ജമ്മു കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം; ട്വീറ്റിലൂടെ മുന്‍കൂര്‍ ജാമ്യമെടുത്ത് പാക് പ്രധാനമന്ത്രി

Published : Oct 05, 2019, 12:42 PM ISTUpdated : Oct 05, 2019, 12:45 PM IST
ജമ്മു കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം; ട്വീറ്റിലൂടെ മുന്‍കൂര്‍ ജാമ്യമെടുത്ത് പാക് പ്രധാനമന്ത്രി

Synopsis

ജമ്മുകശ്മീരിൽ പാക് സേനയുടെ പിന്തുണയോടെ  എല്ലാ ദിവസവും ഭീകരർ നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നതിന്‍റെ തെളിവ് ഇന്ത്യ പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പാക് അധീന കശ്മീരിലുള്ളവർ നിയന്ത്രണരേഖ കടക്കരുത് എന്ന് ഇമ്രാൻഖാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.  

ശ്രീഗനഗര്‍: ജമ്മുകശ്മീരിലെ അനന്ത് നാഗിൽ ഭീകരർ നടത്തിയ ഗ്രനേഡാക്രമണത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. കശ്മീരിലെ നടപടികൾക്ക് പിന്തുണ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം സൗദി അറേബ്യ സന്ദർശിക്കും. ഇതിനിടെ പാക് അധീന കശ്മീരിലുള്ളവർ അതിർത്തി കടക്കരുതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻഖാൻ ട്വീറ്റ് ചെയ്തു.

അനന്ത്നാഗിൽ ഇന്നു രാവിലെയാണ് ഭീകരാക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ ഭീകരർ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനു പുറത്ത് ഗ്രനേഡ് എറിയുകയായിരുന്നു. പ്രദേശവാസികള്‍ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ജമ്മുകശ്മീരിൽ പാക് സേനയുടെ പിന്തുണയോടെ  എല്ലാ ദിവസവും ഭീകരർ നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നതിന്‍റെ തെളിവ് ഇന്ത്യ പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പാക് അധീന കശ്മീരിലുള്ളവർ നിയന്ത്രണരേഖ കടക്കരുത് എന്ന് ഇമ്രാൻഖാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

പാക് അധീന കശ്മീരിലുള്ളവര്‍ അതിര്‍ത്തി കടക്കുന്നതിനെ ഇസ്ലാമിക ഭീകരവാദമായി ഇന്ത്യ ചിത്രീകരിക്കുന്നെന്നാണ് ഇമ്രാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനെ ഇന്ത്യ ജമ്മുകശ്മീരിലെ നടപടികൾക്ക് മറയാക്കുമെന്നും ഇമ്രാൻ ട്വീറ്റില്‍ പറയുന്നു.  പാക് കേന്ദ്രീകൃത ഭീകരവാദത്തിലേക്ക് ഇന്ത്യ ലോകശ്രദ്ധ തിരിക്കുമ്പോഴാണ് ട്വീറ്റിലൂടെയുള്ള ഇമ്രാൻറെ ഈ മുൻകൂർ ജാമ്യം. 

അതേസമയം, ജമ്മുകശ്മീര്‍ വിഷയത്തെ രാജ്യാന്തര തലത്തില്‍ പാകിസ്ഥാൻ വൻ ചർച്ചയാക്കുമ്പോൾ സൗദി അറേബ്യയെ ഒപ്പം നിറുത്താൻ ഇന്ത്യ നീക്കം തുടങ്ങി. ഈ മാസം 29ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിൽ എത്തും. കിരീടാവകാശി മെഹാമ്മദ് ബിൻ സൽമാനുമായി മോദി നടത്തുന്ന ചർച്ചയിൽ കശ്മീരിലെ നടപടികള്‍ വിശദീകരിക്കും. അടുത്തയാഴ്ച മഹാബലിപുരത്ത് നടക്കുന്ന നരേന്ദ്ര മോദി ഷി ജിൻപിങ്ങ് അനൗപചാരിക കൂടിക്കാഴ്ചയിലും കശ്മീർ ചർച്ചയാവും. പാക് അനുകൂല നിലപാട് ചൈന ഉപേക്ഷിക്കും എന്ന പ്രതീക്ഷ ഇന്ത്യക്കില്ല. എങ്കിലും, അന്താരാഷ്ട്ര വേദികളിലെ കടുത്ത നീക്കങ്ങളിൽ നിന്ന് ചൈനയെ പിന്തിരിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം.

Read Also: കുപ്രസിദ്ധമായ 111 ബ്രിഗേഡിന്റെ അവധികൾ റദ്ദാക്കി, ഇമ്രാൻ ഖാനെതിരെ സൈനികകലാപത്തിന് സാധ്യത

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു