രൂപീകരിച്ചിട്ട് വെറും ആറ് മാസം, ഇന്ത്യാ ബ്ലോക്കിലേക്ക് പുതിയ പാർട്ടി, ബിഹാർ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് രണ്ട് സീറ്റ് വിട്ട് നൽകും

Published : Oct 17, 2025, 12:09 PM IST
IIP

Synopsis

ഇന്ത്യാ ബ്ലോക്കിലേക്ക് പുതിയ പാർട്ടി, ബിഹാർ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് രണ്ട് സീറ്റ് വിട്ട് നൽകും. വടക്കേ ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന ജാതി വിഭാ​ഗമാണ് താന്തി-തത്വ, പാൻ സമുദായം.  ബീഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ ഇവരുടെ എണ്ണം കൂടുതലുള്ളത്.

ദില്ലി: വരാനിരിക്കുന്ന ബീഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്കെതിരെ വിവിധ ഗ്രൂപ്പുകളെ അണിനിരത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി, ആറ് മാസം മുമ്പ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിക്ക് രണ്ട് സീറ്റുകൾ നൽകാൻ ഇന്ത്യ ബ്ലോക്ക് തയാറാകുമെന്ന് റിപ്പോർട്ട്. ഐ പി ഗുപ്ത നയിക്കുന്ന ഇന്ത്യൻ ഇൻക്ലൂസീവ് പാർട്ടിക്ക് (ഐഐപി) കോൺഗ്രസ് ക്വാട്ടയിൽ നിന്ന് രണ്ട് സീറ്റുകൾ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏപ്രിലിൽ പട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനിയിൽ താന്തി-തത്വ, പാൻ സമുദായങ്ങളുടെ ശക്തിപ്രകടനം നടത്തി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച മുൻ എഞ്ചിനീയറാണ് ഗുത്പ. 

വടക്കേ ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന ജാതി വിഭാ​ഗമാണ് താന്തി-തത്വ, പാൻ സമുദായം. കിഴക്കൻ ബീഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ ഇവരുടെ എണ്ണം താരതമ്യേന കൂടുതലുള്ളത്. പരമ്പരാഗതമായി നെയ്ത്തും തുണി വ്യാപാരത്തിലും ഏർപ്പെട്ടിരിക്കുന്ന വിഭാ​ഗമാണിവർ. ബിഹാർ സർക്കാർ 2015-ൽ ഇവരെ പിന്നാക്ക ജാതി (ഇബിസി)യിൽ നിന്ന് ഷെഡ്യൂൾ ജാതി പട്ടികയിലേക്ക് മാറ്റിയ ഉത്തരവ് സുപ്രീം കോടതി അസാധുവാക്കിയിരുന്നു. തുടർന്നാണ് പട്നയിൽ ഐഐപിയുടെ ഏപ്രിൽ റാലി ആരംഭിച്ചത്. 1992-ൽ ബീഹാറിൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയ സമയത്ത്, ഈ സമുദായങ്ങളെ അങ്ങേയറ്റം പിന്നാക്ക ജാതി പട്ടികയിലാണ് ഉൾപ്പെടുത്തിയിരുന്നത്. പാൻ-തന്തികളുടെ പട്ടികജാതി പദവി റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് ബീഹാർ സർക്കാർ സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി സമർപ്പിച്ചു. 

പൊതുഭരണ വകുപ്പും (ജിഎഡി) ഇപ്പോൾ ഈ സമുദായത്തെ പിന്നാക്ക വിഭാഗ പട്ടികയിൽ വീണ്ടും ഉൾപ്പെടുത്തുമെന്ന് വ്യക്തമാക്കി. അവരുടെ പട്ടികജാതി പദവി പുനഃസ്ഥാപിക്കുന്നതിനായി സമ്മർദ്ദം ചെലുത്തുന്നതിനായി, ഏപ്രിലിൽ പട്‌നയിൽ നടന്ന റാലിയിൽ പാൻ-തന്തി മഹാസഭ ഇന്ത്യൻ ഇങ്കലാബ് പാർട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്ത്രീധന ബാക്കി ലഭിച്ചില്ല, ഏഴ് മാസം ഗ‍ർഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭ‍ർത്താവും അമ്മായിയച്ഛനും
ലക്ഷങ്ങൾ ശമ്പളം, സിവിൽ സ‍‍ർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തത് ഗൂഗിളിലെ ജോലിക്കിടെ, മിന്നുന്ന നേട്ടവുമായി പിയൂഷ്