മിസ്ഡ് കോൾ അംഗത്വം നേരിട്ട് കണ്ട് ബോധ്യപ്പെടാന്‍ ബിജെപി

Published : Jun 16, 2019, 09:11 AM IST
മിസ്ഡ് കോൾ അംഗത്വം നേരിട്ട് കണ്ട് ബോധ്യപ്പെടാന്‍ ബിജെപി

Synopsis

2014 ലെ മെമ്പര്‍ഷിപ്പ് പ്രചാരണത്തില്‍  2 കോടി വ്യാജകോളുകളുള്ളതായി കണ്ടെത്തിയിരുന്നു. സജീവ പ്രവർത്തകരാകാൻ താൽപര്യമുള്ളവരെ കണ്ടെത്താനുള്ള ക്യാംപെയ്ൻ ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 10വരെ നടക്കും.  

ദില്ലി: ബിജെപിയില്‍ അംഗമാകുവാന്‍ മിസ്ഡ് കോൾ ചെയ്യുന്ന ഓരോരുത്തരെയും നേരിട്ടു കണ്ട് അവർ അംഗത്വമെടുക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുമെന്നു ബിജെപി അറിയിക്കുന്നു. ബൂത്തു തലങ്ങളിൽ ഇതിനുള്ള സംവിധാനമുണ്ടാക്കും. അംഗത്വമെടുക്കുന്നുണ്ടെങ്കിൽ ഫോം പൂരിപ്പിച്ചു നൽകണം. കഴിഞ്ഞ തവണയാണു മിസ്ഡ് കോളിലൂടെ അംഗത്വമെടുക്കുന്ന പദ്ധതി പാർട്ടി കൊണ്ടുവന്നത്.

2014 ലെ മെമ്പര്‍ഷിപ്പ് പ്രചാരണത്തില്‍  2 കോടി വ്യാജകോളുകളുള്ളതായി കണ്ടെത്തിയിരുന്നു. സജീവ പ്രവർത്തകരാകാൻ താൽപര്യമുള്ളവരെ കണ്ടെത്താനുള്ള ക്യാംപെയ്ൻ ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 10വരെ നടക്കും.

അതേ സമയം കേരളത്തില്‍ പാർട്ടിയുടെ അംഗസംഖ്യ 2020 ആകുമ്പോഴേക്ക് നൂറ് ശതമാനം കൂട്ടാൻ ലക്ഷ്യമിട്ട് വൻ അംഗത്വ ക്യാംപെയ്‍ൻ തുടങ്ങുമെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. കേരളത്തിൽ ബിജെപിക്കുള്ള 15 ലക്ഷം അംഗസംഖ്യ 2020 ആകുമ്പോഴേക്ക് 30 ലക്ഷമാക്കണം. ഇതിനായി ന്യൂനപക്ഷമേഖലകളിലുള്ളവരെയും ഉൾപ്പെടുത്തി വൻ പ്രചാരണപരിപാടികൾ തുടങ്ങുമെന്നും കൊച്ചിയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിന് ശേഷം ശ്രീധരൻ പിള്ള വ്യക്തമാക്കി.

അടുത്ത മാസം ആറ് മുതൽ ജനുവരി 2020 വരെയാകും ബിജെപി അംഗത്വ ക്യാംപെയ്ൻ സംഘടിപ്പിക്കുക. പാർട്ടിക്ക് ദേശീയതലത്തിലുണ്ടായത് പോലെ കേരളത്തിലും വളർച്ച കൈവരിക്കാനുള്ള പദ്ധതി ആവിഷ്കരിച്ച് മുന്നോട്ടുപോകാൻ കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമുണ്ടായി. ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളുടെ ചുമതല ആറ് നേതാക്കൾക്ക് നൽകിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹണിമൂണിൽ കല്ലുകടിയായി വിവാഹ പൂർവ്വ ബന്ധം, ശ്രീലങ്കൻ ഹണിമൂൺ പാതിവഴിയിൽ വിട്ടു, ദിവസങ്ങളുടെ ഇടവേളയിൽ ആത്മഹത്യ
വൻ പ്രതിഷേധം ഫലം കണ്ടു, മുൻ ഉത്തരവ് മരവിപ്പിച്ച് സുപ്രീം കോടതിയുടെ തീരുമാനം; ആരവല്ലി മലനിരകളെ കുറിച്ച് പഠിക്കാൻ പുതിയ സമിതിയെ നിയോഗിക്കും