കൈക്കൂലി വാങ്ങി ആഡംബരമായി ജീവിച്ച സർക്കാർ ഉദ്യോഗസ്ഥനും ഭാര്യക്കും ശിക്ഷ,നിര്‍ണായക ഉത്തരവുമായി മദ്രാസ് ഹൈകോടതി

Published : Mar 23, 2025, 09:59 AM ISTUpdated : Mar 23, 2025, 01:40 PM IST
കൈക്കൂലി വാങ്ങി ആഡംബരമായി ജീവിച്ച സർക്കാർ ഉദ്യോഗസ്ഥനും ഭാര്യക്കും ശിക്ഷ,നിര്‍ണായക ഉത്തരവുമായി മദ്രാസ് ഹൈകോടതി

Synopsis

കൈക്കൂലിയിലൂടെ ആഡംബരജീവിതം നയിച്ചെങ്കിൽ  പ്രത്യാഘാതവും അനുഭവിക്കണം

ചെന്നൈ:

സർക്കാർ ഉദ്യോഗസ്ഥന് കൈക്കൂലിയായി കിട്ടുന്ന പണം  അനുഭവിക്കുന്ന ഭാര്യയും ശിക്ഷയ്ക്ക് അർഹയെന്ന് മദ്രാസ് ഹൈക്കോടതി .  വഴിവിട്ട മാർഗത്തിലൂടെ സാമ്പാദിച്ച പണം കൊണ്ടു  ആഡംബരജീവിതം നയിച്ചെങ്കിൽ,   പ്രത്യാഘാതവും അനുഭവിക്കണം എന്നും ഹൈക്കോടതിയുടെ മധുര ബഞ്ച് വ്യക്തമാക്കി  . അനധികൃത സ്വത്ത്‌ സമ്പാദന കേസിൽ മുൻ കസ്റ്റംസ് സൂപ്രണ്ട് ഗോവിന്ദസ്വാമിയെയും ഭാര്യ ഗീതയെയും വെറുതെവിട്ട സിബിഐ പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രധാന വിധി.  ഇരുവർക്കും 4 വർഷത്തെ കഠിന തടവ് വിധിച്ച് ഹൈക്കോടതി,  ഗോവിന്ദസ്വാമിക്ക് 75 ലക്ഷം രൂപയും ഗീതയ്ക്ക് 25 ലക്ഷം രൂപയും പിഴയും ചുമത്തി. 

ഭാര്യയും കൈക്കൂലി ആസ്വദിക്കാൻ തുടങ്ങിയാൽ സമൂഹത്തെ ബാധിക്കുന്ന  ശാപത്തിന് അവസാനം ഉണ്ടാകില്ല എന്ന് കോടതി നിരീക്ഷിച്ചു . കൈക്കൂലി വാങ്ങുന്നതിൽ നിന്ന് പങ്കാളിയെ പിന്തിരിപ്പിക്കണം  . കൈക്കൂലി വാങ്ങുന്നവരുടെ കുടുംബം തകരുമെന്നാണ് വിശുദ്ധ ഗ്രന്ഥങ്ങൾ പറയുന്നതെന്നും ജസ്റ്റിസ് രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു . ഗോവിന്ദസ്വാമി ഒരു കോടി 10ലക്ഷം രൂപയുടെ അനധികൃത സ്വത്ത്‌ സമ്പാദിച്ചെന്ന് കാണിച്ചു 2012ൽ ആണ്‌ സിബിഐ, കേസെടുത്തത് 

 

 

ഹാൾ ടിക്കറ്റിന് 500 രൂപ കൈക്കൂലി; പ്രിൻസിപ്പലിന്‍റെ വീഡിയോ പുറത്തുവിട്ട് വിദ്യാർത്ഥികൾ, സംഭവം ഛത്തീസ്ഗഡിൽ

ചോദിച്ചത് 10 ലക്ഷം കൈക്കൂലി, ഇതിൽ 2 ലക്ഷം രൂപ കൈപ്പറ്റാൻ ഏജൻ്റിൻ്റെ വീട്ടിലെത്തി; ഐഒസി ഡിജിഎം വിജിലൻസ് പിടിയിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് രാത്രി 8:40ന്, എത്തിയത് 9:24ന്, നിലത്തിറക്കിയതും ഭീഷണി സന്ദേശം; ഫ്ലൈറ്റ് സുരക്ഷിതമെന്ന് അധികൃതർ
ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്