'ബോർഡ് ഇംഗ്ലീഷിലാണല്ലോ സർ'; യുവതി ഇംഗ്ലീഷിൽ സംസാരിച്ചതിൽ കോർപറേഷൻ ജീവനക്കാരന് ഇഷ്ടക്കേട്; ഇടപെട്ട് യുവാവ്

Published : Aug 03, 2025, 04:06 PM IST
women english

Synopsis

നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിൽ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഒരു മുസ്ലീം യുവതിയോട് മറാത്തിയിൽ സംസാരിക്കാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനും യുവതിയെ പിന്തുണച്ച മുസ്ലീം യുവാവും തമ്മിൽ തർക്കമുണ്ടായി. 

നവി മുംബൈ: ജനന സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഒരു മുസ്ലീം യുവതിയോട് ഒരു ഉദ്യോഗസ്ഥൻ മറാത്തിയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടതോടെ ഓഫീസിലുണ്ടായത് വൻ തർക്കം. നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിലാണ് സംഭവം. സംഭവത്തിന് ദൃക്സാക്ഷിയായ ഒരു മുസ്ലീം യുവാവ് യുവതിയുടെ അവകാശത്തെ ന്യായീകരിച്ച് ഇടപെട്ടു.

കൗണ്ടറിലെ ഇംഗ്ലീഷ് ബോർഡ് ചൂണ്ടിക്കാട്ടി, അത് മറാത്തിയിലല്ലാതെ എന്തിനാണ് ഇംഗ്ലീഷിൽ എഴുതിയതെന്ന് അദ്ദേഹം സർക്കാർ ഉദ്യോഗസ്ഥനോട് ചോദിച്ചു. ഈ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. "നിങ്ങളുടെ ജോലി ചെയ്യുന്നതിന് പകരം ഇവിടെ രാഷ്ട്രീയം കളിക്കുകയാണോ?" യുവാവ് സർക്കാർ ഉദ്യോഗസ്ഥനോട് ചോദിച്ചു.

മഹാരാഷ്ട്രയിൽ ഭാഷാപരമായ വിവേചനം അസാധാരണമല്ല. ജൂലൈയിൽ, പാൽഘർ ജില്ലയിൽ ഒരു ഓട്ടോറിക്ഷാ ഡ്രൈവറെ 'മറാത്തി വിരുദ്ധ' പരാമർശങ്ങൾ നടത്തിയതിന് ശിവസേന (യുബിടി) പ്രവർത്തകർ ആക്രമിച്ചിരുന്നു. ഏപ്രിലിൽ ഡോംബിവ്‌ലിയിൽ വെച്ച് രണ്ട് സ്ത്രീകൾ 'എക്സ്ക്യൂസ് മീ' എന്ന് പറഞ്ഞതിന് മറാത്തിയിൽ സംസാരിച്ചില്ല എന്നാരോപിച്ച് മർദ്ദനമേറ്റിരുന്നു.

മറ്റൊരു സംഭവത്തിൽ, മുംബൈയിലെ ലോണാവാലയിൽ ഹിന്ദി ഉപയോഗിക്കുന്നതിനെ ന്യായീകരിച്ചതിന് മഹാരാഷ്ട്ര ബാങ്കിന്റെ ലോണാവാല ബ്രാഞ്ച് മാനേജരെ മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) പ്രവർത്തകർ ആക്രമിച്ചിരുന്നു. അതുപോലെ, വെർസോവയിൽ ജോലി ചെയ്യുന്ന ഒരു ഡി-മാർട്ട് ജീവനക്കാരൻ പ്രാദേശിക ഭാഷയിൽ സംസാരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് മർദ്ദിക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ