വാളുമേന്തി നൃത്തം ചെയ്‌ത് കുട്ടികൾ; കടുത്ത പ്രതിഷേധവുമായി ബിജെപി; കേസെടുത്ത് പൊലീസ്; ജാൽനയിലെ സ്‌കൂളിന് അംഗീകാരമില്ലെന്ന് മന്ത്രി

Published : Jul 04, 2026, 12:07 PM IST
Maharashtra

Synopsis

മഹാരാഷ്ട്രയിലെ ജാൽനയിലുള്ള ഒരു സ്കൂളിൽ വാർഷികാഘോഷത്തിനിടെ, 'സർ തൻ സേ ജുദാ' എന്ന ഗാനത്തിന് വിദ്യാർത്ഥികൾ വാളുമേന്തി നൃത്തം ചെയ്തത് വലിയ വിവാദമായി. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ പോലീസ് കേസെടുക്കുകയും, അംഗീകാരമില്ലാത്ത സ്കൂൾ പൂട്ടണമെന്ന് ബി.ജെ.പി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

മുംബൈ: മഹാരാഷ്ട്രയിലെ ജാൽന ജില്ലയിലുള്ള സ്കൂളിൽ വാർഷികാഘോഷ പരിപാടിക്കിടെ വിദ്യാർത്ഥികൾ വാളുമേന്തി നൃത്തം ചെയ്ത സംഭവം വിവാദമാകുന്നു. 'കിഡ്സ് വേൾഡ് ഇംഗ്ലീഷ് സ്കൂൾ' എന്ന സ്ഥാപനത്തിലാണ് സംഭവം. തീവ്രവാദ സംഘടനകൾ ഉപയോഗിക്കാറുള്ള, ശിരഛേദം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള 'സർ തൻ സേ ജുദാ എന്ന ഗാനത്തിനൊപ്പമാണ് കുട്ടികൾ വ്യാജ വാളുകളേന്തി നൃത്തം ചെയ്തത്. വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതും. പിന്നാലെ പർതൂർ പോലീസ് സ്ഥലത്തെത്തി. സ്കൂൾ പ്രസിഡന്റ്, പരിപാടിയുടെ അവതാരകൻ, ഡാൻസ് പഠിപ്പിച്ച അധ്യാപകൻ എന്നിവർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ നൃത്തത്തിന് എങ്ങനെയാണ് സ്കൂൾ അധികൃതർ അനുമതി നൽകിയതെന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

സംഭവം മഹാരാഷ്ട്രയിൽ വലിയ രാഷ്ട്രീയ വിവാദത്തിനും വഴിതുറന്നിരിക്കുകയാണ്. സ്കൂളിൽ പരിശോധന നടത്തിയ ബി.ജെ.പി നേതാവ് കിരിത് സോമയ്യ, ഈ വിദ്യാലയത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമില്ലെന്ന് ആരോപിച്ചു. ചട്ടങ്ങൾ ലംഘിച്ച പ്രസ്തുത സ്കൂൾ കെട്ടിടം അടിയന്തരമായി പൂട്ടി സീൽ ചെയ്യണമെന്നും കെട്ടിടം പൊളിച്ചുനീക്കണമെന്നും ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു. കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ വിദ്വേഷ ചിന്തകൾ വളർത്താൻ ശ്രമിച്ച പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്ന് പ്രാദേശിക ബി.ജെ.പി നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂൾ പരിപാടികളിലെ കലാപ്രകടനങ്ങളുടെ ഉള്ളടക്കവും അവയുടെ മേൽനോട്ടവും കർശനമായി പരിശോധിക്കപ്പെടണം എന്ന ആവശ്യവും ഇതോടെ ശക്തമായിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അയോധ്യ സംഭാവന കൊള്ള; സംഘടിത നീക്കം മഹാകുംഭമേള മുതൽ, ട്രസ്റ്റിൻ്റെ കണക്ക് എസ്ഐടി പരിശോധിക്കും
കാൽ ഒടിഞ്ഞ് ചികിത്സ തേടിയെത്തിയ 18കാരന് തലച്ചോറിൽ അണുബാധ പിന്നാലെ മരണം, 16 ലക്ഷത്തിന്റെ ബില്ലുമായി ആശുപത്രി, പ്രതിഷേധം