പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം

Published : Dec 08, 2025, 08:38 PM IST
helmet in car

Synopsis

ഉത്തർപ്രദേശിലെ ആഗ്രയിൽ, ഹെൽമെറ്റ് ധരിച്ചില്ലെന്ന് പറഞ്ഞ് പോലീസ് പിഴ ചുമത്തിയതിൽ പ്രതിഷേധിച്ച് ഒരു അധ്യാപകൻ ഇപ്പോൾ കാറോടിക്കുന്നത് ഹെൽമെറ്റ് ധരിച്ചാണ്. ഭാവിയിൽ ഇത്തരം പിഴകൾ ഒഴിവാക്കാനാണ് ഈ നടപടിയെന്നും അദ്ദേഹം പറയുന്നു. 

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിൽ ഒരു കാർ ഡ്രൈവർ തിങ്കളാഴ്ച ഹെൽമെറ്റ് ധരിച്ച് കാർ ഓടിക്കുന്ന ദൃശ്യം വൈറലാകുന്നു. ഹെൽമെറ്റ് ധരിച്ചില്ലെന്ന് പറഞ്ഞ് പൊലീസ് നേരത്തെ തനിക്ക് പിഴ ചുമത്തിയതിലുള്ള പ്രതിഷേധവും, ഇനി പിഴ ഒഴിവാക്കാനുള്ള മുൻകരുതലെന്ന നിലയിലുമാണ് ഈ വിചിത്ര നടപടിയെന്ന് ഇദ്ദേഹം പറയുന്നു. പ്രൊഫഷണൽ അധ്യാപകനായ ഗുൽഷൻ ആണ് ഈ ഡ്രൈവർ. നവംബർ 26ന് കാറോടിക്കുമ്പോൾ ഹെൽമെറ്റ് ധരിച്ചില്ല എന്ന പേരിൽ പൊലീസ് തനിക്ക് 1,100 രൂപ പിഴ ചുമത്തിയതായി പുറത്തുവന്ന വീഡിയോയിൽ ഗുൽഷൻ പറയുന്നു.

'ഞാൻ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു, പക്ഷേ ഹെൽമെറ്റ് ധരിച്ചില്ലെന്ന് പറഞ്ഞ് പൊലീസ് എനിക്ക് പിഴ ചുമത്തി' അദ്ദേഹം പറഞ്ഞു. നിയമം അനുസരിക്കുന്ന ഒരു പൗരനാണ് താനെന്നും, പിഴ ചുമത്തിയതിന് ശേഷം ഹെൽമെറ്റ് ധരിച്ചാണ് ഇപ്പോൾ കാർ ഓടിക്കുന്നതെന്നും ഗുൽഷൻ വ്യക്തമാക്കി. ഭാവിയിൽ ചലാൻ ഒഴിവാക്കാൻ താൻ ഇത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോട്ടോർ വാഹന നിയമം അനുസരിച്ച്, ഇരുചക്രവാഹന യാത്രക്കാർക്കാണ് ഹെൽമെറ്റ് നിർബന്ധമാക്കിയിട്ടുള്ളത്. കാറുകൾക്ക് സീറ്റ് ബെൽറ്റ് ആണ് നിർബന്ധം. എന്നാൽ ഉത്തർപ്രദേശിൽ കാർ ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയതിന്‍റെ സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വമ്പൻ ശമ്പള വർധനവ്, 20 മുതൽ 35 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷ; എപ്പോൾ അക്കൗണ്ടിലെത്തും, എല്ലാ വിവരങ്ങളം അറിയാം
ഇൻഷുറൻസ് കമ്പനിക്ക് തോന്നിയ സംശയം, മക്കളുടെ പരുങ്ങൽ; സ്കൂൾ ജീവനക്കാരന് പാമ്പ് കടിയേറ്റതിന് പിന്നിലെ ഞെട്ടിക്കുന്ന ഗൂഢാലോചന പുറത്ത്