15 റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപ്പന നിർത്തി ഇന്ത്യൻ റെയിൽവേ; തിരക്ക് നിയന്ത്രിക്കുന്നതിന് പുതിയ സംവിധാനം

Published : Oct 17, 2025, 08:45 AM IST
railway ticket

Synopsis

യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ ഇന്ത്യൻ റെയിൽവേ 15 സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപ്പന താൽക്കാലികമായി നിർത്തിവെച്ചു. ദില്ലി, മുംബൈ മേഖലകളിലെ പ്രധാന സ്റ്റേഷനുകളിലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 

ദില്ലി: വരാനിരിക്കുന്ന ദീപാവലി, ഛത് പൂജ ഉത്സവങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി 15 റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപ്പന ഇന്ത്യൻ റെയിൽവേ താൽക്കാലികമായി നിർത്തിവെച്ചു. തിരക്കേറിയ സ്റ്റേഷനുകളിൽ യാത്രക്കാരുടെ സുഗമമായ സഞ്ചാരവും സുരക്ഷിതമായ യാത്രയും ഉറപ്പാക്കാനാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപ്പനയ്ക്കുള്ള നിയന്ത്രണം 2025 ഒക്ടോബർ 28 വരെ തുടരും. റെയിൽവേ ബോർഡ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മുതിർന്ന പൗരന്മാർ, രോഗികളായ യാത്രക്കാർ, കുട്ടികൾ, സഹായം ആവശ്യമുള്ള വനിതാ യാത്രക്കാർ എന്നിവർക്ക് പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ അനുവദിക്കും.

പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പന നിർത്തിയ സ്റ്റേഷനുകൾ

ദില്ലി, മുംബൈ മേഖലകളിലെ പ്രധാന സ്റ്റേഷനുകളിലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മുംബൈയിലെ അഞ്ച് സ്റ്റേഷനുകളിൽ ഒക്ടോബർ 16 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വന്നു.

മുംബൈ മേഖല (ഒക്ടോബർ 16 മുതൽ):

ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (CSMT)

ദാദർ

ലോകമാന്യ തിലക് ടെർമിനസ് (LTT)

താനെ

കല്യാൺ

പൻവേൽ

ദില്ലി, മറ്റ് സ്റ്റേഷനുകൾ:

ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷൻ

ഡൽഹി റെയിൽവേ സ്റ്റേഷൻ

ഹസ്രത്ത് നിസാമുദ്ദീൻ

ആനന്ദ് വിഹാർ ടെർമിനൽ

ഗാസിയാബാദ്

ബാന്ദ്ര ടെർമിനസ്

വാപി

സൂറത്ത്

ഉധ്ന

സുരക്ഷിതവും തടസരഹിതവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി യാത്രക്കാർ യാത്രാ പദ്ധതികൾ അതിനനുസരിച്ച് ക്രമീകരിക്കണമെന്നും റെയിൽവേ അധികൃതരുമായി സഹകരിക്കണമെന്നും ദേശീയ ട്രാൻസ്‌പോർട്ടർ അഭ്യർത്ഥിച്ചു.

ന്യൂഡൽഹി സ്റ്റേഷനിൽ ഹോൾഡിംഗ് ഏരിയ

തിരക്ക് നിയന്ത്രിക്കുന്നതിനായി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നോർത്തേൺ റെയിൽവേ സോൺ ഒരു സ്ഥിരം ഹോൾഡിംഗ് ഏരിയയുടെ നിർമ്മാണം കഴിഞ്ഞ ആഴ്ച പൂർത്തിയാക്കി. അജ്മേരി ഗേറ്റിനോട് ചേർന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഒരു സമയം ഏകദേശം 7,000 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിലാണ് ഈ കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഫോൺ ഉപയോ​ഗം വീടിനുള്ളിൽ മതി, ക്യാമറയുള്ള മൊബൈൽ ഫോണുകൾക്ക് വിലക്കുമായി രാജസ്ഥാൻ
യുപി സർക്കാരിന്‍റെ നീക്കത്തിന് കോടതിയുടെ പ്രഹരം, അഖ്‍ലഖിനെ ആൾക്കൂട്ടം മർദ്ദിച്ചുക്കൊന്ന കേസിൽ പ്രതികൾക്കെതിരായ കുറ്റങ്ങൾ പിൻവലിക്കാനുള്ള അപേക്ഷ തള്ളി