
ദില്ലി: രാജ്യതലസ്ഥാനത്തെ കുറ്റകൃത്യങ്ങൾ തടയാൻ ആംആദ്മി സർക്കാർ സ്ഥാപിച്ച സിസിടിവി ക്യാമറകൾ നോക്കുകുത്തികളാവുന്നു. ക്യാമറകള്‍ സ്ഥാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പലതും കണ്ണടച്ചു. ദില്ലി നഗരഹൃദയത്തിലാണ് ബികെ ദത്ത് കോളനി. ഇവിടെ സ്ഥാപിച്ച 23 സിസിടിവി ക്യാമറകളും ഇപ്പോള്‍ പ്രവർത്തിക്കുന്നില്ല. കോളനി നിവാസികൾ സ്വന്തം നിലയ്‍ക്ക് സ്ഥാപിച്ച സിസിടിവി ക്യാമറകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
ദില്ലി നഗരത്തിൽ 2,80,000 സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതിക്ക് കഴിഞ്ഞയാഴ്ചയാണ് കെജ്രിവാള്‍ സർക്കാർ തുടക്കം കുറിച്ചത്. ഇരുപതിടങ്ങളില്‍ മുന്നൂറ് ക്യമാറകള്‍ ഇതിനോടകം സ്ഥാപിച്ചു. 571കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവച്ചത്. അതേ സമയം കേടായ ക്യാമറകളുടെ അറ്റകുറ്റപണികള്‍ക്ക് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്. മുഴുവന്‍ ക്യാമറകളും സ്ഥാപിച്ച ശേഷം കേടുവന്നവ നന്നാക്കാമെന്നാണ് ക്യാമറകളുടെ ചുമതലയുള്ള പൊതുമരാമത്ത് വിഭാഗത്തിന്‍റെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam