പൊലീസ് കൈ കാണിച്ചപ്പോൾ വല്ലാത്തൊരു പരുങ്ങൽ! യൂ‌ബ‍‌ർ ഡ്രൈവറുടെ പരക്കം പാച്ചിൽ; കുടുംബം നേരിട്ടത് ഭീകരമായ അവസ്ഥ

Published : Aug 15, 2025, 05:32 PM IST
uber driver

Synopsis

നോയിഡയിൽ നിന്ന് ഡൽഹിയിലേക്കുള്ള യൂബർ യാത്രയിൽ പോലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ഡ്രൈവർ അതിവേഗത്തിൽ വാഹനമോടിച്ചത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. 

നോയിഡ: നോയിഡയിൽ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്ന ഒരു കുടുംബത്തിന് യൂബർ യാത്രയ്ക്കിടെയുണ്ടായത് ഭീകരമായ അനുഭവം. പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ഡ്രൈവർ കാബ് അതിവേഗത്തിൽ ഓടിച്ചതാണ് യാത്രക്കാരെ പരിഭ്രാന്തരാക്കിയത്. യാത്രക്കാർ പകർത്തിയ വീഡിയോയിൽ വാഹനം അതിവേഗത്തിൽ പായുന്നതിൻ്റെയും ഇറങ്ങാൻ അനുവദിക്കാതെ ഡ്രൈവർ വാഹനം ഓടിക്കുന്നതിൻ്റെയും ദൃശ്യങ്ങളുണ്ട്. ഓഗസ്റ്റ് 14ന് സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

യാത്രക്കാരനായ സഞ്ജയ് മോഹൻ തൻ്റെ ദുരനുഭവം എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പങ്കുവെച്ചത്. ഗ്രേറ്റർ നോയിഡ വെസ്റ്റിൽ നിന്ന് കോണാട്ട് പ്ലേസിലേക്ക് ഭാര്യയ്ക്കും മകൾക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. പോസ്റ്റിൽ പറയുന്നതനുസരിച്ച്, പാർത്തല പാലത്തിന് സമീപം പൊലീസ് ഇൻ്റർസെപ്റ്റർ വാഹനം യൂബർ ക്യാബ് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ, ഡ്രൈവർ നിർദ്ദേശം അനുസരിക്കാതെ കാർ അതിവേഗത്തിൽ ഓടിച്ച് പൊലീസിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

“ഇന്ന് എനിക്കും എൻ്റെ കുടുംബത്തിനും ഭീകരമായ അനുഭവമാണുണ്ടായത്. നോയിഡയിലെ പാർത്തല പാലത്തിന് സമീപം ഒരു പോലീസ് ഇൻ്റർസെപ്റ്റർ വാഹനം ഡ്രൈവറോട് കാർ നിർത്താൻ ആവശ്യപ്പെട്ടു. പക്ഷേ ഡ്രൈവർ നിർത്തിയില്ല, പൊലീസിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു,” മോഹൻ എക്സിൽ കുറിച്ചു.

ഡ്രൈവർ അറസ്റ്റിൽ, 29,250 രൂപ പിഴ

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പൊലീസ് കേസെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 29,250 രൂപ പിഴ ചുമത്തിയതായും കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. വീഡിയോകൾ വൈറലായതോടെ ഡ്രൈവറുടെ നടപടിക്കെതിരെ വ്യാപക വിമർശനമുയർന്നു. ഒരു വീഡിയോയിൽ, സ്ത്രീ ഭയന്ന് നിലവിളിക്കുന്നതും മകൾ പേടിച്ചിരിക്കുകയാണെന്നും പറഞ്ഞ് വാഹനം നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെടുന്നതും കേൾക്കാം.

യൂബർ പ്രതികരിച്ചു

സംഭവത്തിൽ ഓൺലൈൻ കാർ റെന്റൽ കമ്പനിയായ യൂബർ പ്രതികരിച്ചു. യൂബർ അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ഇമെയിൽ ഐഡിയും പങ്കുവെക്കുക. ഉടൻ തന്നെ നിങ്ങളുമായി ബന്ധപ്പെടാമെന്നാണ് കമ്പനി അറിയിച്ചത്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വോട്ടെണ്ണി തുടങ്ങിയപ്പോൾ മുതൽ ബിജെപിയുടെ കുതിപ്പ്, ഒപ്പം സഖ്യകക്ഷികളും; തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ മഹായുതി സഖ്യം മുന്നിൽ
ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം