സെൻട്രൽ കമാൻഡിന്റെ പ്രവർത്തന സജ്ജത വിലയിരുത്തി കരസേനാ മേധാവി; സേന സാങ്കേതികമായി കൂടുതൽ കരുത്താർജിക്കണമെന്ന് കരസേനാ മേധാവി

Published : Aug 05, 2026, 05:54 PM IST
Indian Army

Synopsis

ഓഗസ്റ്റ് 4, 5 തീയതികളിലായി സെൻട്രൽ കമാൻഡിന് കീഴിലുള്ള വിവിധ സൈനിക രൂപീകരണങ്ങൾ സന്ദർശിച്ച് നിലവിലെ സുരക്ഷാ സാഹചര്യം, പ്രവർത്തന സജ്ജത, സൈന്യത്തിന്റെ ശേഷി വർധിപ്പിക്കുന്നതിനുള്ള പുരോഗതി എന്നിവയാണ് കരസേനാ മേധാവി വിശദമായി വിലയിരുത്തിയത്.

ദില്ലി: സെൻട്രൽ കമാൻഡിന്റെ പ്രവർത്തന സജ്ജത വിലയിരുത്തി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ധീരജ് സേത്ത്. ഓഗസ്റ്റ് 4, 5 തീയതികളിലായി സെൻട്രൽ കമാൻഡിന് കീഴിലുള്ള വിവിധ സൈനിക രൂപീകരണങ്ങൾ സന്ദർശിച്ച് നിലവിലെ സുരക്ഷാ സാഹചര്യം, പ്രവർത്തന സജ്ജത, സൈന്യത്തിന്റെ ശേഷി വർധിപ്പിക്കുന്നതിനുള്ള പുരോഗതി എന്നിവ വിശദമായി വിലയിരുത്തി.

ലഖ്നൗവിലെ സെൻട്രൽ കമാൻഡ് ആസ്ഥാനത്ത് നടന്ന അവലോകന യോഗത്തിൽ കമാൻഡിന്റെ നിലവിലെ പ്രവർത്തന വിന്യാസം, അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, സൈനിക ആധുനികവൽക്കരണ പദ്ധതികൾ, യുദ്ധസജ്ജത കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ നടപടികൾ എന്നിവയെക്കുറിച്ച് കരസേനാ മേധാവിയെ ധരിപ്പിച്ചു.തുടർന്ന് ജനറൽ ധീരജ് സേത്ത് ഉത്തര ഭാരത് ഏരിയ ആസ്ഥാനം സന്ദർശിക്കുകയും വിവിധ സൈനിക കമാൻഡർമാരുമായും ഉദ്യോഗസ്ഥരുമായും സൈനികരുമായും ആശയവിനിമയം നടത്തുകയും ചെയ്തു.

സന്ദർശനത്തിനിടെ സമൂഹസേവനം, വിദ്യാഭ്യാസം, ആരോഗ്യരംഗം, പരിസ്ഥിതി സംരക്ഷണം, കൃഷി, കായികം, വിമുക്തഭട ക്ഷേമം തുടങ്ങിയ മേഖലകളിൽ സൈനിക സേവനത്തിന് ശേഷവും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വിരമിച്ച ഉദ്യോഗസ്ഥരായ മേജർ ജനറൽ ഹർഷ് കക്കാർ, കേണൽ അരവിന്ദ് സിങ് കുഷ്വാഹ, നായിബ് സുബേദാർ രാധേ ശ്യാം, റിസാൽദാർ മേജർ (ഓണററി ക്യാപ്റ്റൻ) വിജയ് കുമാർ എന്നിവരെ 'യോദ്ധാ സേവാ സമ്മാൻ' നൽകി ആദരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കി സിജെപി; ജനകീയ വിഷയങ്ങളിൽ ഇടപെടല്‍ തുടരും
ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സക്കർബർ​ഗ്; പ്രത്യേകതരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയതായും സമ്മതിച്ചു