ജംഗ്ഷനുകളിലെല്ലാം ഹൂറിന്‍റെ ചിത്രങ്ങൾ, വിവരം നൽകുന്നവർക്ക് 10,000 രൂപയും സമ്മാനങ്ങളും; വളർത്തുപൂച്ചയെ തേടി കുടുംബം

Published : Dec 31, 2025, 02:25 PM IST
cat missing

Synopsis

ഉത്തർപ്രദേശിലെ ദിയോറിയയിൽ ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ട വളർത്തുപൂച്ചയായ 'ഹൂറി'നെ കണ്ടെത്താനായി വിപുലമായ തെരച്ചിൽ നടത്തുന്നു. പൂച്ചയെ കണ്ടെത്തുന്നവർക്ക് 10,000 രൂപ പ്രതിഫലം പ്രഖ്യാപിച്ച കുടുംബം.

ദിയോറിയ: ഉത്തർപ്രദേശിലെ ദിയോറിയയിൽ കാണാതായ പ്രിയപ്പെട്ട വളർത്തുപൂച്ചയെ കണ്ടെത്താൻ വിപുലമായ തെരച്ചിലുമായി ഒരു കുടുംബം. 'ഹൂർ' എന്ന് പേരുള്ള പൂച്ചയെ കണ്ടെത്തി നൽകുന്നവർക്കോ അല്ലെങ്കിൽ കൃത്യമായ വിവരം നൽകുന്നവർക്കോ 10,000 രൂപ പ്രതിഫലം നൽകുമെന്നാണ് കുടുംബം പ്രഖ്യാപിച്ചിരിക്കുന്നത്. ദിയോറിയയിലെ തിരക്കേറിയ ജംഗ്ഷനുകളിലെല്ലാം പൂച്ചയുടെ ചിത്രമുള്ള പോസ്റ്ററുകൾ പതിച്ചിരിക്കുകയാണ്. ദിയോറിയയിലെ ന്യൂ കോളനിയിൽ താമസിക്കുന്ന യുസഫ് ചിഷ്തിയുടെ പൂച്ചയെ ഡിസംബർ 21-നാണ് കാണാതായത്. മുറ്റത്തെ വാതിൽ തുറന്നു കിടന്നപ്പോൾ പൂച്ച പുറത്തേക്ക് പോയതാകാം എന്നാണ് കുടുംബം കരുതുന്നത്.

പേർഷ്യൻ-ഇന്ത്യൻ മിക്സഡ് ഇനത്തിൽപ്പെട്ട വെളുത്ത നിറത്തിലുള്ള പൂച്ചയാണ് ഹൂർ. യുസഫിന്‍റെ മകൾ ഈമാൻ 2022ൽ ഡൽഹിയിൽ നിന്നാണ് ഇതിനെ ദത്തെടുത്തത്. ഹൂർ തങ്ങൾക്ക് വെറുമൊരു വളർത്തുമൃഗമല്ല, മറിച്ച് കുടുംബാംഗമാണെന്ന് ഈമാൻ പറയുന്നു. ദിവസങ്ങളോളം തനിയെ തിരഞ്ഞെങ്കിലും കണ്ടെത്താനാകാത്തതിനെത്തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

അന്വേഷണം ഊർജിതം

ഡിസംബർ 29-ന് യുസഫ് ചിഷ്തി സദർ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ ഓൺലൈൻ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പൂച്ചയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. കൂടാതെ, പ്രദേശത്തെ ശുചീകരണ തൊഴിലാളികൾക്കും കുടുംബം വിവരം നൽകിയിട്ടുണ്ട്. ഹൂറിനെ കണ്ടെത്തുന്നവർക്ക് പ്രതിഫലത്തിന് പുറമെ മറ്റ് സമ്മാനങ്ങളും നൽകുമെന്ന് കുടുംബം അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ മകനും ജെഡിഎസ് നേതാവുമായ എച്ച്ഡി രേവണ്ണയെ ലൈംഗികാതിക്രമ കേസിൽ കോടതി വെറുതെ വിട്ടു; 'വൈകിയ പരാതിയിൽ ന്യായികരണമില്ല'
രാജ്യത്തെ ഏറ്റവും ക്ലീൻ സിറ്റിയിൽ വെള്ളത്തിന് അസ്വാഭാവികമായ രുചിയും ഗന്ധവും, കുടിവെള്ളത്തിൽ മലിനജലം കലർന്നു, 8 മരണം