ഡേറ്റിംഗ് ആപ്പിലെ സുന്ദരി, പരിചയപ്പെട്ട് ഹോട്ടലിൽ ഒരു ദിവസം ഒന്നിച്ച് കഴിഞ്ഞു, പിറ്റേന്ന് ഉണർന്നപ്പോൾ മാല മുതൽ പണം വരെ പോയി

Published : Apr 10, 2026, 02:47 AM IST
dating app

Synopsis

ചതിക്കപ്പെട്ടെന്ന് മനസ്സിലായ യുവാവ് പൊലീസിൽ പരാതി നൽകി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ വിവരങ്ങളും ശേഖരിച്ച നടത്തിയ പരിശോധനയിൽ യുവതിയെ കണ്ടെത്തി.

നോയിഡ: പരിധിയില്ലാത്ത സൗഹൃദങ്ങളുടെ കലവറ വാഗദാനംചെയ്യുന്ന ഡേറ്റിംഗ് ആപ്പുകൾ. വ്യക്തിഗത അഭിരുചികൾ പിന്തുടരുകയും തുറന്നു പറയുകയും ചെയ്യുന്ന യുവത തലമുറ, സമാന ചിന്താഗതിക്കാരായവരെ കണ്ടെത്തുകയും കൂട്ടുകൂടുകയും ചെയ്യുന്ന ഇടം. എന്നാൽ പലപ്പോഴും ഇതിൽ കടന്നു കയറുന്ന ക്രിമിനലുകൾ, ഡേറ്റിംഗ് ആപ്പുകളെ വലിയ ചതിക്കുഴികളാക്കുന്നു. അത്തരം ഒരു സംഭവമാണ് നോയിഡയിൽ അരങ്ങേറിയത്.

ഡേറ്റിംഗ് ആപ്പ് വഴി സൗഹൃദം സ്ഥാപിച്ച് കവർച്ച നടത്തിയ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയിഡിലാണ് സംഭവം. സൗഹൃദം തേടി ഡേറ്റിംഗ് ആപ്പിലെത്തിയ ഗാസിയാബാദ് സ്വദേശിയാണ് ഇത്തവണ ചതിക്കപ്പെട്ടത്.ആപ്പിൽ സൈൻ ഇൻ ചെയ്തതിന് പിന്നാലെ സൗഹൃദത്തിന് മുൻകൈ എടുത്തെത്തിയ യുവതിയുമായി യുവാവ് പെട്ടെന്ന് അടുപ്പത്തിലായി. വിശ്വാസം ആർജിച്ചതിന് പിന്നാലെ നേരിട്ട് കാണണമെന്ന് യുവതി ആവശ്യപ്പെട്ടു.

പൊലീസ് സ്റ്റേഷൻ സമീപത്തെ ഒരു ഹോട്ടലാണ് കൂടിക്കാഴ്ചയ്ക്കായി തെരഞ്ഞെടുത്തത്. അന്ന് രാത്രി ഇരുവരും ഒരുമിച്ച് കഴിഞ്ഞു. പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ യുവതിയെ മുറിയിൽ കണ്ടില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീടാണ് താൻ ധരിച്ചിരുന്ന സ്വണമാലയും പഴ്സിലെ പണവും എടുത്താണ് യുവതി പോയതെന്ന് തിരിച്ചറിഞ്ഞത്.

ചതിക്കപ്പെട്ടെന്ന് മനസ്സിലായ യുവാവ് പൊലീസിൽ പരാതി നൽകി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ വിവരങ്ങളും ശേഖരിച്ച നടത്തിയ പരിശോധനയിൽ യുവതിയെ കണ്ടെത്തി. സ്വർണമാലയടക്കം മോഷ്ടിച്ച വസ്തുക്കളും പിടിച്ചെടുത്തു. പിന്നാലെ യുവതിയേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരുവരും നേരത്തെ സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് യുപി പൊലീസ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മെയിൻ' എയനോട്ടിക്കൽ എ‍ഞ്ചിനിയര്‍, വെബ് സീരീസ് കണ്ട് പദ്ധതിയിട്ടു, ചീറ്റിപ്പോയ ജ്വല്ലറി കവര്‍ച്ചയിൽ മൂന്നുപേര്‍ പിടിയിൽ
ഭര്‍ത്താവിന്റെ മൃതദേഹത്തിന് മുന്നിൽ ഭാര്യ കരഞ്ഞുപറഞ്ഞത് വിശ്വസിച്ചു, പക്ഷെ യുവാവിനെ കൊല്ലാൻ കാമുകനൊപ്പം ക്വട്ടേഷൻ നൽകിയ കഥ വൈകാതെ പുറത്തായി