ബസ് ടിക്കറ്റിന് ഏഴ് രൂപ അധികം വാങ്ങി; 30000 രൂപയിലധികം യാത്രക്കാരന് തിരികെ കൊടുക്കാൻ വിധി

Published : Jul 14, 2022, 03:47 PM ISTUpdated : Jul 14, 2022, 03:49 PM IST
ബസ് ടിക്കറ്റിന് ഏഴ് രൂപ അധികം വാങ്ങി; 30000 രൂപയിലധികം യാത്രക്കാരന് തിരികെ കൊടുക്കാൻ വിധി

Synopsis

വിഴുപുരത്ത് നിന്ന് തിരുക്കോവിലൂരിലേക്കുള്ള ബസ് യാത്രക്കിടെ ആർ കരുണ എന്ന 60കാരനിൽ നിന്നാണ് കണ്ടക്ടർ അധിക നിരക്ക് ഈടാക്കിയത്

ചെന്നൈ: ബസ് ടിക്കറ്റിന് ഏഴ് രൂപ അധികം വാങ്ങിയതിന് മുപ്പതിനായിരം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. തമിഴ്നാട്ടിലാണ് സംഭവം. വയോധികനിൽ നിന്ന് ടിക്കറ്റ് നിരക്കിലും അധികം തുക ഈടാക്കിയതിന് തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍ നഷ്ടപരിഹാരം നൽകണമെന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍റെ വിധി.

ഒരു സ്ത്രീ പുരുഷനില്‍നിന്നും ആഗ്രഹിക്കുന്നത്, ലക്ഷ്മി മനീഷ് എഴുതിയ ചെറുകഥ

തമിഴ്നാട്ടിലെ വിഴുപുരത്ത് 2020 ജനുവരി മാസം 20നായിരുന്നു പരാതിക്ക് ആധാരമായ സംഭവം. വിഴുപുരത്ത് നിന്ന് തിരുക്കോവിലൂരിലേക്കുള്ള ബസ് യാത്രക്കിടെ ആർ കരുണ എന്ന 60കാരനിൽ നിന്നാണ് കണ്ടക്ടർ അധിക നിരക്ക് ഈടാക്കിയത്. യഥാർത്ഥ ടിക്കറ്റ് നിരക്കായ 25 രൂപയ്ക്ക് പകരം 32 രൂപ നൽകാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച കരുണയോട് ക്ഷുഭിതനായ കണ്ടക്ടർ ബസിൽ നിന്ന് അദ്ദേഹത്തെ ഇറക്കിവിടാനും ശ്രമിച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെ 7 രൂപ അധികം നൽകി കരുണ യാത്ര ചെയ്തു.

നീറ്റ് (യുജി) 2022 പരീക്ഷ മസ്‌കറ്റില്‍; വിശദാംശങ്ങള്‍ പുറത്തുവിട്ടു

സ്പെഷ്യൽ സർവീസാണെന്ന് പറഞ്ഞാണ് കണ്ടക്ടർ അധികം പണം വാങ്ങിയത്. എന്നാൽ ബസിറങ്ങിയ ശേഷം ആർ കരുണ, ഡിപ്പോയിൽ തിരക്കിയപ്പോൾ വിഴുപുരത്തുനിന്ന് തിരുക്കോവിലൂരിലേക്ക് ആ ദിവസം പ്രത്യേക സർവീസ് ഒന്നുമില്ലെന്ന് മനസ്സിലായി. ബസ് ടിക്കറ്റിന്‍റെ പകർപ്പും ബസിന്‍റെ രജിസ്ട്രേഷൻ നമ്പറും കാട്ടി കരുണ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പരാതി നൽകി. മറ്റൊരു ബസിന്‍റെ ടിക്കറ്റ് വെൻഡിംഗ് മെഷീന്‍ ഉപയോഗിച്ചത് കൊണ്ട് പറ്റിയ തെറ്റാണെന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണർ നൽകിയ വിശദീകരണം. 

സലാലയില്‍ കുട്ടികള്‍ കടലില്‍ വീഴുന്നതിന്റെ വീഡിയോ

എന്നാൽ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഈ വാദം മുഖവിലക്ക് എടുത്തില്ല. കണ്ടക്ടർ യാത്രക്കാരനിൽ നിന്ന് അധികമായി വാങ്ങിയ 7 രൂപയ്ക്ക് രണ്ട് വർഷത്തെ 12 ശതമാനം പലിശയടക്കം പരാതിക്കാരന് തിരികെ നൽകാനും കരുണ നേരിട്ട അപമാനത്തിനും മാനസികാഘാതത്തിനും നഷ്ടപരിഹാരമായി മുപ്പതിനായിരം രൂപ നൽകാനും വിധിച്ചു.

ഏഴ് വ‍ര്‍ഷം കഴി‍ഞ്ഞിട്ടും ദുരൂഹതയൊഴിയാതെ കോന്നിയിലെ പെണ്‍കുട്ടികളുടെ മരണം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?