'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ

Published : Dec 27, 2025, 03:24 AM IST
delhi woman

Synopsis

ഡൽഹിയിൽ നിന്ന് അടുത്തിടെ ബെംഗളൂരുവിലേക്ക് താമസം മാറിയ സിമൃതി മഖിജ എന്ന യുവതി, ഇന്ത്യയുടെ തലസ്ഥാനം ബംഗളൂരുവിലേക്ക് മാറ്റണമെന്ന് നിർദ്ദേശിക്കുന്ന വീഡിയോ പങ്കുവെച്ചു.  

ബെംഗളൂരു: ഇന്ത്യയുടെ ദേശീയ തലസ്ഥാനം ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് മാറ്റണമെന്ന് പറയുന്ന ഡൽഹി സ്വദേശിനിയുടെ വീഡിയോ. രണ്ട് മാസം മുൻപ് ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് താമസം മാറിയ സിമൃതി മഖിജയാണ് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ നിർദ്ദേശം മുന്നോട്ടുവെച്ചത്. വായു മലിനീകരണം, സ്ത്രീസുരക്ഷ, നഗരസൗകര്യങ്ങൾ എന്നിവ മുൻനിർത്തി സിമൃതി പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.

ഡൽഹിയിലെ വായുനിലവാരം അതീവ ഗുരുതരമാണെന്നും അവിടെ കഴിയുന്നത് ഒരു 'ഗ്യാസ് ചേംബറിനുള്ളിൽ' കഴിയുന്നതിന് തുല്യമാണെന്നും സിമൃതി പറയുന്നു. മലിനമായ വായു ശ്വസിക്കുന്നത് ദൈനംദിന ജീവിതം ദുസ്സഹമാക്കുന്നുവെന്നും യുവതി പറയുന്നു. ബെംഗളൂരുവിൽ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷ അനുഭവപ്പെടുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. രാത്രി 10 മണിക്ക് ഒറ്റയ്ക്ക് നടന്നുപോകാൻ പോലും ബെംഗളൂരുവിൽ തനിക്ക് ഭയമില്ലെന്നും ഡൽഹിയിൽ ഇത് ചിന്തിക്കാൻ പോലും കഴിയില്ലെന്നും സിമൃതി കൂട്ടിച്ചേർത്തു. കാൽനടയാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ റോഡുകളും പൊതുയിടങ്ങളും ബെംഗളൂരുവിലുണ്ട്. വിദേശ വിനോദസഞ്ചാരികൾ ഇന്ത്യയിലെത്തുമ്പോൾ മലിനീകരണവും തിരക്കും നിറഞ്ഞ ഡൽഹിക്ക് പകരം മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളുള്ള ബെംഗളൂരു കാണുന്നതാണ് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് നല്ലതെന്നും അവര്‍ പറയുന്നു.

സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് വാദം

സിമൃതിയുടെ വീഡിയോയ്ക്ക് പിന്നാലെ ഇന്റർനെറ്റിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. ഡൽഹിയിലെ മലിനീകരണത്തിലും സുരക്ഷാപ്രശ്നങ്ങളിലും പൊറുതിമുട്ടിയവർ സിമൃതിയുടെ വാദങ്ങളെ ശരിവയ്ക്കുന്നു. എന്നാൽ ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക്, കുടിവെള്ള ക്ഷാമം, അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ എന്നിവ ചൂണ്ടിക്കാട്ടിയാണ് പലരും ഇതിനെ എതിർത്തത്. ഒരു നഗരത്തെ തലസ്ഥാനമാക്കുന്നത് വെറും ജീവിതസൗകര്യങ്ങൾ മാത്രം നോക്കിയല്ലെന്നും അതിന് പിന്നിൽ രാഷ്ട്രീയവും ചരിത്രപരവുമായ ഒട്ടനവധി കാരണങ്ങളുണ്ടെന്നും ചിലർ ഓർമ്മിപ്പിച്ചു. എന്തായാലും, ഒരു നഗരം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചും ജനങ്ങളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും നൽകേണ്ട മുൻഗണനയെക്കുറിച്ചും പുതിയൊരു ചർച്ചയ്ക്ക് ഈ വീഡിയോ തുടക്കമിട്ടിരിക്കുകയാണ്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
വീട്ടിൽ വിടാമെന്ന് പറഞ്ഞ് കെണിയിലാക്കി, കമ്പനി സിഇഒയും വനിതാ മേധാവിയും ചേർന്ന് മാനേജറെ കാറിൽ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർ പിടിയിൽ