലർ നജ്മ അക്തറും ചീഫ് പ്രോക്ടർ വസിം ഖാനും രംഗത്തെത്തി.
സർവകലാശാലയിലെ പൊലീസ് നടപടിയെ ശക്തമായ ഭാഷയിൽ അപലപിച്ച് വൈസ് ചാൻസലർ നജ്മ അക്തറും ചീഫ് പ്രോക്ടർ വസിം ഖാനും രംഗത്തെത്തി.
2440
അതേസമയം, ഒരു സംഘം അക്രമികളെത്തി ബസ്സ് ആക്രമിക്കുകയായിരുന്നെന്ന് ജാമിയക്ക് സമീപം കത്തിച്ച ബസ്സുകളിലൊന്നിന്‍റെ ഡ്രൈവർ പറഞ്ഞു. ബസ്സിൽ നിറയെ ആളുണ്ടായിരുന്നു. ബസ്സിന് നേരെ കല്ലേറുണ്ടായി.
അതേസമയം, ഒരു സംഘം അക്രമികളെത്തി ബസ്സ് ആക്രമിക്കുകയായിരുന്നെന്ന് ജാമിയക്ക് സമീപം കത്തിച്ച ബസ്സുകളിലൊന്നിന്‍റെ ഡ്രൈവർ പറഞ്ഞു. ബസ്സിൽ നിറയെ ആളുണ്ടായിരുന്നു. ബസ്സിന് നേരെ കല്ലേറുണ്ടായി.
2540
പിന്നീട് പതിനഞ്ചോളം പേരടങ്ങുന്ന സംഘം എത്തി ആളുകളെ ഇറക്കി വിട്ട് ബസ്സ് കത്തിക്കുകയായിരുന്നുവെന്നും ഡ്രൈവർ പറയുന്നു. എന്നാലിവര്‍ വിദ്യാര്‍ത്ഥികളാണെന്ന് തോന്നുന്നില്ലെന്നും ബസ് ഡ്രൈവര്‍ പറഞ്ഞു.
പിന്നീട് പതിനഞ്ചോളം പേരടങ്ങുന്ന സംഘം എത്തി ആളുകളെ ഇറക്കി വിട്ട് ബസ്സ് കത്തിക്കുകയായിരുന്നുവെന്നും ഡ്രൈവർ പറയുന്നു. എന്നാലിവര്‍ വിദ്യാര്‍ത്ഥികളാണെന്ന് തോന്നുന്നില്ലെന്നും ബസ് ഡ്രൈവര്‍ പറഞ്ഞു.
2640
പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതികരണമാണ് സർവകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായത്.
പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതികരണമാണ് സർവകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായത്.
2740
അക്രമത്തിന് പിന്നിൽ വിദ്യാർത്ഥികളല്ല പുറത്തുനിന്നുള്ളവരാണെന്ന് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല പ്രതികരിച്ചു.
അക്രമത്തിന് പിന്നിൽ വിദ്യാർത്ഥികളല്ല പുറത്തുനിന്നുള്ളവരാണെന്ന് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല പ്രതികരിച്ചു.
2840
പൊലീസ് ക്യാംപസിൽ അനുവാദം ഇല്ലാതെയാണ് പ്രവേശിച്ചത് എന്ന് സർവകലാശാല ചീഫ് പ്രോക്ടർ വസീം അഹമദ് ഖാൻ പറഞ്ഞു. പൊലീസ് വിദ്യാർത്ഥികളെയും ജീവനക്കാരെയും മർദ്ദിച്ചെന്നും ചീഫ് പ്രോക്ടർ പറഞ്ഞു.
പൊലീസ് ക്യാംപസിൽ അനുവാദം ഇല്ലാതെയാണ് പ്രവേശിച്ചത് എന്ന് സർവകലാശാല ചീഫ് പ്രോക്ടർ വസീം അഹമദ് ഖാൻ പറഞ്ഞു. പൊലീസ് വിദ്യാർത്ഥികളെയും ജീവനക്കാരെയും മർദ്ദിച്ചെന്നും ചീഫ് പ്രോക്ടർ പറഞ്ഞു.
2940
പൊലീസ് വിദ്യാർത്ഥികളെ മർദ്ദിച്ച ലൈബ്രറി ചീഫ് പ്രോക്ടർ സന്ദർശിച്ചു. ലൈബ്രറിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെയെല്ലാം പുറത്തെത്തിച്ചെന്നും പൊലീസ് നടപടി അപലപനീയമെന്നും വൈസ് ചാൻസലർ നജ്മ അക്തർ പറഞ്ഞു.
പൊലീസ് വിദ്യാർത്ഥികളെ മർദ്ദിച്ച ലൈബ്രറി ചീഫ് പ്രോക്ടർ സന്ദർശിച്ചു. ലൈബ്രറിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെയെല്ലാം പുറത്തെത്തിച്ചെന്നും പൊലീസ് നടപടി അപലപനീയമെന്നും വൈസ് ചാൻസലർ നജ്മ അക്തർ പറഞ്ഞു.
3040
അതേസമയം, പൊലീസ് നടപടിയിൽ വിദ്യാർത്ഥികൾ മരിച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണ്.
അതേസമയം, പൊലീസ് നടപടിയിൽ വിദ്യാർത്ഥികൾ മരിച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണ്.
3140
അത്തരം വിവരങ്ങൾ സർവകലാശാലയ്ക്ക് ലഭിച്ചിട്ടില്ല എന്നും സർവകലാശാല വൃത്തങ്ങൾ അറിയിക്കുന്നു.
അത്തരം വിവരങ്ങൾ സർവകലാശാലയ്ക്ക് ലഭിച്ചിട്ടില്ല എന്നും സർവകലാശാല വൃത്തങ്ങൾ അറിയിക്കുന്നു.
3240
ആകെ സംഘർഷത്തിൽ 35 പേർക്കാണ് പരിക്കേറ്റത്. ഇതിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്. 11 പേർക്ക് വിദഗ്ധ ചികിത്സ ആവശ്യമാണ്.
ആകെ സംഘർഷത്തിൽ 35 പേർക്കാണ് പരിക്കേറ്റത്. ഇതിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്. 11 പേർക്ക് വിദഗ്ധ ചികിത്സ ആവശ്യമാണ്.
3340
ഇതിനിടെ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി മലപ്പുറം പൂക്കോട്ടൂരിൽ നിന്ന് കോഴിക്കോട് കടപ്പുറത്തേക്ക് നടത്തുന്ന രാപ്പകൽ മാർച്ച് തുടങ്ങി.
ഇതിനിടെ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി മലപ്പുറം പൂക്കോട്ടൂരിൽ നിന്ന് കോഴിക്കോട് കടപ്പുറത്തേക്ക് നടത്തുന്ന രാപ്പകൽ മാർച്ച് തുടങ്ങി.
3440
സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ കബറിടത്തിൽ പ്രാർത്ഥന നടത്തിയാണ്, പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന രാപ്പകൽ മാർച്ചിനു തുടക്കമായത്.
സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ കബറിടത്തിൽ പ്രാർത്ഥന നടത്തിയാണ്, പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന രാപ്പകൽ മാർച്ചിനു തുടക്കമായത്.
3540
മലപ്പുറം പൂക്കോട്ടൂരിൽ നിന്നാരംഭിച്ച് കോഴിക്കോട് കടപ്പുറത്താണ് മാർച്ച് സമാപിക്കുക. രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഡേ നൈറ്റ് മാർച്ചിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് പ്രവർത്തകരാണ് പങ്കെടുക്കുന്നത്.
മലപ്പുറം പൂക്കോട്ടൂരിൽ നിന്നാരംഭിച്ച് കോഴിക്കോട് കടപ്പുറത്താണ് മാർച്ച് സമാപിക്കുക. രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഡേ നൈറ്റ് മാർച്ചിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് പ്രവർത്തകരാണ് പങ്കെടുക്കുന്നത്.
3640
ഇതിനിടെ രാജ്യത്ത് അക്രമം ഉണ്ടാക്കുന്നത് ആരാണെന്ന് അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ നിന്ന് തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇതിനിടെ രാജ്യത്ത് അക്രമം ഉണ്ടാക്കുന്നത് ആരാണെന്ന് അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ നിന്ന് തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
3740
അക്രമ സംഭവങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിന് അസമിലെ ജനങ്ങളെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
അക്രമ സംഭവങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിന് അസമിലെ ജനങ്ങളെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
3840
അക്രമം പടര്‍ത്തുന്നവരില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിന് അസമിലെ എന്‍റെ സഹോദരി സഹോദന്മാരെ ഞാന്‍ അഭിനന്ദിക്കുന്നു. കോണ്‍ഗ്രസ് അനുഭാവികളാണ് രാജ്യത്ത് അക്രമം പരത്തുന്നത്. അവര്‍ പറയുന്നത് കേള്‍ക്കാതെ വരുമ്പോള്‍ അവര്‍ രാജ്യത്ത് തീ വയ്പ് നടത്തുകയാണ് ചെയ്യുന്നത്.
അക്രമം പടര്‍ത്തുന്നവരില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിന് അസമിലെ എന്‍റെ സഹോദരി സഹോദന്മാരെ ഞാന്‍ അഭിനന്ദിക്കുന്നു. കോണ്‍ഗ്രസ് അനുഭാവികളാണ് രാജ്യത്ത് അക്രമം പരത്തുന്നത്. അവര്‍ പറയുന്നത് കേള്‍ക്കാതെ വരുമ്പോള്‍ അവര്‍ രാജ്യത്ത് തീ വയ്പ് നടത്തുകയാണ് ചെയ്യുന്നത്.
3940
പൗരത്വ നിയമഭേദഗതി നൂറ് ശതമാനം ശരിയാണെന്നാണ് രാജ്യത്തെ പ്രതിപക്ഷത്തിന്‍റെ അക്രമങ്ങള്‍ തെളിയിക്കുന്നത്.
പൗരത്വ നിയമഭേദഗതി നൂറ് ശതമാനം ശരിയാണെന്നാണ് രാജ്യത്തെ പ്രതിപക്ഷത്തിന്‍റെ അക്രമങ്ങള്‍ തെളിയിക്കുന്നത്.
4040
രാജ്യത്തിന് വെളിയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നിലും കോണ്‍ഗ്രസാണ്.
രാജ്യത്തിന് വെളിയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നിലും കോണ്‍ഗ്രസാണ്.