
കടപ്പ: മൊബൈൽ ഫോണ്‍ മോഷ്ടിച്ചെന്ന ആരോപണത്തിന് പിന്നാലെ 17കാരി ജീവനൊടുക്കി. ഹോസ്റ്റലിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. സീനിയർ വിദ്യാർത്ഥിയുടെ ഫോണ്‍ കാണാതായതിൽ തന്നെ സംശയിച്ചതിൽ മനം നൊന്താണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്. ആന്ധ്ര പ്രദേശിലെ ഇടുപ്പുളപായ ഓങ്ങല്ലൂരിലെ ഐഐഐടി കാമ്പസിലാണ് സംഭവം. ഇന്‍റർമീഡിയറ്റ് രണ്ടാം വർഷ വിദ്യാർഥിനി ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്.
ബപട്‌ല ജില്ലയിലെ ചിരാളയിൽ നിന്നുള്ള വിദ്യാർത്ഥിയാണ് 17കാരി. സ്റ്റഡി ടൈമിൽ കുട്ടിയെ കാണാതായതു കൊണ്ടാണ് സഹപാഠികൾ മുറിയിൽ അന്വേഷിച്ചെത്തിയത്. കോളജ് അധികൃതർ വെമ്പല്ലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാതാപിതാക്കൾക്ക് വിട്ടുകൊടുത്തു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam