
ദില്ലി: വരാനിരിക്കുന്ന ദീപാവലി, ഛത് പൂജ ഉത്സവങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി 15 റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപ്പന ഇന്ത്യൻ റെയിൽവേ താൽക്കാലികമായി നിർത്തിവെച്ചു. തിരക്കേറിയ സ്റ്റേഷനുകളിൽ യാത്രക്കാരുടെ സുഗമമായ സഞ്ചാരവും സുരക്ഷിതമായ യാത്രയും ഉറപ്പാക്കാനാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപ്പനയ്ക്കുള്ള നിയന്ത്രണം 2025 ഒക്ടോബർ 28 വരെ തുടരും. റെയിൽവേ ബോർഡ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മുതിർന്ന പൗരന്മാർ, രോഗികളായ യാത്രക്കാർ, കുട്ടികൾ, സഹായം ആവശ്യമുള്ള വനിതാ യാത്രക്കാർ എന്നിവർക്ക് പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ അനുവദിക്കും.
ദില്ലി, മുംബൈ മേഖലകളിലെ പ്രധാന സ്റ്റേഷനുകളിലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മുംബൈയിലെ അഞ്ച് സ്റ്റേഷനുകളിൽ ഒക്ടോബർ 16 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വന്നു.
മുംബൈ മേഖല (ഒക്ടോബർ 16 മുതൽ):
ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (CSMT)
ദാദർ
ലോകമാന്യ തിലക് ടെർമിനസ് (LTT)
താനെ
കല്യാൺ
പൻവേൽ
ദില്ലി, മറ്റ് സ്റ്റേഷനുകൾ:
ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷൻ
ഡൽഹി റെയിൽവേ സ്റ്റേഷൻ
ഹസ്രത്ത് നിസാമുദ്ദീൻ
ആനന്ദ് വിഹാർ ടെർമിനൽ
ഗാസിയാബാദ്
ബാന്ദ്ര ടെർമിനസ്
വാപി
സൂറത്ത്
ഉധ്ന
സുരക്ഷിതവും തടസരഹിതവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി യാത്രക്കാർ യാത്രാ പദ്ധതികൾ അതിനനുസരിച്ച് ക്രമീകരിക്കണമെന്നും റെയിൽവേ അധികൃതരുമായി സഹകരിക്കണമെന്നും ദേശീയ ട്രാൻസ്‌പോർട്ടർ അഭ്യർത്ഥിച്ചു.
ന്യൂഡൽഹി സ്റ്റേഷനിൽ ഹോൾഡിംഗ് ഏരിയ
തിരക്ക് നിയന്ത്രിക്കുന്നതിനായി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നോർത്തേൺ റെയിൽവേ സോൺ ഒരു സ്ഥിരം ഹോൾഡിംഗ് ഏരിയയുടെ നിർമ്മാണം കഴിഞ്ഞ ആഴ്ച പൂർത്തിയാക്കി. അജ്മേരി ഗേറ്റിനോട് ചേർന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഒരു സമയം ഏകദേശം 7,000 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിലാണ് ഈ കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam