
മുംബൈ: ഹുക്ക ബാറില്‍ നടന്ന റെയ്ഡിന് പിന്നാലെ ബിഗ് ബോസ് വിജയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹിന്ദി ബിഗ് ബോസ് സീസൺ 17ലെ വിജയി ആയ മുനവ്വര്‍ ഫറൂഖിയെ ആണ് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്. മറ്റ് 14 പേരെയും കസ്റ്റഡിയിലെടുത്തിരുന്നു. എല്ലാവരെയും പിഴയൊടുക്കിയതിന് ശേഷം വിട്ടയച്ചു.
ഫോര്‍ട്ട് ഏരിയ ഭാഗത്തുള്ള ഹുക്ക ബാറില്‍ നടത്തിയ റെയ്ഡിലാണ് സ്റ്റാൻഡ്-അപ് കൊമേഡിയനും റാപ്പറും ബിഗ് ബോസ് താരവുമായ മുനവ്വര്‍ ഫറൂഖി കസ്റ്റഡിയിലാകുന്നത്. അനധികൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇവിടെയെത്തി റെയ്ഡ് നടത്തിയത്.
ഹെർബൽ ഹുക്കയുടെ മറവിൽ ഇവിടെ പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കപ്പെടുന്നതായി പൊലീസ് കണ്ടെത്തി. ഇന്നലെ രാത്രി പത്തരയോടെ തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെ വരെ നീണ്ടു. റെയ്ഡിനിടയില്‍ മുനവ്വര്‍ ഫറൂഖിയും പിടിയിലാവുകയായിരുന്നു. ഏതായാലും പിഴയൊടുക്കിയതിന് പിന്നാലെ ഇവരെ വിട്ടയച്ചിട്ടുണ്ട്.
ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന പേരിലൊരു കേസ് വന്നതോടെയാണ് 2021ല്‍ സ്റ്റാൻഡ്-അപ് കൊമേഡിയനായ മുനവ്വര്‍ ഫറൂഖി വാര്‍ത്തകളില്‍ ഇടം നേടുന്നത്. കേസില്‍ ഒരു മാസം ജയിലില്‍ കിടന്നു. ഇതിന് ശേഷം കോമഡി ചെയ്യുന്നതില്‍ നിന്ന് ഒഴിവായ മുനവ്വര്‍ ഫറൂഖി പിന്നീട് 'ലോക്കപ്പ്' എന്ന പ്രമുഖ ടിവി പരിപാടിയിലൂടെ വീണ്ടും ജേതാവായി. ഇതിന് ശേഷമാണ് ബിഗ് ബോസിലും അവസരം ലഭിക്കുന്നത്. ഇതിലും വിജയി ആയി കപ്പ് നേടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam