
അജ്മീർ: ദാദറിലേക്ക് പോകുന്ന അജ്മീർ-ദാദർ എക്സ്പ്രസ് ട്രെയിൻ ബോംബ് സ്ഫോടന ഭീഷണിയെ തുടർന്ന് രണ്ട് മണിക്കൂർ നിർത്തിയിട്ടു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഗവ. റെയിൽവേ പൊലീസ് (ജിആർപി), ഡോഗ് സ്ക്വാഡ്, സിഐഡി, മറ്റ് ഏജൻസികൾ എന്നിവർ ചേർന്ന് സമഗ്രമായ സുരക്ഷാ പരിശോധന നടത്തി. റെയിൽവേ സ്റ്റേഷനിൽ കനത്ത പൊലീസ് വിന്യാസവും ഉണ്ടായിരുന്നു. പരിശോധനയിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ദിവസം ലഖ്നൗ ലുലുമാളിൽ ബോംബ് ഭീഷണിയുണ്ടായിരുന്നു. മാൾ അധികൃതർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് സുരക്ഷ വർദ്ധിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചതായും കുറ്റവാളികളെ തിരിച്ചറിയാൻ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നവംബർ 23ന് ഹൈദരാബാദിലെ ആർജിഐ വിമാനത്താവളത്തിൽ ബഹ്‌റൈനിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായി ഇറക്കിയതായി പൊലീസ് പറഞ്ഞു.ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam