എല്ലാ ബോയിങ് വിമാനങ്ങളുടെയും ഇന്ധന സ്വിച്ചുകളുടെ പരിശോധന പൂർത്തിയാക്കി, കുഴപ്പങ്ങളൊന്നുമില്ലെന്ന് എയർ ഇന്ത്യ

Published : Jul 17, 2025, 09:26 AM ISTUpdated : Jul 17, 2025, 09:28 AM IST
Air India to reduce flights on international routes

Synopsis

എല്ലാ വിമാനക്കമ്പനികളോടും ഇന്ധന സ്വിച്ച് ലോക്കിംഗ് സംവിധാനങ്ങൾ പരിശോധിക്കാൻ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ ഈ ആഴ്ച ആദ്യം നിർദ്ദേശം നൽകിയതിനെ തുടർന്നാണ് പരിശോധന.

ദില്ലി: എയർ ഇന്ത്യ തങ്ങളുടെ ബോയിംഗ് 787 വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ (എഫ്‌സി‌എസ്) ലോക്കിംഗ് സംവിധാനത്തിന്റെ മുൻകരുതൽ പരിശോധനകൾ പൂർത്തിയാക്കിയതായും പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എയർലൈൻ ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ട്. ബോയിംഗ് 787, 737 വിമാനങ്ങൾ സർവീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളോടും ഇന്ധന സ്വിച്ച് ലോക്കിംഗ് സംവിധാനങ്ങൾ പരിശോധിക്കാൻ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ ഈ ആഴ്ച ആദ്യം നിർദ്ദേശം നൽകിയതിനെ തുടർന്നാണ് പരിശോധന.

കഴിഞ്ഞ മാസം 260 പേരുടെ മരണത്തിന് കാരണമായ എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പ്രാഥമിക റിപ്പോർട്ട് പുറത്തിറക്കിയതിന് പിന്നാലെയാണ് നടപടി.

എയർലൈനിന്റെ എഞ്ചിനീയറിംഗ് സംഘം വാരാന്ത്യത്തിൽ പരിശോധനകൾ നടത്തുകയും ഫലം പൈലറ്റുമാരെ അറിയിച്ചതായും ഉദ്യോഗസ്ഥൻ പറഞ്ഞു. പരിശോധനകൾ പൂർത്തിയായി, ഒരു പ്രശ്‌നവും കണ്ടെത്തിയില്ലെന്നും ബോയിംഗിന്റെ അറ്റകുറ്റപ്പണി ഷെഡ്യൂൾ അനുസരിച്ച് എല്ലാ ബോയിംഗ് 787-8 വിമാനങ്ങളും ഇതിനകം ത്രോട്ടിൽ കൺട്രോൾ മൊഡ്യൂൾ (TCM) മാറ്റിസ്ഥാപിക്കലിന് വിധേയമാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

അഹമ്മദാബാദിൽ തകർന്ന ബോയിംഗ് 787-8 ലെ രണ്ട് ഇന്ധന സ്വിച്ചുകളും ഒരു സെക്കൻഡിനുള്ളിൽ കട്ട്ഓഫ് സ്ഥാനത്തേക്ക് നീങ്ങിയതായും ഇത് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ രണ്ട് എഞ്ചിനുകളും ഷട്ട് ഡൗൺ ആകുന്നതിലേക്ക് നയിച്ചതായും എഎഐബിയുടെ 15 പേജുള്ള പ്രാഥമിക റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു.

എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള എഎഐബി പ്രാഥമിക റിപ്പോർട്ടിൽ മിക്ക ആളുകളും പ്രതീക്ഷിച്ചതിലും കൂടുതൽ വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (ഐഎടിഎ) പറഞ്ഞിരുന്നു. എയർ ഇന്ത്യ ഉൾപ്പെടെ ഏകദേശം 340 എയർലൈനുകളുടെ ഒരു ഗ്രൂപ്പാണ് ഐഎടിഎ. വിമാനാപകട അന്വേഷണ ഉദ്യോഗസ്ഥർക്ക് സമഗ്രമായ അന്വേഷണം നടത്താൻ മതിയായ സമയം നൽകണമെന്ന് ഐഎടിഎ ഡയറക്ടർ ജനറലും പൈലറ്റുമായ വില്ലി വാൽഷ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'