
ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം പോകുമെന്നും ക്ഷുഭിതരാകുന്ന ജനങ്ങള്‍ ഭരണകൂടത്തെ ചെരുപ്പ് കൊണ്ടടിക്കുമെന്നും ശിവസേന. സര്‍ക്കാരുമായുള്ള സഖ്യത്തെ ജനങ്ങള്‍ സംശയിക്കുമെന്നും ശിവസേന വക്താവ് സജ്ഞയ് റൗട്ട് അറിയിച്ചു.
'2014-ല്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഈ തെരഞ്ഞെടുപ്പിലും രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന് പാര്‍ട്ടി നേതാവ് ഉദ്ദവ് താക്കറെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഇതാണ് യോജിച്ച സമയമെന്നാണ് എനിക്ക് തോന്നുന്നത്. അത് നടന്നില്ലെങ്കില്‍ രാജ്യം ഞങ്ങളെ വിശ്വസിക്കില്ല. ദേഷ്യം വരുന്ന ജനങ്ങള്‍ ഞങ്ങളെ ചെരുപ്പ് കൊണ്ടടിക്കും'- സജ്ഞയ് റൗട്ട് എഎന്‍ഐയോട് പറഞ്ഞു.
രാമ ജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്നും അയോധ്യയില്‍ മുസ്ലീം പള്ളികള്‍ അനുവദിക്കില്ലെന്നും വിശ്വഹിന്ദു പരിഷത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam