കോൺ​ഗ്രസ് സ്ഥാനാ‌ർ‌ത്ഥിയെ കാണാനില്ല, പാർട്ടി പ്രസിഡന്റിനെ കസ്റ്റഡിലെടുത്ത് പൊലീസ്; പിന്നാലെ വൻ ട്വിസ്റ്റ്; സ്വയം ഒളിവിൽ പോയതെന്ന് സ്ഥാനാർത്ഥി

Published : Apr 16, 2026, 11:37 AM IST
Congress flag

Synopsis

ഭാവ്‌നഗറിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പാർട്ടി അധ്യക്ഷൻ കസ്റ്റഡിയിലായി. എന്നാൽ, പത്രിക പിൻവലിക്കാനുള്ള സമ്മർദ്ദം ഭയന്ന് സ്വയം ഒളിവിൽ പോയതാണെന്ന് സ്ഥാനാർത്ഥി വെളിപ്പെടുത്തിയതോടെ സംഭവം ഗുജറാത്ത് രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചു. 

അഹമ്മദാബാദ്: ഭാവ്‌നഗർ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയെന്ന ആരോപണവും അതിന് പിന്നാലെ നടന്ന നാടകീയ സംഭവങ്ങളും ഗുജറാത്തിൽ വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുന്നു. സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് ഭാവ്‌നഗർ സിറ്റി കോൺഗ്രസ് അധ്യക്ഷൻ മനോഹർസിങ് ഗോഹിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തതാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ താൻ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും ജനാധിപത്യം സംരക്ഷിക്കാൻ സ്വയം ഒളിവിൽ പോയതാണെന്നും വെളിപ്പെടുത്തി സ്ഥാനാർത്ഥി ഭരത് രമേഷ് കാംബാദ് തന്നെ രംഗത്തെത്തിയതോടെ പൊലീസ് നടപടി പ്രതിസന്ധിയിലായി.

തന്റെ സഹോദരനെ കാണാനില്ലെന്ന് കാണിച്ച് ഭരത് കാംബാദിന്റെ സഹോദരൻ നൽകിയ പരാതിയിലാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് അധ്യക്ഷനെ ചോദ്യം ചെയ്യാൻ ബോർത്തലവ് പോലീസ് സ്റ്റേഷനിലെത്തിച്ചു. എന്നാൽ അയൽ ജില്ലയായ അമ്രേലിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഭരത് കാംബാദ്, താൻ സ്വന്തം ഇഷ്ടപ്രകാരമാണ് മാറിയതെന്ന് സത്യവാങ്മൂലം സമർപ്പിക്കുകയും വീഡിയോ പുറത്തുവിടുകയും ചെയ്തതോടെ പൊലീസ് കോൺഗ്രസ് അധ്യക്ഷനെ വിട്ടയച്ചു. പത്രിക പിൻവലിക്കാൻ സമ്മർദ്ദമുണ്ടാകുമെന്ന് ഭയന്നാണ് താൻ ഭാവ്‌നഗറിൽ നിന്ന് വിട്ടുനിന്നതെന്ന് സത്യവാങ്മൂലത്തിൽ അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് എംപി ശക്തിസിങ് ഗോഹിൽ രംഗത്തെത്തി. കോൺഗ്രസ് സ്ഥാനാർത്ഥികളെ പത്രിക പിൻവലിക്കാൻ പ്രേരിപ്പിക്കുന്നതിനായി ബിജെപി തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അധികാര ദുർവിനിയോഗത്തിന്റെ അങ്ങേയറ്റമാണിതെന്നും സ്ഥാനാർത്ഥിയുടെ സഹോദരനെ തെറ്റിദ്ധരിപ്പിച്ച് പരാതി നൽകുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേസമയം, കച്ച് ജില്ലയിലെ രാപ്പർ താലൂക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിയായ രാജേഷ് കേശവ് ഭിലിനെ തട്ടിക്കൊണ്ടുപോയതായി മറ്റൊരു പരാതി കൂടി ലഭിച്ചിട്ടുണ്ട്. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഈ സ്ഥാനാർത്ഥിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. സ്ഥാനാർത്ഥികളെ കാണാതാകുന്നത് തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഗുജറാത്തിൽ രാഷ്ട്രീയ പോരാട്ടം കടുക്കുമെന്നുറപ്പാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തൊടുന്നതിലെല്ലാം പ്രശ്നത്തിലായി വിജയ്, അടുത്ത കേസും ചുമത്തപ്പെട്ടു; ഇത്തവണ ടി ന​ഗറിൽ അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിന് കേസ്
വനിതാ സംവരണ ബിൽ ലോക്സഭയിൽ; പ്രതിപക്ഷ ബഹളം, ബില്ലിനെ പരാജയപ്പെടുത്താൻ പ്രതിപക്ഷ തീരുമാനം