ശരിക്കും ഇഎംഐ അടയ്ക്കാൻ വേണ്ടിയാകുമോ! ഡെലിവറി ജീവനക്കാരൻ വന്നത് മഹീന്ദ്ര ഥാറിൽ, ഞെട്ടി ഉപയോക്താവും സോഷ്യൽ മീഡിയയും

Published : Sep 18, 2025, 08:58 AM IST
delivery-in-thar

Synopsis

ബ്ലിങ്കിറ്റ് ഡെലിവറി ജീവനക്കാരൻ സാധനങ്ങൾ മഹീന്ദ്ര ഥാറിൽ എത്തിച്ച വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്

ദില്ലി: ഓൺലൈൻ ഡെലിവറി രംഗത്ത് ഇരുചക്ര വാഹനങ്ങളാണ് കൂടുതലായും ഉപയോഗിക്കാറുള്ളത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി, ഒരു ബ്ലിങ്കിറ്റ് ഡെലിവറി ജീവനക്കാരൻ മഹീന്ദ്ര ഥാറിൽ സാധനങ്ങൾ എത്തിച്ച വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനകം 390,000-ൽ അധികം ആളുകൾ കണ്ടു.

@divyagroovezz എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച വീഡിയോയിൽ, ഡെലിവറി ജീവനക്കാരൻ ഥാറിൽ നിന്ന് സാധനങ്ങളുമായി ഇറങ്ങുന്നത് കാണാം. ഇത് കണ്ട കസ്റ്റമർമാർ "ഭായ്, യെ ഥാർ മേ ഡെലിവറി കർണേ ആയാ ഹേ!" (സഹോദരാ, ഇയാൾ ഥാറിലാണോ ഡെലിവറി ചെയ്യാൻ വന്നത്!) എന്ന് ഹിന്ദിയിൽ അത്ഭുതത്തോടെ ചോദിക്കുന്നുണ്ട്."നിങ്ങൾ നിങ്ങളുടെ ഡെലിവറി ജീവനക്കാർക്ക് ഇത്രയധികം ശമ്പളം നൽകുന്നുണ്ടോ?? അതോ ഇപ്പോൾ ഥാർ വളരെ കുറഞ്ഞ വിലയ്ക്ക് നൽകുന്നുണ്ടോ??" എന്ന ചോദ്യത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഒരു പ്രമുഖ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്‌ഫോമാണ് ബ്ലിങ്കിറ്റ്. നഗരത്തിലെ തിരക്കേറിയ ഗതാഗതത്തിൽ എളുപ്പത്തിൽ സഞ്ചരിക്കുന്നതിനായി ജീവനക്കാർ സാധാരണയായി ബൈക്കുകളിലോ സൈക്കിളുകളിലോ ആണ് സാധനങ്ങൾ എത്തിക്കാറുള്ളത്. അതുകൊണ്ട് തന്നെ മഹീന്ദ്ര ഥാർ ഉപയോഗിച്ചത് വളരെ വ്യത്യസ്തമായ ഒരു കാഴ്ചയായിരുന്നു. ഇതിന്‍റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, ഓൺലൈൻ ഉപയോക്താക്കൾ വ്യത്യസ്തമായ അഭിപ്രായങ്ങൾ പങ്കുവെച്ചു. ചിലർ ഇത് ബൈക്ക് കേടായപ്പോൾ വന്ന ഒരു ബ്രാഞ്ച് ഉടമയായിരിക്കാം എന്ന് സംശയം പ്രകടിപ്പിച്ചപ്പോൾ, മറ്റു ചിലർ ഥാറിന്‍റെ ഇഎംഐ അടയ്ക്കാൻ വേണ്ടിയുള്ള ഒരു തമാശയായി ഇതിനെ കണ്ടു.

 

 

"ഇഎംഐ ഡ്യൂ ഹോ രഹി ഹോഗി" (ഇഎംഐ അടയ്‌ക്കേണ്ട സമയമായിട്ടുണ്ടാകും) എന്ന് ഒരാൾ തമാശയായി കുറിച്ചു. ഇത് "ബ്ലിങ്കിറ്റ് പ്രീമിയം പതിപ്പാണ്" എന്ന് മറ്റൊരാൾ കമന്‍റ് ചെയ്തു. "ചിലർ ടൈംപാസിന് അല്ലെങ്കിൽ ഒരു അനുഭവത്തിന് വേണ്ടി ഇത് ചെയ്യാറുണ്ട്. എനിക്ക് ഒരിക്കൽ ഒരു സ്കോർപ്പിയോ ഉടമയിൽ നിന്ന് ഡെലിവറി ലഭിച്ചിട്ടുണ്ട്," എന്ന് മൂന്നാമതൊരാൾ കുറിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി