20 വർഷം പ്രതിപക്ഷത്തിരിക്കാനും തയാർ എന്ന് അമിത് ഷാ, പക്ഷേ അങ്ങനെയൊരു ഒത്തുതീർപ്പിനില്ല; ഹുമയൂൺ കബീറുമായി ബന്ധപ്പെട്ട് വീഡിയോ തള്ളി

Published : Apr 10, 2026, 07:51 PM IST
Union HM Amit Shah

Synopsis

തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഹുമയൂൺ കബീർ ഉൾപ്പെട്ട 'സ്റ്റിംഗ് ഓപ്പറേഷൻ' വീഡിയോയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തള്ളി. ബിജെപിക്ക് കബീറുമായി യാതൊരു ബന്ധവുമില്ലെന്നും വീഡിയോ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വീഡിയോ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് ഹുമയൂൺ കബീർ ആരോപിച്ചു.

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഹുമയൂൺ കബീറുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവാദ 'സ്റ്റിംഗ് ഓപ്പറേഷൻ' വീഡിയോ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിൽ അയോധ്യയിലെ ബാബറി മസ്ജിന്‍റെ മാതൃകയിൽ പള്ളി പണിയാൻ ശ്രമിക്കുന്നവരുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അത്തരക്കാരുമായി കൈകോർക്കുന്നതിനേക്കാൾ 20 വർഷം പ്രതിപക്ഷത്തിരിക്കാനാണ് ബിജെപിക്ക് താൽപ്പര്യമെന്നും അദ്ദേഹം കൊൽക്കത്തയിൽ പറഞ്ഞു.

തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ ബിജെപി നേതാക്കളുമായി 1000 കോടി രൂപയുടെ കരാർ ഒപ്പിട്ടുവെന്ന് ഹുമയൂൺ കബീർ അവകാശപ്പെടുന്ന വീഡിയോ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് വൈറലായത്. എന്നാൽ ഇത്തരത്തിലുള്ള രണ്ടായിരത്തോളം വ്യാജ വീഡിയോകൾ നിർമ്മിക്കാൻ മുഖ്യമന്ത്രി മമത ബാനർജിക്ക് കെൽപ്പുണ്ടെന്ന് അമിത് ഷാ പരിഹസിച്ചു. ഹുമയൂൺ കബീറും ബിജെപിയും തെക്കൻ ധ്രുവവും വടക്കൻ ധ്രുവവും പോലെയാണെന്നും ഒരിക്കലും ഒന്നിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആയിരം കോടി പോയിട്ട് നൂറ് കോടി പോലും വിലയില്ലാത്ത നേതാവാണ് കബീറെന്ന് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷും പരിഹസിച്ചു.

അതേസമയം, പ്രചരിക്കുന്ന വീഡിയോ കൃത്രിമമാണെന്നും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതാണെന്നുമാണ് ഹുമയൂൺ കബീറിന്‍റെ വാദം. മുസ്ലിം വോട്ടുകൾ നഷ്ടപ്പെടുമെന്ന ഭയത്താൽ തൃണമൂൽ കോൺഗ്രസ് തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിവാദം കടുത്തതോടെ കബീറിന്റെ പാർട്ടിയായ ആം ജനതാ ഉന്നയൻ പാർട്ടിയുമായുള്ള (AJUP) സഖ്യം അവസാനിപ്പിക്കുന്നതായി ഒവൈസിയുടെ എഐഎംഐഎം (AIMIM) പ്രഖ്യാപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാത്രി വീടിന്‍റെ ഓട് പൊളിച്ച് ഉറങ്ങിക്കിടന്ന യുവതിക്കും മാതാവിനും നേരെ ആസിഡ് ആക്രമണം, 23 കാരിക്ക് ദാരുണാന്ത്യം
രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാര്‍; ആശംസകൾ നേര്‍ന്ന് പ്രധാനമന്ത്രി, ബിഹാറിൽ ഇനി പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ