കൊവിഡും പാർക്കിൻസൺസ് രോഗവും തമ്മിലുള്ള ബന്ധം; ​ഗവേഷകർ പറയുന്നത്

Published : Nov 05, 2022, 11:49 AM IST
കൊവിഡും പാർക്കിൻസൺസ് രോഗവും തമ്മിലുള്ള ബന്ധം; ​ഗവേഷകർ പറയുന്നത്

Synopsis

ക്വീൻസ്‌ലാന്റ് സർവകലാശാലയിലെ ഒരു ഗവേഷക സംഘം മൈക്രോഗ്ലിയയിലോ തലച്ചോറിന്റെ രോഗപ്രതിരോധ കോശങ്ങളിലോ വൈറസിന്റെ സ്വാധീനം പരിശോധിച്ചു. പാർക്കിൻസൺസ് അല്ലെങ്കിൽ അൽഷിമേഴ്സ് പോലുള്ള മസ്തിഷ്ക രോഗങ്ങളുടെ പുരോഗതിയിൽ ഈ കോശങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നതായി ​ഗവേഷകർ പറയുന്നു.

കൊവിഡ് 19 ഭേദമായവിൽ വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാർക്കിൻസൺസ് രോഗത്തിന്റെ അതേ കോശജ്വലന പ്രതികരണം മസ്തിഷ്കത്തിൽ കൊവിഡ് 19 വൈറസ് സജീവമാക്കുന്നുവെന്ന് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ന്യൂറോ ഡീജനറേറ്റീവ് അവസ്ഥയുള്ള ആളുകൾക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.

ക്വീൻസ്‌ലാന്റ് സർവകലാശാലയിലെ ഒരു ഗവേഷക സംഘം മൈക്രോഗ്ലിയയിലോ തലച്ചോറിന്റെ രോഗപ്രതിരോധ കോശങ്ങളിലോ വൈറസിന്റെ സ്വാധീനം പരിശോധിച്ചു. പാർക്കിൻസൺസ് അല്ലെങ്കിൽ അൽഷിമേഴ്സ് പോലുള്ള മസ്തിഷ്ക രോഗങ്ങളുടെ പുരോഗതിയിൽ ഈ കോശങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നതായി ​ഗവേഷകർ പറയുന്നു.

നേച്ചേഴ്‌സ് മോളിക്യുലാർ സൈക്യാട്രി ജേണലിൽ പ്രബന്ധം പ്രസിദ്ധീകരിച്ചു. കൊവിഡ് 19 ന് കാരണമാകുന്ന വൈറസായ SARS-CoV-2 ബാധിച്ച ആളുകളിൽ ന്യൂറോ ഡിജനറേറ്റീവ് അവസ്ഥയ്ക്കുള്ള ഭാവി അപകടസാധ്യതയാണ് കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്...-പഠനത്തിന് നേത്വത്വം നൽകിയ ക്വീൻസ്‌ലാൻഡ് സർവകലാശാലയിലെ ​ഗവേഷകരിലൊരാളായ ട്രെന്റ് വുഡ്‌റഫ് പറഞ്ഞു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന് പിന്നിലെ ആറ് കാരണങ്ങൾ

വൈറസ് മനുഷ്യ മസ്തിഷ്കത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന്  ട്രെന്റ് വുഡ്‌റഫ് പറഞ്ഞു. പാർക്കിൻസൺസ്, അൽഷിമേഴ്‌സ് രോഗം തുടങ്ങിയ മസ്തിഷ്‌ക രോഗങ്ങളുടെ പുരോഗതിയിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന കോശങ്ങളായ മൈക്രോഗ്ലിയ എന്നറിയപ്പെടുന്ന തലച്ചോറിന്റെ രോഗപ്രതിരോധ കോശങ്ങളിൽ സാർസ് കോവ് 2ന്റെ സ്വാധീനം ഗവേഷകർ പരിശോധിച്ചു. SARS-CoV-2 ബാധിച്ച എലികളെയും വൈറസ് ബാധിക്കാത്തവയെയും ഗവേഷകർ താരതമ്യം ചെയ്തു. SARS-CoV-2 ബാധിച്ച എലികളുടെ മസ്തിഷ്കത്തിൽ കോശജ്വലന പ്രവർത്തനം അവർ കണ്ടെത്തി.

രോഗബാധിതരായ എലികൾക്ക് ​ഗവേഷകർ വികസിപ്പിച്ച മരുന്ന് നൽകി. കൊവിഡ് 19 വെെറസ് ബാധിച്ച എലിയുടെ തലച്ചോറിലെ കോശജ്വലന പാതയെ മരുന്ന് തടഞ്ഞതായി തെളിഞ്ഞു. മരുന്ന് വൈറസ് ബാധിച്ച എലികളിലും മനുഷ്യരിൽ നിന്നുള്ള മൈക്രോഗ്ലിയ കോശങ്ങളിലും വീക്കം കുറയ്ക്കുന്നു, ഭാവിയിൽ ന്യൂറോ-ഡീജനറേഷൻ തടയുന്നതിനുള്ള ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ട്രെന്റ് വുഡ്‌റഫ് പറഞ്ഞു.

SARS-CoV-2 ബാധിച്ച ആളുകളുടെ തലച്ചോറിലെ വീക്കം ശരീരത്തിൽ നിന്ന് വൈറസ് നീക്കം ചെയ്തതിന് ശേഷം അപ്രത്യക്ഷമായോ എന്നറിയാൻ കഴിയില്ലെ മോളിക്യുലർ സൈക്യാട്രി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറഞ്ഞു.
കൊവിഡ് ബാധിതരിൽ പൊതുവായി കാണുന്ന ലക്ഷണമാണ് ബ്രെയിൻ ഫോഗ്. തലച്ചോറിനും ചിന്തയ്ക്കുമെല്ലാം മൊത്തത്തിലൊരു മന്ദതയും ആശയക്കുഴപ്പവുമെല്ലാം വരുന്നതിനെയാണ് ബ്രെയിൻ ഫോഗ് എന്ന് പറയുന്നത്. 

നിരവധി കാരണങ്ങൾ കൊണ്ട് മനുഷ്യർക്ക് മുൻപും ബ്രെയിൻ ഫോഗ് വരാറുണ്ടായിരുന്നെങ്കിലും കൊവിഡ് അനന്തരമുള്ള ഒരു ദീർഘകാല ലക്ഷണമെന്ന നിലയിലാണ് ഇതിന് കൂടുതൽ ശ്രദ്ധ ലഭിച്ചത്. തീവ്രമല്ലാത്ത ലക്ഷണങ്ങളോടു കൂടി കൊവിഡ് ബാധിച്ചവർക്ക് പോലും ചിലപ്പോൾ മാസങ്ങൾക്ക് ശേഷവും ബ്രെയിൻ ഫോഗ് ഉണ്ടാകാമെന്ന് ഒക്സ്ഫഡ് സർവകലാശാല നടത്തിയ പഠനത്തിൽ മുമ്പ് കണ്ടെത്തിയിരുന്നു. 

ജാഗ്രത...! അമിതമായി മദ്യപിക്കുന്നവർക്ക് മുന്നറിയിപ്പുമായി ​ഗവേഷകർ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം