കവർന്നത് എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 7 കോടിയിലധികം രൂപ, കവർച്ചയിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്

Published : Nov 22, 2025, 10:46 PM IST
ATM Robery at Bengaluru

Synopsis

ബെംഗളൂരുവിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുവന്ന പണം കവർന്ന സംഭവത്തിൽ നാലുപേർ കൂടി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുവന്ന പണം കവർന്ന സംഭവത്തിൽ നാലുപേർ കൂടി അറസ്റ്റിൽ. പണം നിറക്കാൻ കരാറെടുത്ത സ്ഥാപനമായ സിഎംഎസിന്‍റെ ഡ്രൈവർ, കവർച്ചയിൽ പങ്കെടുത്ത മൂന്നുപേർ എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. നഷ്ടപ്പെട്ട പണത്തിൽ ആറര കോടിയോളം രൂപ ഇതിനോടകം കണ്ടെടുത്തിട്ടുണ്ട്. നടുറോഡിൽ പട്ടാപ്പകൽ വാഹനം തടഞ്ഞുനിർത്തി 7 കോടി 11 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തിലാണ് നഷ്ടപ്പെട്ട പണത്തിന്‍റെ ഭൂരിഭാഗവും ബെംഗളൂരു പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കവർച്ചയിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേരെ ഇന്ന് ഹൈദരാബാദിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

ഹൈദരാബാദിലെ ഒരു ലോഡ്ജിൽ താമസിക്കുകയായിരുന്നു ഇവർ. 70 ലക്ഷം രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തു. കവർച്ച ആസൂത്രണം ചെയ്ത രണ്ടുപേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്ന് 5.76 കോടി രൂപയും പിടിച്ചെടുത്തു. ഇതോടെ നഷ്ടപ്പെട്ട പണത്തിൽ 6 കോടി 45 ലക്ഷം രൂപയും വീണ്ടെടുക്കാൻ പൊലീസിനായി. 70 ലക്ഷം രൂപ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. കേസില്‍ ഇതുവരെ ആറു പേരാണ് അറസ്റ്റിലായത്. കവർച്ച ആസൂത്രണം ചെയ്ത പൊലീസ് കോൺസ്റ്റബിൾ അന്നപ്പ നായിക്, സിഎംഎസിലെ മുൻജീവനക്കാരൻ മലയാളിയായ തേവിയർ, പണം കൊണ്ടുപോയ വാഹനത്തിന്‍റെ ഡ്രൈവർ, കവർച്ച നടത്തിയവരിൽ മൂന്നുപേർ എന്നിവരാണ് ഇതുവരെ പിടിയിലായത്. ശേഷിച്ച പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇവരെ കണ്ടെത്തുന്നതോടെ അവശേഷിച്ച പണം കൂടി കണ്ടെത്താനാകും എന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?