'പള്ളി പൊളിക്കാൻ ബുള്‍ഡോസറുമായാണ് അവര്‍ എത്തിയത്, ഭീഷണിപ്പെടുത്തി'; തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതെന്ന് മലയാളി പാസ്റ്റര്‍

Published : Aug 02, 2025, 12:51 PM IST
malayali paster rajasthan case

Synopsis

ജാമ്യം ലഭിക്കാത്തതടക്കം ഭാരതീയ ന്യായ സംഹിതയിലെ നാല് വകുപ്പുകളാണ് പാസ്റ്റര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്

ദില്ലി: വിദ്വേഷ പ്രചാരണം, മതവികാരം വ്രണപ്പെടുത്തി തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി മലയാളി പാസ്റ്റര്‍ക്കെതിരെ രാജസ്ഥാനില്‍ കേസ്. ഇടുക്കി കട്ടപ്പന സ്വദേശി തോമസ് ജോര്‍ജിനെതിരെയാണ് കേസ്. ആരാധനാലയത്തില്‍ ബുള്‍ഡോസറുമായെത്തി ആര്‍എസ്എസ്, ഹനുമാന്‍ സേന, ബജ്രരംദ് ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ കഴിഞ്ഞ 15നാണ് കേസെടുത്തതെന്ന് പാസ്റ്റര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജൂലൈ ആറിന് വീണ്ടും സമാന സാഹചര്യം ഉണ്ടായി. അന്നും ബുള്‍ഡോസറുകളുമായെത്തി പള്ളി പൊളിക്കാന്‍ നീക്കം നടത്തിയെന്നാണ് തോമസ് ജോര്‍ജ് ആരോപിക്കുന്നത്. പൊലീസ് സംരക്ഷണം ഉണ്ടായിരുന്നതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. ബുള്‍ഡോസറുമായി ആരാധനാലയത്തിന് മുന്നിലേക്ക് ഇരച്ചെത്തുകയായിരുന്നുവെന്നും. ആരാധനാലയം അടിച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തോമസ് ജോര്‍ജ് ആരോപിച്ചു.

ജാമ്യം ലഭിക്കാത്തതടക്കം ഭാരതീയ ന്യായ സംഹിതയിലെ നാല് വകുപ്പുകളാണ് പാസ്റ്റര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിദ്വേഷ പ്രചാരണം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആരാധനലായത്തില്‍ പ്രശ്നമുണ്ടാക്കിയ ആര്‍എസ്എസ്, ബജ്രരംഗദള്‍ ,ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിട്ടില്ല. 

തോമസ് ജോര്‍ജിനെതിരായ കേസ് വെള്ളിയാഴ്ച കോടതി പരിഗണിച്ചെങ്കിലും തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. 21 വര്‍ഷമായി രാജസ്ഥാനിലെ ദൗസയില്‍ പാസ്റ്ററാണ് തോമസ് ജോര്‍ജ്. കന്യാസ്ത്രീകള്‍ക്ക് നേരിട്ട ദുരനുഭവം രാജ്യമാകെ ചര്‍ച്ചയായതോടെയാണ് കെട്ടിച്ചമച്ച കേസ് തനിക്കെതിരെ ചുമത്തിയെന്ന പരാതിയുമായി തോമസ് ജോര്‍ജ് നീതി തേടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചീറിപ്പാഞ്ഞെത്തിയ ബൊലോറോയിൽ നിന്ന് 200 കിലോ കഞ്ചാവ്, തൊണ്ടിമുതൽ എലി തിന്നുതീർത്തെന്ന് പൊലീസ്, 26കാരനെ വെറുതെ വിട്ട് കോടതി
ഇറക്കുമതി ചെലവ് ഇടിഞ്ഞു, ക്രൂഡ് ഓയിൽ വിലയിൽ 12ശതമാനം കുറവ്, പക്ഷേ സാധാരണക്കാ‍ർക്ക് ഗുണമൊന്നുമില്ല