ശീതകാല സമ്മേളനം: കോൺഗ്രസ് എംപി പാർലമെൻ്റിലേക്ക് വന്നത് നായയുമായി, വിമർശിച്ച് ബിജെപി; താൻ നായയെ രക്ഷിച്ചതെന്ന് രേണുക ചൗധരി

Published : Dec 01, 2025, 01:57 PM IST
Congress MP Brings Dog To Parliament

Synopsis

ശീതകാല സമ്മേളനത്തിൻ്റെ ആദ്യ ദിനം കോൺഗ്രസ് എംപി രേണുക ചൗധരി പാർലമെൻ്റിലേക്ക് നായയുമായി എത്തിയത് വിവാദമായി. ബിജെപിയുടെ വിമർശനത്തിന് മറുപടിയായി, താൻ നായക്കുട്ടിയെ രക്ഷിച്ചതാണെന്നും പാർലമെൻ്റിൽ ചില വ്യക്തികളാണ് കടിക്കുന്നതെന്നും അവർ തിരിച്ചടിച്ചു

ദില്ലി: ശീതകാല സമ്മേളനത്തിൻ്റെ ആദ്യ ദിനമായ ഇന്ന് കോൺഗ്രസ് എംപി രേണുക ചൗധരി നായയുമായി പാർലമെൻ്റിൽ എത്തിയതിനെ ചൊല്ലി വിവാദം. ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായ വിമർശനത്തോട്, സർക്കാരിന് ഇതിൽ എന്താണ് കുഴപ്പമെന്നായിരുന്നു അവരുടെ മറുചോദ്യം. പാർലമെൻ്റിലേക്കുള്ള യാത്രക്കിടെ അപകടം നടന്ന സ്ഥലത്ത് കണ്ട നായയെ താൻ ഒപ്പം കൂട്ടിയതാണെന്നും തൻ്റെ കാറിൽ തന്നെ നായയെ മടക്കി അയച്ചെന്നും എംപി പ്രതികരിച്ചു.

പാർലമെൻ്റിനുള്ളിൽ നായ കടിക്കുമെന്ന് ആരെങ്കിലും ഭയക്കുന്നെങ്കിൽ നായയല്ല, ചില വ്യക്തികളാണ് ഇവിടെ കടിക്കുന്നവരെന്ന് ഓർക്കണമെന്നും രേണുക ചൗധരി പറഞ്ഞു. നായ എങ്ങിനെയാണ് സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നതെന്ന് ചോദിച്ച അവർ പാർലമെൻ്റിനുള്ളിലേക്ക് നായക്ക് പാസ് നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ എംപിമാർക്കുള്ള പ്രത്യേക അവകാശങ്ങൾ ദുരുപയോഗം ചെയ്യുകയാണ് കോൺഗ്രസ് എംപിയെന്ന് ആരോപിച്ച് ബിജെപി എംപി ജഗദംബിക പാൽ രംഗത്തെത്തി. നിയമം തെറ്റിക്കാനുള്ളതല്ല പ്രത്യേക അവകാശങ്ങൾ. വളർത്തുമൃഗങ്ങളെ പാർലമെൻ്റിനുള്ളിൽ കയറ്റാനുള്ളതുമല്ലെന്നും അവർ പ്രതികരിച്ചു.

പാർലമെൻ്റിൽ ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ എംപി രേണുക ചൗധരി തൻ്റെ കാറിലാണ് നായയെയും ഒപ്പം കൂട്ടിയത്. 'ഞാൻ പാർലമെൻ്റിലേക്ക് വരികയായിരുന്നു. ഈ സമയത്താണ് ഒരു കാറും സ്കൂട്ടറും കൂട്ടിയിടിച്ചത് കണ്ടത്. ഈ സ്ഥലത്താണ് റോഡിൽ ഒരു നായക്കുട്ടി അലഞ്ഞുതിരിയുന്നത് കണ്ടത്. താനതിനെ എടുത്ത് കാറിൽ കയറ്റി പാർലമെൻ്റിലേക്ക് വന്നു. ആ കാർ പോയി. അതിൽ തന്നെ നായയെയും തിരിച്ചയച്ചു. പിന്നെയെന്താണ് ഇങ്ങനെയൊരു ചർച്ചയുടെ ആവശ്യമെന്നും അവർ ചോദിച്ചു.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?
കോടതിയെ വിഡ്ഢിയാക്കാൻ നോക്കുന്നോ? കേന്ദ്ര സർക്കാരിന് പിഴയിട്ട് സുപ്രീം കോടതി; ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതി കേസിൽ തെറ്റായ വിവരം നൽകി