അനാവശ്യമായി ഇടുപ്പ് മാറ്റി വയ്ക്കേണ്ടി വന്നു; ദില്ലിയിലെ ആശുപത്രിക്കെതിരെ എഴുത്തുകാരി തസ്ലിമ നസ്റിന്‍

Published : Feb 01, 2023, 02:20 PM ISTUpdated : Feb 01, 2023, 02:22 PM IST
അനാവശ്യമായി ഇടുപ്പ് മാറ്റി വയ്ക്കേണ്ടി വന്നു; ദില്ലിയിലെ ആശുപത്രിക്കെതിരെ എഴുത്തുകാരി തസ്ലിമ നസ്റിന്‍

Synopsis

ഇടുപ്പെല്ല് ഒടിഞ്ഞുവെന്ന് തെറ്റിധരിപ്പിച്ച് ശസത്രക്രിയയ്ക്ക് വിധേയയാക്കിയെന്നാണ് ആരോപണം.

ദില്ലി : ദില്ലിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി എഴുത്തുകാരി തസ്ലിമ നസ്റിന്‍. അനാവശ്യമായി ഇടുപ്പ് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയ ആവേണ്ടി വന്നുവെന്നാണ് തസ്ലിമ നസ്റിന്‍ ആരോപിക്കുന്നത്. ദില്ലിയിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറുടെ പേരെടുത്ത് പറഞ്ഞാണ് തസ്ലിമയുടെ ആരോപണം.  ഇടുപ്പെല്ല് ഒടിഞ്ഞുവെന്ന് തെറ്റിധരിപ്പിച്ച് ശസത്രക്രിയയ്ക്ക് വിധേയയാക്കിയെന്നാണ് ആരോപണം.

എക്സ് റേയോ സി സ്കാന്‍ റിപ്പോര്‍ട്ടോ കാണിക്കാന്‍ ആശുപത്രി അധികൃതരോ ഡോക്ടറോ തയ്യാറായില്ല. ജനുവരി 13നാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. 14ാം തിയതി ഇടുപ്പ് മുഴുവനായി മാറ്റി വയ്ക്കണമെന്ന് ഡോക്ടര്‍ നിര്‍ബന്ധിച്ചു. ഇതിന് ശേഷമാണ് ഇടുപ്പിന് പൊട്ടലില്ലെന്ന് കണ്ടെത്തിയത്. ഡിസ്ചാര്‍ജ് സമ്മറിയിലും തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാണ് തസ്ലിമ ആരോപിക്കുന്നത്. 742845 രൂപ ചികിത്സയ്ക്കായി ആശുപത്രി ഈടാക്കിയെന്നും തസ്ലിമ ട്വിറ്ററില്‍ വിശദമാക്കി. സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ആലോചിക്കാനുള്ള സാവകാശം പോലെ ആശുപത്രി അധികൃതര്‍ നല്‍കിയില്ല.

മുട്ടിന് വേദനയുമായാണ് തസ്ലിമ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇടുപ്പ് മുഴുവനായി മാറ്റി വയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഡോക്ടര്‍ തെറ്റിധരിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയ ആക്കിയെന്നാണ് ആരോപണം. ശസ്ത്രക്രിയയ്ക്ക് നിര്‍ബന്ധിച്ചപ്പോള്‍ ആശുപത്രിയില്‍ നിന്ന് പോരാതിരുന്നതിനേക്കുറിച്ച് വിഷമം ഉണ്ടെന്നും തസ്ലിമ വിശദമാക്കുന്നു. എന്നാല്‍ എഴുത്തുകാരിയുടെ ആരോപണങ്ങള്‍ ആശുപത്രി നിഷേധിച്ചു. തസ്ലിമയുടെ അനുവാദത്തോടെയാണ് ശസ്ത്രക്രിയ ചെയ്തതെന്നും ആശുപത്രി അധികൃതര്‍ വിശദമാക്കുന്നുണ്ട്. 
ആക്റ്റിവിസ്റ്റുകള്‍ മല ചവിട്ടാന്‍ തിരക്ക് കൂട്ടുന്നതെന്തിന്: തസ്ലീമ നസ്റിന്‍

എ ആര്‍ റഹ്മാന്‍റെ മകളെ ബുര്‍ഖയിട്ട് കാണുമ്പോള്‍ വീര്‍പ്പുമുട്ടലെന്ന് തസ്ലിമ നസ്രിന്‍; മറുപടിയുമായി ഖദീജ 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സി ജെ റോയിയുടെ മരണം; കോൺഫിഡന്റ് ഗ്രൂപ്പ് നൽകിയത് അഞ്ച് പേജുള്ള പരാതി, അന്വേഷണം കർണാടക സിഐഡിക്ക് കൈമാറി
അന്തരിച്ച അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്