
ഗുരുഗ്രാം: ഹരിയാനയിലെ നുഹിൽ വിവാഹ വീട്ടിലുണ്ടായ സംഘർഷത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. തന്നോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച യുവാവിനെ വിവാഹാഘോഷങ്ങൾക്ക് പൊലിമയേകാൻ എത്തിയ നർത്തകി മർദിച്ചതാണ് കാരണം. ഈ അടിയും തിരിച്ചടിയും പിന്നീട് നാട്ടുകാരുൾപ്പെട്ട കൂട്ടത്തല്ലിന് കാരണമാവുകയായിരുന്നു. കാഴ്ചക്കാർ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുമായിരുന്നു.
നുഹിലെ പച്‌ഗാവ് ഗ്രാമത്തിലാണ് സംഭവം. നാട്ടുകാരനായ വരൻ വീടിന് സമീപത്ത് നിർമ്മിച്ച താത്കാലിക സ്റ്റേജിൽ നൃത്തം ചെയ്യുകയായിരുന്ന നർത്തകിയോട് അശ്ലീല ചേഷ്ടകൾ കാണിച്ച് സ്പർശിക്കാൻ ശ്രമിച്ചതാണ് തർക്കങ്ങൾക്ക് കാരണം. സ്റ്റേജിൽ വച്ച് തന്നെ യുവതി വരൻ്റെ മുഖത്ത് ആഞ്ഞടിച്ചു. തൊട്ടുപിന്നാലെ ഇയാളും തിരിച്ചടിച്ചു.
സംഭവത്തിന് പിന്നാലെ കൂടുതൽ പേർ സ്റ്റേജിൽ കയറുകയും നർത്തകരും നാട്ടുകാരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയുമായിരുന്നു. പിന്നാലെ നർത്തകർ ഇവിടെ നിന്നും രക്ഷപ്പെട്ടു. വീഡിയോ ദൃശ്യം ശ്രദ്ധയിൽപെട്ടെന്നും ആരും പരാതി നൽകാത്തതിനാൽ കേസെടുത്തില്ലെന്നും ഹരിയാന പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam