കുംഭമേളയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ അപകടം; ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Published : Jan 27, 2025, 01:08 PM IST
കുംഭമേളയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ അപകടം; ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Synopsis

ബന്ധുക്കളെ വിവരം അറിയിച്ചതായും പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിച്ചതായും പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ അമർ ദീപ് വ്യക്തമാക്കി.

ഛണ്ഡീഗഡ്: കുംഭമേളയിൽ പങ്കെടുത്ത്  മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് അം​ഗങ്ങൾ കൊല്ലപ്പെട്ടു. ഓം പ്രാകാശ് സിങ് (42), ഭാര്യ പൂർണിമ (34), മകൾ അഹാന (12), മകൻ വിനായക് (4) എന്നിവരെയാണ് ഉത്തർ പ്രദേശിലെ ഫത്തേഹബാദ് ലക്ക്നൗ-ആ​ഗ്ര എക്സ്പ്രസ് ഹൈവേയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബിഹാറിലെ മോത്തിഹാറി ജില്ലയിൽ നിന്നും കുടിയേറി ഡൽഹിയിലെത്തിയതാണ് ഓം പ്രകാശും കുടുംബവും.

തിങ്കളാഴ്ച പുലർച്ചെ 12.30 ഓടെയാണ് അപകടം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. പ്രയാ​​ഗ് രാജിലെ തൃവേണി സം​ഗമത്തിൽ മുങ്ങിയതിന് ശേഷം ഡൽഹിയിലെ ഉത്തംന​ഗറിലെ വീട്ടിലേക്ക് കാറിൽ മടങ്ങുമ്പോഴാണ് ദാരുണമായ അപകടം നടക്കുന്നത്. ബന്ധുക്കളെ വിവരം അറിയിച്ചതായും പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിച്ചതായും പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ അമർ ദീപ് വ്യക്തമാക്കി. ഓം പ്രാകാശ് സിങിന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.

കൺട്രോൾ നഷ്ടപ്പെട്ട കാർ എതിരെവന്ന മിനി ട്രക്കിൽ ഇടിക്കുകയായിരുന്നു. കാര്‍ പൂർണമായും തകർന്ന നിലയിലാണ്. കാറിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന മൃതദേഹങ്ങൾ പൊലീസും അഗ്നിശമന സേനയുമെത്തിയാണ് പുറത്തെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

പാപം കഴുകിക്കളയാന്‍ സ്നാനത്തിനായി മഹാകുംഭമേളയ്ക്കെത്തി, വിധി കരുതി വച്ചത് മറ്റൊന്ന്; ഒടുവില്‍ പിടിയില്‍

മഹാകുംഭമേള 2025: ഡൽഹിയിൽ നിന്നും പ്രയാ​ഗ് രാജിലേക്ക് എങ്ങനെ എത്തിച്ചേരാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി