ആദ്യം ഒന്നു പിച്ചി, പിന്നെ കൈമുട്ടുകൊണ്ടൊരു കുത്ത്, പിന്ന പരസ്പരം തള്ളി; മന്ത്രി നിതിൻ ഗഡ്കരി നോക്കി നിൽക്കെ പൊതുവേദിയിൽ ഉദ്യോഗസ്ഥരുടെ കയ്യാങ്കളി

Prabeesh PP   | AFP
Published : Oct 26, 2025, 01:50 PM IST
Postal officers erupts on stage as Nitin Gadkari looks on

Synopsis

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പങ്കെടുത്ത നാഗ്പൂരിലെ സർക്കാർ പരിപാടിക്കിടെ രണ്ട് മുതിർന്ന വനിതാ പോസ്റ്റൽ ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളിയുണ്ടായി. സീറ്റിംഗ് ക്രമത്തെയും ഔദ്യോഗിക ചുമതലയെയും ചൊല്ലിയുള്ള തർക്കമാണ് പൊതുവേദിയിലെ നാടകീയ രംഗങ്ങൾക്ക് കാരണമായത്.  

നാഗ്പൂർ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പങ്കെടുത്ത സർക്കാർ പരിപാടിക്കിടെ പോസ്റ്റൽ വകുപ്പിലെ രണ്ട് മുതിർന്ന വനിതാ ഉദ്യോഗസ്ഥർ തമ്മിൽ രൂക്ഷമായ തർക്കവും കയ്യാങ്കളിയും. പൊതുവേദിയിലായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സീറ്റിംഗ് ക്രമത്തിൻ്റെയും ഔദ്യോഗിക ചുമതലയുടെയും പേരിൽ ഉടലെടുത്ത ഈ തർക്കം ക്യാമറയിൽ പതിയുകയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

നാഗ്പൂർ റീജിയണൽ പോസ്റ്റ് മാസ്റ്റർ ജനറൽ സ്ഥാനത്തുണ്ടായിരുന്ന ഉദ്യോഗസ്ഥയും, കർണാടകയിലേക്ക് സ്ഥലം മാറ്റിയ ശേഷം താൽക്കാലിക ചുമതല വഹിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥയും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. പഴയ നാഗ്പൂർ ഓഫീസർ തൻ്റെ സ്ഥലംമാറ്റ ഉത്തരവിനെ കോടതിയിൽ ചോദ്യം ചെയ്യുകയും സ്റ്റേ ഓർഡർ നേടുകയും ചെയ്തതോടെയാണ് പ്രശ്നം ഉടലെടുത്തത്. ഇതോടെ ഔദ്യോഗികമായി ആർക്കാണ് പോസ്റ്റ് മാസ്റ്റർ ജനറൽ സ്ഥാനത്തിൻ്റെ ചുമതല എന്നതിനെച്ചൊല്ലി ആശയക്കുഴപ്പമുണ്ടായി. ഇത് ഇരുവർക്കുമിടയിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കത്തിന് കാരണമായി.

 

 

ഈ ഉദ്യോഗസ്ഥരുടെ പിരിമുറുക്കമാണ് നാഗ്പൂർ പരിപാടിയുടെ വേദിയിൽ പുറത്തായത്. ഇരുവരും വേദിയിൽ സീറ്റിനും സ്ഥലത്തിനുമായി തർക്കിക്കുകയും പിടിവലി കൂടുകയും ചെയ്യുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വൈറൽ വീഡിയോയിൽ, ഒരേ സോഫയിൽ ഇരുന്ന ഉദ്യോഗസ്ഥകൾ തർക്കത്തിൽ ഏർപ്പെടുന്നതും, ഒരാൾ മറ്റൊരാളുടെ കൈ തട്ടിമാറ്റുന്നതും, കൈയ്യിലിരുന്ന വെള്ളം ഒഴുകിപ്പോകുന്നതും, ഒടുവിൽ കൈയ്യിൽ പിച്ചുന്നതും കാണാം. സമീപത്തുണ്ടായിരുന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അമ്പരപ്പോടെ ഈ രംഗങ്ങൾ നോക്കിനിൽക്കുന്നുണ്ടായിരുന്നു.

മുതിർന്ന ഉദ്യോഗസ്ഥർക്ക് ചേരാത്തതും നാണക്കേടുണ്ടാക്കുന്നതുമാണ് ഈ നടപടി എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നു. "വേദിയിലെ നാടകം," എന്നും "നാരീശക്തിയുടെ പ്രകടനം" എന്നും ചിലർ പരിഹസിച്ചുകൊണ്ട് എക്‌സിൽ കുറിച്ചു. സംഭവത്തിൽ പോസ്റ്റൽ വകുപ്പ് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിയുന്നു, വിജയ് ഒറ്റപ്പെടുന്നു; ഡിഎംകെ പാളയത്തിലേക്ക് ചുവടുമാറ്റി എഐഎഡിഎംകെ എംഎൽഎ; ദിനകരൻ എൻഡിഎയിൽ
സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശങ്ങൾ: ഉദയനിധി സ്റ്റാലിന്‍റേത് വിദ്വേഷ പ്രസംഗം ആണെന്ന് മദ്രാസ് ഹൈക്കോടതി