ആകെ 19 കീ.മീ, 18ഉം ഓടിച്ച ശേഷം ഓട്ടോ ഡ്രൈവറുടെ വിചിത്രവാദം, യുവതിയെ വഴിയിലിറക്കി; പിന്നീട് അനാവശ്യ ഉപദേശവും

Published : Aug 04, 2025, 08:39 AM IST
auto driver

Synopsis

മുംബൈയിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത യുവതിയെ ലക്ഷ്യസ്ഥാനത്തിന് ഒരു കിലോമീറ്റർ മുമ്പ് ഡ്രൈവർ ഇറക്കിവിട്ടു. യുവതിയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റ് വൈറലായി.

മുംബൈ: മുംബൈയിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത യുവതിക്ക് വിചിത്രമായ അനുഭവം. ലക്ഷ്യസ്ഥാനത്ത് എത്താൻ ഒരു കിലോമീറ്റർ മാത്രം ബാക്കിയുള്ളപ്പോൾ ഓട്ടോ ഡ്രൈവർ യുവതിയെ വഴിയിലിറക്കി വിട്ടു. യുവതി പിന്നീട് ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പ് വൈറലായി മാറിയിട്ടുണ്ട്. അദിതി ഗൺവീർ എന്ന യുവതിയാണ് തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്.

"ഇന്നലെ എന്‍റെ ഓട്ടോ ഡ്രൈവർ ഓഫീസിലേക്ക് ഒരു കിലോമീറ്റർ ദൂരമുള്ളപ്പോൾ എന്നെ ഇറക്കിവിട്ടു, 'മാഡം, എനിക്ക് അത്രയും ദൂരം പോകാൻ പറ്റില്ല' എന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞുവെന്നും അദിതി കുറിച്ചു. 19 കിലോമീറ്റർ ദൂരമുണ്ടായിരുന്ന യാത്രയിൽ 18 കിലോമീറ്ററും ഓടിച്ച ശേഷമാണ് ഡ്രൈവർ ഇങ്ങനെ പറഞ്ഞതെന്നും അവർ വ്യക്തമാക്കി.

ഡ്രൈവർ പിന്നീട് തന്നോട് അനാവശ്യ സംഭാഷണങ്ങൾ ആരംഭിച്ചുവെന്നും അദിതി വിശദീകരിച്ചു. "അയാൾ എന്‍റെ ജീവിതത്തിലെ തിരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്യാൻ തുടങ്ങി" അവർ എഴുതി. ജോലിസ്ഥലത്ത് നിന്ന് ദൂരെ താമസിക്കുന്നതിനെക്കുറിച്ചും ദിവസവും ഇത്രയും ദൂരം യാത്ര ചെയ്യുന്നതിനെക്കുറിച്ചും ഡ്രൈവർ ചോദിച്ചതായും അവർ കൂട്ടിച്ചേർത്തു.

യാത്ര തുടരുമ്പോൾ ഡ്രൈവർ തന്‍റെ ശമ്പളത്തെക്കുറിച്ച് ഊഹങ്ങൾ നടത്താനും, താൻ എത്ര സമ്പാദിക്കുന്നുണ്ടെന്ന് കണക്കാക്കാനും ശ്രമിച്ചുവെന്നും യുവതി പറയുന്നു. പരിഹാസവും നർമ്മവും കലർത്തിയാണ് അദിതി തന്‍റെ കുറിപ്പ് അവസാനിപ്പിച്ചത്: "ചിലപ്പോൾ നിങ്ങളുടെ യാത്ര മറ്റുള്ളവർക്ക് അസൗകര്യമുണ്ടാക്കാം, അവർ നിങ്ങളെ വഴിയിൽ ഉപേക്ഷിക്കും. അതൊന്നും സാരമില്ല. അവർക്ക് ഒരു സ്റ്റാർ റേറ്റിംഗ് നൽകി മുന്നോട്ട് പോകുക" - യുവതി കുറിച്ചു.

ഈ പോസ്റ്റ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും നിരവധി പേർ സമാനമായ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുകയും ചെയ്തു. "18 കിലോമീറ്റർ സത്യസന്ധത, ഒരു കിലോമീറ്റർ അനാവശ്യ ജീവിതോപദേശം. ഇന്ത്യയിലെ ഓട്ടോ യാത്രകൾ ശരിക്കും ഒരു ഫുൾ-സ്റ്റാക്ക് അനുഭവമാണ് നൽകുന്നത്" ഒരു ഉപയോക്താവ് കുറിച്ചു. "അവർക്ക് ഉപഭോക്താവിനോട് ഇത് ചെയ്യാൻ മടിയില്ലെങ്കിൽ, സ്വന്തം മകളോ ഭാര്യയോ സഹോദരിയോ ആയിരുന്നെങ്കിൽ ഇവർ ഇങ്ങനെ ചെയ്യുമോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു," മറ്റൊരാൾ എഴുതി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോടതിയെ വിഡ്ഢിയാക്കാൻ നോക്കുന്നോ? കേന്ദ്ര സർക്കാരിന് പിഴയിട്ട് സുപ്രീം കോടതി; ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതി കേസിൽ തെറ്റായ വിവരം നൽകി
സിദ്ധരാമയ്യ കണ്ണുരുട്ടി, പിന്നാലെ സസ്പെൻഷൻ; ഓഫിസ് മുറിയിൽ സ്ത്രീകൾക്ക് മുന്നിൽ 'സ്വയം മറന്ന' ഡിജിപി കുരുക്കിൽ