
ദില്ലി: മ്യാന്മറില്‍ സായുധ സംഘം തടവിലാക്കിയ 13 ഇന്ത്യൻ തൊഴിലാളികളെ രക്ഷിച്ചു. എല്ലാവരും തമിഴ്നാട് സ്വദേശികളാണ്. തായ്ന്‍ലഡില്‍ നിന്നുള്ള വിമാനത്തില്‍ ഇവരെ ദില്ലിയില്‍ എത്തിച്ചു. കോയമ്പത്തൂര്‍, തിരുവാരൂര്‍, കാഞ്ചീപുരം, തിരുച്ചിറപ്പള്ളി, നീലഗിരി ജില്ലകളിലുള്ളവരെയാണ് രക്ഷിച്ചത്. രണ്ടാഴ്ചയിലേറെയായി ഇവർ മ്യാൻമറിൽ ജോലി തട്ടിപ്പുകാരുടെ തടവിലായിരുന്നു. ജോലി നൽകാമെന്ന പേരിൽ വിളിച്ചുവരുത്തി ഇവരെ ഭീഷണിപ്പെടുത്തി സൈബർ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു.
ഇന്ന് രാത്രി എട്ടരയോടെ ചെന്നൈ വിമാനത്താവളത്തിലെത്തുന്ന ഇവരെ തമിഴ്നാട് പ്രവാസികാര്യ വകുപ്പ് മന്ത്രി കെ എസ് മസ്താന്‍റെ നേതൃത്വത്തില്‍ സ്വീകരിക്കും. ബാക്കിയുള്ളവരെ രക്ഷിക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതിനിടെ വീസ നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് മൂന്ന് മലയാളികളടക്കം ആറ് പേർ മ്യാൻമർ പൊലീസിന്‍റെ പിടിയിലായി. ഇവരെ സായുധസംഘം പൊലീസ് സ്റ്റേഷന് മുന്നിൽ ഇറക്കിവിടുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam