അയോധ്യ രാമക്ഷേത്ര ട്രസ്റ്റിൽ പുതിയ തസ്തിക; സിഇഒയെ നിയമിക്കാൻ തീരുമാനം; കണ്ടെത്താൻ മൂന്നംഗ സമിതി

Published : Jul 07, 2026, 12:43 AM IST
Ayodhya Ram Temple Trust CEO

Synopsis

അയോധ്യയിലെ സംഭാവനക്കൊള്ളയുടെ പശ്ചാത്തലത്തിൽ രാമക്ഷേത്ര ട്രസ്റ്റിൽ സിഇഒയെ നിയമിക്കാൻ തീരുമാനം. തിങ്കളാഴ്ച ചേർന്ന ട്രസ്റ്റിൻ്റെ അടിയന്തര യോഗത്തിലാണ് തീരുമാനം. രാമക്ഷേത്രത്തിൻ്റെ ദൈനംദിന പ്രവ‍ർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനാണ് സിഇഒയെ നിയമിക്കുന്നത്. 

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൻ്റെ ചുമതല വഹിക്കുന്ന ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിൻ്റെ ചീഫ് എ്സിക്യൂട്ടീവ് ഓഫീസറെ (സിഇഒ) തിരഞ്ഞെടുക്കാനായി മൂന്നംഗ ഉന്നതാധികാര സമിതി രൂപീകരിച്ചു. റിട്ട. ജസ്റ്റിസ് പ്രമോദ് കോഹ്ലിയെ അധ്യക്ഷനാക്കിയാണ് സമിതി രൂപീകരിച്ചത്. റിട്ട. ലഫ്. ജനറൽ വിഷ്ണുകാന്ത് ചതുർവേദി, സുരേഷ് ഹൗഡേ എന്നിവരാണ് സമിതിയിലെ അം​ഗങ്ങൾ. സംഭാവനക്കൊള്ളയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച ചേർന്ന ട്രസ്റ്റിൻ്റെ അടിയന്തര യോഗത്തിലാണ് രാമക്ഷേത്രത്തിൻ്റെ ദൈനംദിന പ്രവ‍ർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ട്രസ്റ്റിൽ സിഇഒയെ നിയമിക്കാൻ തീരുമാനിച്ചത്.

മൂന്നം​ഗ സമിതി അഭിമുഖം നടത്തിയ ശേഷം മൂന്നുപേരുകൾ തങ്ങൾക്ക് കൈമാറുമെന്ന് ട്രസ്റ്റ് ട്രഷറ‍ർ ​ഗോവിന്ദ് ദേവ് ​ഗിരി മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, യോ​ഗത്തിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായി, ട്രസ്റ്റി അനിൽ മിശ്ര എന്നിവരുടെ രാജി അം​ഗീകരിച്ചു. പുതിയ ജനറൽ സെക്രട്ടറിയെ നിയമിക്കുംവരെ ട്രസ്റ്റി കൃഷ്ണ മോഹൻ ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കും.

സംഭാവനക്കൊള്ളയിൽ ചമ്പത് റായിക്ക് തട്ടിപ്പിൽ പങ്കില്ലെന്നാണ് തൻ്റെ വിശ്വാസമെന്ന് ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു. സംഭാവനക്കൊള്ള വലിയ വേദനയും നാണക്കേടും ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാ‍ർക്ക തക്ക ശിക്ഷ ലഭിക്കുമെന്ന് ഇടക്കാല ജനറൽ സെക്രട്ടറിയായി നിയമിതനായ കൃഷ്ണ മോഹൻ പറഞ്ഞു. സംഭാവനക്കൊള്ള ട്രസ്റ്റിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നും ജനങ്ങളുടെ വിശ്വാസം ട്രസ്റ്റ് വീണ്ടെടുക്കുമെന്നും കൃഷ്ണ മോഹൻ പറഞ്ഞു.

സംഭാവനക്കൊള്ളയിൽ ക്ഷേത്രവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ആ‍ർക്കെതിരെയെങ്കിലും വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ അന്വേഷണ സംഘത്തെ സമീപിക്കാമെന്ന് ട്രസ്റ്റ് വ്യക്തമാക്കി. സംഭാവനയായി കിട്ടിയ 2,826 വസ്തുക്കളുടെ രജിസ്റ്റർ ആവശ്യമുള്ളവർക്ക് പരിശോധിക്കാമെന്നും ട്രസ്റ്റ് അറിയിച്ചു. വിവാദങ്ങൾക്കിടയിലും രാമക്ഷേത്രത്തിൽ എത്തുന്ന ഭക്തരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ലെന്നും ട്രസ്റ്റ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അയോധ്യയിലെ കൊള്ള: ജീവനക്കാർ നോട്ടുകെട്ടുകൾ ഒളിപ്പിച്ചു, സംശയാസ്പദമായ 70 ദൃശ്യങ്ങൾ; പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്
ഈ ബ്യൂട്ടി ക്രീം നിരോധിച്ചു; മഹാരാഷ്ട്രയിൽ ക്രീം ഉപയോ​ഗിച്ച നിരവധി സ്ത്രീകൾക്ക് വൃക്കരോ​ഗം; ക്രീം നി‍‍ർമിക്കുന്നത് പാകിസ്ഥാനിൽ