'യെലഹങ്കയിൽ കൈയേറിയത് ബം​ദേശികളും മലയാളികളും, വീട് നൽകുന്നത് കേരളത്തിന്റെ ​ഗൂഢാലോചന'; പുനരധിവാസത്തെ എതിർത്ത് ബിജെപി

Published : Dec 31, 2025, 04:28 PM IST
R Ashoka

Synopsis

ബെംഗളൂരു യെലഹങ്കയിൽ കുടിയൊഴിപ്പിച്ചവർക്ക് വീട് നൽകുന്നതിനെ കർണാടക ബിജെപി ശക്തമായി എതിര്‍ത്തു. ഇതിന് പിന്നിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും കെ.സി. വേണുഗോപാലിന്റെയും ഗൂഢാലോചനയുണ്ടെന്നും  ബിജെപി ആരോപിച്ചു. 

ബെം​ഗളൂരു: യെലഹങ്ക പുനരധിവാസത്തെ വിമർശിച്ച് ബിജെപി. കുടിയൊഴിപ്പിച്ചവർക്ക് വീട് നൽകുന്നതിന് പിന്നിൽ കേരളത്തിന്റെ ഗൂഢാലോചനയാണെന്ന് കർണാടക ബിജെപി ആരോപിച്ചു. അധികാരത്തിൽ തുടരാൻ പിണറായിയും മുഖ്യമന്ത്രിയാകാൻ കെ.സി. വേണു​ഗോപാലുമാണ് ഇടപെടൽ നടത്തിയത്. അതേസമയം, കർണാടകയിൽ മുഖ്യമന്ത്രി പദം ഉറപ്പിക്കാനാണ് സിദ്ധരാമയ്യ ശ്രമിച്ചതെന്നും ബിജെപി കുറ്റപ്പെടുത്തി. കർണാടകത്തിൽ ഭൂമി നൽകാൻ പറയാൻ കേരള മുഖ്യമന്ത്രി ആരാണെന്നും കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക് ചോദിച്ചു. സിദ്ധരാമയ്യ കേരള മുഖ്യമന്ത്രിയുമായി വേദി പങ്കിട്ടതിനെയും അശോക വിമർശിച്ചു. 

യെലഹങ്കയിലെ താമസക്കാരുടെ നേറ്റിവിറ്റി പരിശോധിക്കണമെന്നും ബംഗ്ലാദേശിൽ നിന്ന് എത്തിയവരെ കുറിച്ച് എൻഐഎ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലയാളികളും ബം​​ഗ്ലാദേശികളുമാണ് യെലഹങ്കയിലെ കൈയേറ്റക്കാരെന്നും അശോക ആരോപിച്ചു. കുടിയിറക്കിയവർക്ക് വീട് നൽകുന്നതിനെയും ബിജെപി എതിർത്തു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇവർക്ക് വീട് നൽകുന്നതിൽ ​ഗൂഢാലോനയുണ്ടെന്നും കേരളത്തിന് പങ്കുണ്ടെന്നും ബിജെപി ആരോപിച്ചു. ​

ഡിസംബർ 20നാണ് ഫക്കീർ കോളനിയിലെ 160ലേറെ വീടുകൾ പൊളിച്ച് നീക്കിയത്. അഞ്ഞൂറിലേറെപ്പേരാണ് ഇതോടെ വഴിയാധാരമായത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ തുടർന്ന് സംഭവം രാജ്യവ്യാപക ശ്രദ്ധനേടി. തുടർന്ന് കുടിയിറക്കപ്പെട്ടവർക്ക് വീട് നൽകാമെന്ന് കർണാടക സർക്കാർ അറിയിച്ചു. ഇതിനെതിരെയാണ് ബിജെപി രം​ഗത്തെത്തിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം
ഇ ഡി റെയ്ഡിൽ 8. 80 കോടിയുടെ ആഭരണങ്ങളും 5 കോടി രൂപയും പിടികൂടി; പരിശോധന ദില്ലിയിലെ സർവപ്രിയ വിഹാറിലെ വീട്ടിൽ