പൗരത്വ നിയമ ഭേദഗതി പ്രതിഷേധം; ബിഹാറില്‍ കനയ്യ കുമാറിന് നേരേ വീണ്ടും കല്ലേറ്

Published : Feb 14, 2020, 07:37 PM IST
പൗരത്വ നിയമ ഭേദഗതി പ്രതിഷേധം; ബിഹാറില്‍ കനയ്യ കുമാറിന് നേരേ വീണ്ടും കല്ലേറ്

Synopsis

ജനുവരി 30 മുതല്‍ 'ജന്‍ ഗണ്‍ മന്‍ യാത്ര' എന്ന പേരില്‍ സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയ്‌ക്കെതിരേ ബിഹാറില്‍ നടന്നുവരുന്ന പ്രതിഷേധ സംഗമത്തിന്റെ പങ്കെടുത്ത് വരുകയാണ് കനയ്യ.

പട്‌ന: ബിഹാറില്‍ സിപിഐ നേതാവ് കനയ്യ കുമാറിന്‍റെ വാഹനവ്യൂഹത്തിന് നേരെ വീണ്ടും കല്ലേറ്. വെള്ളിയാഴ്ച ബിഹാറിലെ ബുക്‌സറില്‍നിന്ന് അറയിലേക്കുള്ള യാത്രയ്ക്കിടെയാണ് കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ ബിഹാറിലുടനീളം പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്ന കനയ്യയ്ക്ക് നേരെ ഒരാഴ്ചക്കിടെ ഇത് എട്ടാമത്തെ തവണയാണ് ആക്രമണം നടക്കുന്നത്.

Read More: കനയ്യകുമാറിന്‍റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്നു, അഞ്ച് ദിവസത്തിനിടെ മൂന്നാമത്തെ ആക്രമണം

ചൊവ്വാഴ്ച ഗയയിലെ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പോകവേ ബൈക്കുകളിലെത്തിയ ഒരു സംഘം കനയ്യക്ക് നേരേ കല്ലേറ് നടത്തിയിരുന്നു. ജനുവരി 30 മുതല്‍ 'ജന്‍ ഗണ്‍ മന്‍ യാത്ര' എന്ന പേരില്‍ സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയ്‌ക്കെതിരേ ബിഹാറില്‍ നടന്നുവരുന്ന പ്രതിഷേധ സംഗമത്തിന്റെ പങ്കെടുത്ത് വരുകയാണ് കനയ്യ. ഇതിനിടെയാണ് കനയ്യയ്ക്ക് നേരേ വിവിധയിടങ്ങില്‍ അക്രമസംഭവങ്ങള്‍ നടന്നത്.

Read More: കനയ്യ കുമാര്‍ നടത്തിയ ജനഗണമന യാത്രയ്ക്ക് നേരെ കല്ലേറ്, നിരവധിപ്പേര്‍ക്ക് പരിക്ക്; ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെന്ന് ആരോപണം

ഫെബ്രുവരി 29ന് പട്‌നയില്‍ റാലിയോടെ പ്രചാരണ പരിപാടി അവസാനിപ്പിക്കാനിരിക്കെയാണ് വെള്ളിയാഴ്ച വീണ്ടും കനയ്യ കുമാറിനെതിരേ കല്ലേറുണ്ടായത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി