ഇന്ന് ലോക മലേറിയ ദിനം; അറിയാതെ പോകരുത് ഈ ലക്ഷണങ്ങള്‍...

By Web TeamFirst Published Apr 25, 2020, 2:45 PM IST
Highlights

കൊതുകു കടിയേറ്റ് രണ്ടോ മൂന്നോ ആഴ്ചയ്ക്കു ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക.  കേരളത്തില്‍ സാധാരണമല്ലാത്ത രോഗം ഉത്തരേന്ത്യയിലും കര്‍ണാടകയിലും കാണപ്പെടുന്നു. 
 

 ഇന്ന് ഏപ്രില്‍ 25-  ലോക മലേറിയ ദിനം. മലേറിയയെ(മലമ്പനി) ചെറുക്കാനുള്ള ആഗോളതലത്തിലുള്ള നടപടികളുടെ ഭാഗമായാണ് ദിനാചരണം നടത്തുന്നത്. ലോകാരോഗ്യസംഘടനയുടെ ഭാഗമായ ലോക ഹെല്‍ത്ത് അസംബ്ലിയുടെ അറുപതാം  സമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് 2007 മേയില്‍ ലോക മലേറിയ ദിനാചരണത്തിന് തുടക്കമിട്ടത്.

ജീവന്‍ വരെ നഷ്ടപ്പെടാന്‍ സാധ്യതയുള്ള രോഗമാണിത്. ശുദ്ധ ജലത്തിൽ വളരുന്ന അനോഫിലസ് പെൺ കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗാണു സാന്നിധ്യമുള്ള കൊതുകിന്‍റെ കടിയേറ്റ് 8 മുതല്‍ 30 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഇതാണ് ഇന്‍ക്യുബേഷന്‍ കാലം എന്നറിയപ്പെടുന്നത്.

ലക്ഷണങ്ങള്‍...

ഇടവിട്ടുള്ള കടുത്ത പനിയാണ് രോഗ ലക്ഷണം. തലവേദന, പേശിവേദന, വിശപ്പില്ലായ്മ, ഛർദി, ക്ഷീണം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.

രോഗം മൂർച്ഛിക്കുമ്പോൾ ന്യുമോണിയ, മസ്തിഷ്കജ്വരം, മഞ്ഞപ്പിത്തം, രക്തസ്രാവം, വൃക്കകളുടെ തകരാറ് എന്നിവയും സംഭവിക്കാം. 

Also Read: ഹൈഡ്രോക്സി ക്ളോറോക്വിൻ: ഒരു മലേറിയ മരുന്നിനെ ട്രംപ് കൊവിഡിനുള്ള 'മൃതസഞ്ജീവനി'യാക്കിയതിന് പിന്നിൽ

ചികിത്സ

ക്ലോറോക്വിന്‍ ഉപയോഗിച്ചാണ് പ്രധാന ചികിത്സ. ക്ലോറോക്വിന്‍, പ്രിമാക്വിന്‍, ക്വിനൈന്‍, അര്‍ട്ടെസുനേറ്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള കോമ്പിനേഷന്‍ ചികിത്സയും ചെയ്തുവരുന്നു. 

കേരളത്തില്‍ സാധാരണമല്ലാത്ത രോഗം ഉത്തരേന്ത്യയിലും കര്‍ണാടകയിലും കാണപ്പെടുന്നു. അമേരിക്കൻ ഐക്യനാടുകളിൽ, സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പ്രതിവർഷം റിപ്പോർട്ട് ചെയ്യുന്നത് മലേറിയയുടെ 1,700 കേസുകൾ ആണ്. ഒട്ടുമിക്ക കേസുകളിലും മലേറിയ കൂടുതലുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരിലാണ് മലേറിയ ബാധ കൂടുതലായും വികസിക്കുന്നതായി കാണുന്നത്.

Also Read: 'ആ മരുന്ന് കൊണ്ട് എന്തെങ്കിലും ഫലമുണ്ടായി എന്നതിന് തെളിവുണ്ടോ?'

click me!