
ദില്ലി: ഉത്തർപ്രദേശിലെ ജോൻപൂരിൽ മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊന്നു. സുദർശൻ ന്യൂസ് റിപ്പോർട്ടർ അശുതോഷ് ശ്രീവാസ്തവയാണ് കൊല്ലപ്പെട്ടത്. ജോൻപൂരിലെ ഷാഗഞ്ചിലാണ് സംഭവം. അജ്ഞാതരായ അക്രമികളാണ് വെടിവെച്ചതെന്നാണ് നിഗമനം. അക്രമികളെ പിടികൂടാൻ അന്വേഷണ സംഘം രൂപീകരിച്ചതായി ജോൻപൂർ എസ്പി അജയ് പാൽ ശർമ്മ പറഞ്ഞു.
അതേസമയം, പൊലീസിനെതിരെ കടുത്ത ആരോപണവുമായി അശുതോഷിന്‍റെ കുടുംബം രംഗത്തെത്തി. അശുതോഷ് പ്രദേശത്ത് അനധികൃതമായി നടക്കുന്ന ഗോവധത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നെന്നും ഇത് മൂലം അശുതോഷിന് പശു കടത്ത് സംഘങ്ങളിൽ നിന്നും നിരന്തരം ഭീഷണി ഉണ്ടാകാറുണ്ടായിരുന്നെന്നും കുടുംബം പറഞ്ഞു.
ഭീഷണി മൂലം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടും ആവശ്യം പൊലീസ് അവഗണിച്ചെന്നും കുടുംബം പറയുന്നു. സംഭവത്തിൽ പൊലീസിന്‍റെ വീഴ്ച ആരോപിച്ച് ജോൻപൂരിലെ മാധ്യമപ്രവർത്തകരുടെ സംഘടനയും രംഗത്തെത്തി.കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam